
ഭുബനേശ്വർ (ഒഡീഷ): എ.ഐ.ഐ.എം.എസ് ഭുവനേശ്വറിന് മൂന്ന് പുതിയ വകുപ്പുകൾ കൂടി ലഭിക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അശുതോഷ് ബിശ്വാസ് പറഞ്ഞു. പകർച്ചവ്യാധികളുടെ വകുപ്പ്, ബയോ ഇൻഫോർമാറ്റിക്സ് വകുപ്പ്, ബയോസ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് എന്നിവയാണ് പുതിയ മൂന്ന് വകുപ്പുകൾ. ഈ വകുപ്പുകൾ തുടങ്ങാനുള്ള അനുമതി ഇതിനോടകം തന്നെ ലഭിച്ചതായും അശുതോഷ് ബിശ്വാസ് അറിയിച്ചു. "പീഡിയാട്രിക് സർജറിയിൽ ആറ് വർഷത്തെ എം.സി.എച്ച്, പീഡിയാട്രിക് പൾമണോളജി ആൻഡ് ഇന്റൻസീവ് കെയറിൽ ഡി.എം, നെഫ്രോളജിയിൽ ഡി.എം, പീഡിയാട്രിക് പകർച്ചവ്യാധികളിൽ പ്രത്യേക പ്രോഗ്രാമുകൾ തുടങ്ങി നിരവധി പുതിയ അക്കാദമിക് പ്രോഗ്രാമുകൾ ഭുവനേശ്വർ ആരംഭിച്ചിട്ടുണ്ട്. ഈ അക്കാദമിക് പ്രോഗ്രാമുകൾക്കൊപ്പം പുതിയ വകുപ്പുകൾ രോഗികളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ അറിവിൻ്റെ പുരോഗതിക്കും ഗണ്യമായ സംഭാവന നൽകും." ബിശ്വാസ് പറഞ്ഞു
കോട്ട: വ്യാജ ഡോക്ടർ ഇൻജെക്ഷൻ വെച്ചതിനെ തുടർന്ന് രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ യുവാവ് മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഈ വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ മാത്രമാണ് ഇയാളുടെ ശരിക്കുമുള്ള യോഗ്യത.
Jalandhar (Punjab): Dr. Deepak Chawla has officially taken on the role of President for the Jalandhar branch of the Indian Medical Association for the year 2024.
ആഗ്ര (ഉത്തർ പ്രദേശ്): വിഖ്യാത ശസ്ത്രക്രിയാ വിദഗ്ധൻ പ്രൊഫ.എച്ച്.എസ്. അസോപ (91) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ തൻ്റെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
മംഗളൂരു: മംഗലാപുരത്തെ സോമേശ്വർ ബീച്ചിൽ യുവ ഡോക്ടർ (30) മുങ്ങി മരിച്ചു. ഇദ്ദേഹത്തിൻ്റെ മൃതദേഹം സോമേശ്വറിലെ രുദ്രപേഡ് കടൽത്തീരത്ത് നിന്നും പോലീസിന് ലഭിച്ചു. മംഗലാപുരത്തെ എ.ജെ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അഷീക് ഗൗഡ ആണ് മരണപ്പെട്ടത്.
ഹൈദരാബാദ്: മറ്റൊരു ഓൺലൈൻ തട്ടിപ്പ് കേസിൽ ഹൈദരാബാദിലെ നിസാംസ് ഇന്സ്ടിട്യൂറ്റ് ഓഫ് മെഡിക്കൽ സയൻസെസിൽ (നിംസ്) ജോലി ചെയ്യുന്ന സീനിയർ റെസിഡെന്റ് ഡോക്ടർക്ക് നഷ്ടമായത് 2.58 ലക്ഷം രൂപ. ഓ.എൽ.എക്സ് വഴി ഒരു ഇലക്ട്രിക്ക് കസേരയുടെ ഇടപാട് നടത്തുന്നതിനിടെയാണ് ഡോക്ടർക്ക് പണം നഷ്ടപ്പെട്ടത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.