
വഡോദര (ഗുജറാത്ത്): വഡോദരയിലെ റായ്‌പൂർ ഗ്രാമത്തിൽ 20 വർഷമായി പ്രാക്റ്റീസ് ചെയ്യുകയായിരുന്ന വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇദ്ദേഹത്തിൻ്റെ ക്ലിനിക്കിന് ലൈസൻസ് ഇല്ല എന്ന് മനസ്സിലാക്കിയ അധികാരികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഇദ്ദേഹത്തിന് ഔദ്യോഗികമായ മെഡിക്കൽ വിദ്യാഭ്യാസം പോലുമില്ലെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം ഇദ്ദേഹത്തിൻ്റെ യഥാർത്ഥ വിദ്യാഭ്യാസ യോഗ്യതയാണ്. പത്താം ക്ലാസ് വരെ മാത്രമാണ് ഇയാൾ പഠിച്ചത്. ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ ആയിരുന്നു പഠനം. ഈ ഒരു വിദ്യാഭ്യാസ യോഗ്യത വെച്ച് 20 വർഷം പോലീസിനെയും ഭരണകൂടത്തെയും പൊതുജനങ്ങളെയും ഇദ്ദേഹം കബളിപ്പിച്ചത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇദ്ദേഹത്തിൻ്റെ ക്ലിനിക്കിൽ നിന്നും മരുന്നുകളും പണവുമെല്ലാം പോലീസ് പിടിച്ചെടുത്തു. 2021-ൽ ഗുജറാത്ത് ഡി.ജി.പി വ്യാജ ഡോക്ടർമാരെ പിടികൂടാൻ ശക്തമായ ഓർഡർ പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ ഫലമായി എസ്.എസ് സാഹേബ്, എസ്. ബിശ്വാസ് എന്നീ രണ്ട് വ്യാജ ഡോക്ടർമാരെ അതേ വർഷം തന്നെ പോലീസ് പിടിച്ചിരുന്നു. എം.ബി.ബി.എസ് ഡിഗ്രി ഇല്ലാതെ ഇവർ രണ്ടു പേരും ദബോയിൽ പ്രാക്റ്റീസ് ചെയ്യുകയായിരുന്നു. വ്യാജ ഡോക്ടർമാരെ പിടികൂടാൻ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്
Andhra Pradesh restores 20 % in-service quota for PHC doctors
Rajasthan Hospital Denies Viral Claim of 10 Doctors Testing HIV Positive
COVID-19 Cases Rise in Kolkata with Omicron-Like Symptoms
New Delhi: The National Medical Commission has formed a 15-member task force to address the increasing rates of depression and suicides among medical students.
According to information obtained through the RTI from the Medical Counselling Committee (MCC), it has been disclosed that 242 medical aspirants have been disqualified from participating in the upcoming NEET-PG 2024 examination scheduled for July 7, 2024.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.