ഡൽഹി: ഡൽഹിയിൽ ഡോക്ടറെ ആക്രമിച്ച് മോഷണം നടത്തിയതിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. തുഷാർ (21), മുഹമ്മദ് ഉമർ (24) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌തത്. മുപ്പത് വയസ്സുകാരിയായ ഡോക്ടർ താൻ ജോലി ചെയ്യുന്ന ലോക് നായക് ജയ് പ്രകാശ് (എൽ. എൻ. ജെ. പി) ആശുപത്രിയിൽ പോകുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ഡോക്ടർ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ തുഷാർ ഡോക്ടറുടെ തലയിൽ അടിക്കുകയും ശേഷം മൊബൈൽ ഫോണും മറ്റു ഡോക്യൂമെന്റുകളും അടങ്ങിയ ഡോക്ടറുടെ ബാഗ് ഇയാൾ തട്ടിപ്പറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മുഹമ്മദ് ഉമർ അവിടെ നിന്നും തുഷാറിനെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്‌തു. എന്നാൽ ഇവർ തട്ടിയെടുത്ത ഡോക്ടറുടെ ഫോൺ ട്രേസ് ചെയ്‌ത് അധികം വൈകാതെ തന്നെ പോലീസ് ഇരുവരെയും പിടികൂടി. പ്രതികൾ പുതിയ ഒരു സിമ്മും ഫോണിൽ ഇട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. തുഷാർ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്. ഒപ്പം മുൻപ് ഒരു മോഷണക്കേസിലും പ്രതിയായിരുന്നു ഇയാൾ. മുഹമ്മദ് ഉമർ ഒരു ഇ- റിക്ഷ ഡ്രൈവറും ആണ്.
വാരണാസി: ഉത്തർ പ്രദേശിലെ ഒരു ഡോക്ടറിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നിജാത് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്‌തു. 60 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ട് ഡോക്ടർക്ക് ലഭിച്ച ഒരു ബ്ലാക്‌മെയ്ൽ കോളിൽ നിന്നുമാണ് സംഭവത്തിൻ്റെ തുടക്കം.
Aspirants of the Medical Services Recruitment Board (MRB) exam in Tamil Nadu are preparing to take legal action against the Health Department.
നോയിഡ (ഉത്തർ പ്രദേശ്): സഫ്ദർജംഗ് ഹോസ്പിറ്റലിലെ വനിതാ ഡോക്ടർക്ക് (29) നേരെ വളർത്തു നായയുടെ ആക്രമണം. ഡോക്ടറുടെ മുഖത്ത് നായ കടിക്കുകയും ചെയ്‌തു.
Dr. Vilas Dangre: The Healer Behind PM Modi’s Voice Wins Padma Shri
ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത് ചുമതലയേറ്റു. .
We have various options to advertise with us including Events, Advertorials, Banners, Mailers, etc.