
ഡൽഹി: ഡൽഹിയിൽ ഡോക്ടറെ ആക്രമിച്ച് മോഷണം നടത്തിയതിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. തുഷാർ (21), മുഹമ്മദ് ഉമർ (24) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌തത്. മുപ്പത് വയസ്സുകാരിയായ ഡോക്ടർ താൻ ജോലി ചെയ്യുന്ന ലോക് നായക് ജയ് പ്രകാശ് (എൽ. എൻ. ജെ. പി) ആശുപത്രിയിൽ പോകുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ഡോക്ടർ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ തുഷാർ ഡോക്ടറുടെ തലയിൽ അടിക്കുകയും ശേഷം മൊബൈൽ ഫോണും മറ്റു ഡോക്യൂമെന്റുകളും അടങ്ങിയ ഡോക്ടറുടെ ബാഗ് ഇയാൾ തട്ടിപ്പറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മുഹമ്മദ് ഉമർ അവിടെ നിന്നും തുഷാറിനെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്‌തു. എന്നാൽ ഇവർ തട്ടിയെടുത്ത ഡോക്ടറുടെ ഫോൺ ട്രേസ് ചെയ്‌ത് അധികം വൈകാതെ തന്നെ പോലീസ് ഇരുവരെയും പിടികൂടി. പ്രതികൾ പുതിയ ഒരു സിമ്മും ഫോണിൽ ഇട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. തുഷാർ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്. ഒപ്പം മുൻപ് ഒരു മോഷണക്കേസിലും പ്രതിയായിരുന്നു ഇയാൾ. മുഹമ്മദ് ഉമർ ഒരു ഇ- റിക്ഷ ഡ്രൈവറും ആണ്.
അമൃദ് സർ (പഞ്ചാബ്): അജ്‌നാലയിലെ ജഗ്‌ദേവ് ഖുർദ് റോഡിൽ ഒരു ഡോക്ടറുടെ സ്റ്റാമ്പ് ഉപയോഗിച്ച് നഴ്‌സിംഗ് ഹോം നടത്തിയ ഒരു വ്യാജ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
AI Boosts Medical Diagnosis and Access to Healthcare in India
കാൺപൂർ: ഇനി മുതൽ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്ക് അവരുടെ മുലപ്പാൽ ദാനം ചെയ്യാം. കാൺപൂരിലെ ലാല ലജ്‌പത് റായ് ഹോസ്പിറ്റലിലാണ് ഈ സംവിധാനം ആരംഭിച്ചത്.
കോട്ടയം: കോട്ടയത്തെ വെല്ലൂരിൽ ഉള്ള ഒരു സർക്കാർ ആശുപത്രിയിൽ ലേഡി ഡോക്ടറോട് മോശമായി പെരുമാറിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു.
Rajasthan High Court Restricts Lab Report Signatures to Qualified Pathologists
We have various options to advertise with us including Events, Advertorials, Banners, Mailers, etc.