
ചെന്നൈ: രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന 30 കാരനായ ഡോക്ടറെ തിങ്കളാഴ്ച ചൂളൈമേട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മദ്രാസ് മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജിയിൽ എം.സി.എച്ച് ചെയ്യുകയായിരുന്ന ഡോ. പി. മറുതപാണ്ട്യൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ കോളുകൾക്കൊന്നും ഇദ്ദേഹം പ്രതികരിക്കാതെ വന്നതോടെ പരിഭ്രാന്തയായ ഭാര്യ ഉടൻ തന്നെ മറുതപാണ്ട്യൻറെ കുടുംബത്തെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, വീട്ടുകാരും അയൽക്കാരും വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ച ഡോക്ടർമാർക്ക് ബാഹ്യമായ മുറിവുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മരണ കാരണം ഇത് വരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഡോക്ടർമാർ ഫോറൻസിക് ഡിപ്പാർട്മെന്റിനോട് വിശകലനം തേടി. മരുതപാണ്ഡ്യൻ ഞായറാഴ്ച വീട്ടിൽ തിരിച്ചെത്തിയെന്നും തുടർന്ന് ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ലഭ്യമല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Muzaffarnagar: In a tragic incident on Wednesday evening, a speeding truck collided with a group of people at a bus stop in Uttar Pradesh’s Shamli district. The truck, believed to be carrying cement, first hit a motorcyclist, crashed into a store, and then overturned on the Delhi-Saharanpur highway.
മാൽഡ: പാമ്പു കടിയേറ്റ് രോഗി മരണപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ചു ജൂനിയർ ഡോക്ടർമാരെ 20 പേരടങ്ങുന്ന സംഘം ആക്രമിച്ചു. വെസ്റ്റ് ബംഗാളിലെ മാൽഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ ആണ് സംഭവം നടന്നത്.
ന്യൂ ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തെ ഏറ്റവും മൂല്യമുള്ള അവാർഡുകളിൽ ഒന്നായ പത്മ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ച് സർക്കാർ. മെഡിക്കൽ മേഖലയിൽ നിന്നും 13 ഡോക്ടർമാരാണ് അവാർഡിന് അർഹരായത്.
Andhra Pradesh Doctors Protest Against Promotions, Government Orders Probe
രാജ്കോട്ട്: ജുനാഗദിലെ ഒരു ഹോമിയോ ഡോക്ടർക്ക് സൈബർ തട്ടിപ്പിനൊടുവിൽ നഷ്ടമായത് ഒരു ലക്ഷം രൂപ. ഡോ.മുസ്തഫ മാഹിദ ആണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് ജുനാഗദിൽ ഒരു ഹോമിയോ ക്ലിനിക്കും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 6-ന് ഡോക്ടറെ പരിമൾ കുമാർ എന്ന ഒരു വ്യക്തി വിളിക്കുകയായിരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.