ഭുബനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൻ്റെ ഭാര്യ വീട്ടിലാണ് ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡോ. സുരേന്ദ്ര നാഥ് രഥ് (51) ആണ് മരണപ്പെട്ടത്. ഡോക്ടറുടെ ആത്മഹത്യക്കുള്ള കാരണം ഇത് വരെ വ്യക്തമല്ല. പരലഖെമുണ്ടിയിലെ ഗജപതി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിൽ ജോയിന്റ് ഡയറക്ടറായിരുന്നു ഇദ്ദേഹം. ബെർഹാംപൂരിലെ എം.കെ.സി.ജി മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ഇദ്ദേഹം. പോലീസ് ഇദ്ദേഹത്തിൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി എം.കെ.സി.ജി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. "ഡോക്ടർ സുരേന്ദ്ര നാഥ് രതിൻ്റെ അസ്വാഭാവിക മരണത്തെക്കുറിച്ച് ഞങ്ങളെ ഇൻഫോം ചെയ്‌തിരുന്നു. ഡോക്ടർ തൂങ്ങി മരിച്ചതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളു." എം.കെ.സി.ജി മെഡിക്കൽ കോളേജിലെ ഡോ. സുദീപ ദാസ് പറഞ്ഞു. ഇത്തരമൊരു ദുഃഖകരവും ദാരുണവുമായ സംഭവം ഉണ്ടായത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ചെന്നൈ: തമിഴ് നാട്ടിൽ വ്യാജ ഡോക്ടർമാരുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ അടുത്താണ് വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ പരാതി നൽകിയ യുവ ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്.
ലക്‌നൗ (ഉത്തർ പ്രദേശ്): സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്.ജി.പി.ജി.ഐ.എം.എസ്) ഒരു സമർപ്പിത മൾട്ടിഡിസിപ്ലിനറി ട്രാൻസ്‌ജെൻഡർ ക്ലിനിക്ക് ഉടൻ ആരംഭിക്കുമെന്ന് ഡയറക്ടറായ പ്രൊഫസർ രാധാകൃഷ്ണ ധിമാൻ പറഞ്ഞു.
പാത്ന (ബീഹാർ): ബി.ജെ.പി എം.എൽ.എ ആയ പ്രണവ് കുമാർ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ബിഹാർ മുൻഗറിലെ സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ ആരോപിച്ചു.
അമൃദ് സർ (പഞ്ചാബ്): അജ്‌നാലയിലെ ജഗ്‌ദേവ് ഖുർദ് റോഡിൽ ഒരു ഡോക്ടറുടെ സ്റ്റാമ്പ് ഉപയോഗിച്ച് നഴ്‌സിംഗ് ഹോം നടത്തിയ ഒരു വ്യാജ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
Doctors Remove Arrow Lodged Near Tribal Man’s Heart
We have various options to advertise with us including Events, Advertorials, Banners, Mailers, etc.