
ഡൽഹി: ഡൽഹിയിൽ ഡോക്ടറെ ആക്രമിച്ച് മോഷണം നടത്തിയതിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. തുഷാർ (21), മുഹമ്മദ് ഉമർ (24) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌തത്. മുപ്പത് വയസ്സുകാരിയായ ഡോക്ടർ താൻ ജോലി ചെയ്യുന്ന ലോക് നായക് ജയ് പ്രകാശ് (എൽ. എൻ. ജെ. പി) ആശുപത്രിയിൽ പോകുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ഡോക്ടർ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ തുഷാർ ഡോക്ടറുടെ തലയിൽ അടിക്കുകയും ശേഷം മൊബൈൽ ഫോണും മറ്റു ഡോക്യൂമെന്റുകളും അടങ്ങിയ ഡോക്ടറുടെ ബാഗ് ഇയാൾ തട്ടിപ്പറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മുഹമ്മദ് ഉമർ അവിടെ നിന്നും തുഷാറിനെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്‌തു. എന്നാൽ ഇവർ തട്ടിയെടുത്ത ഡോക്ടറുടെ ഫോൺ ട്രേസ് ചെയ്‌ത് അധികം വൈകാതെ തന്നെ പോലീസ് ഇരുവരെയും പിടികൂടി. പ്രതികൾ പുതിയ ഒരു സിമ്മും ഫോണിൽ ഇട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. തുഷാർ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്. ഒപ്പം മുൻപ് ഒരു മോഷണക്കേസിലും പ്രതിയായിരുന്നു ഇയാൾ. മുഹമ്മദ് ഉമർ ഒരു ഇ- റിക്ഷ ഡ്രൈവറും ആണ്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡോക്ടർ ഓഫ് മെഡിസിൻ (ഡി.എം) ബിരുദം നേടിയ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഡോ. സമ്രീൻ യൂസഫ് മാറി.
ന്യൂ ഡൽഹി: കഴിഞ്ഞ വർഷത്തെ വാസ്ക്കുലാർ സർജൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഡോ. രാവുൽ ജിൻഡാൽ. ദി ഗ്ലോബൽ ഇന്ത്യൻസ് കോൺക്ലേവ് ആൻഡ് അവാർഡ്‌സ് (ജി.ഐ.സി.എ) ആണ് ഈ വിശിഷ്ട പുരസ്‌കാരം ഡോ. രാവുലിന് നൽകിയത്.
Erode: A tragic incident occurred near here as a doctor couple lost their lives in a road accident when their car collided with a lorry. The victims, identified as Madappan (75) and his wife Padmavathy (72), were returning home to Mettur after visiting their son in Erode on Thursday evening.
ഇനി രണ്ടു മെഡിക്കൽ ഡിഗ്രികൾ ഒന്നിച്ചു നേടാം!
Supreme Court Urges Doctors to Prescribe Generic Medicines Amid Dolo-650 Controversy
We have various options to advertise with us including Events, Advertorials, Banners, Mailers, etc.