
അമൃദ് സർ (പഞ്ചാബ്): അജ്‌നാലയിലെ ജഗ്‌ദേവ് ഖുർദ് റോഡിൽ ഒരു ഡോക്ടറുടെ സ്റ്റാമ്പ് ഉപയോഗിച്ച് നഴ്‌സിംഗ് ഹോം നടത്തിയ ഒരു വ്യാജ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഡോക്ടറുടെ പിതാവ് ആരോഗ്യവകുപ്പ് അധികൃതരോട് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു. ജഗ്‌ദേവ് ഖുർദ് റോഡിലെ രാജ് നഴ്‌സിംഗ് ഹോം ഉടമ ബൽരാജ് സിംഗിനെതിരെ ഐ.പി.സി സെക്ഷൻ 420, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്‌ട് സെക്ഷൻ 15 (2) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല. രാജ് നഴ്‌സിംഗ് ഹോം അധികൃതർ തൻ്റെ മകൻ ഡോ. വിശാൽദീപ് സിംഗിൻ്റെ സ്റ്റാമ്പ് ഉപയോഗിക്കുന്നുവെന്ന് പിതാവായ ബൽവീന്ദർ സിംഗ് ആരോപിച്ചതായി അജ്‌നാലയിലെ സിവിൽ ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ.ഗുർപർത്തപ് സിംഗ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടർ വിശാൽദീപ് സിംഗിൻ്റെ സ്റ്റാമ്പും പേരും ഉപയോഗിച്ച് മെഡിക്കൽ ബില്ലുകൾ നൽകുകയും അതുവഴി രോഗികളെ ഇവർ ചികിൽസിക്കുകയും ചെയ്യുന്നു. ഇതൊന്നുമറിയാത്ത രോഗികൾ അക്ഷരാർത്ഥത്തിൽ കബളിപ്പിക്കപ്പെടുകയാണ്. അന്വേഷണത്തിൽ പ്രതി ബൽരാജ് സിംഗിന് യാതൊരു മെഡിക്കൽ ബിരുദവുമില്ലെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന്, ഡോക്ടർമാരുടെ ഒരു സംഘം ബൽരാജ് സിംഗിൻ്റെ നഴ്‌സിംഗ് ഹോമിൽ റെയ്ഡ് നടത്തുകയും അവിടെ നിന്ന് ഒരു മൊബൈൽ ഫോണും ഡോ.വിശാൽദീപ് സിംഗിൻ്റെ പേരിലുള്ള ഒരു സർജറി സ്ലിപ്പും ഒരു സ്റ്റാമ്പും കണ്ടെടുക്കുകയും ചെയ്‌തു. റെയ്ഡിന് ശേഷം ഒളിവിൽ പോയ ബൽരാജിനെതിരെ ഉചിതമായ നടപടിയെടുക്കാൻ സംഘം പോലീസിന് കത്ത് നൽകി
ഗുരുഗ്രാം (ഹരിയാന): ഇരട്ട സ്റ്റെന്റിംഗ് നടപടിക്രമം വിജയകരമായി പ്രയോഗിക്കുന്ന ഉത്തരേന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി ഗുരുഗ്രാമിലെ പരാസ് ഹെൽത്ത് മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ന്യൂ ഡൽഹി: ഏറെ ബുദ്ദിമുട്ടേറിയ മറ്റൊരു കേസ് കൂടി പരിഹരിച്ചിരിക്കുകയാണ് AIIMS-ലെ ഡോക്ടർമാർ. നട്ടെല്ലിന് കുത്തേറ്റ ഒരു വ്യക്തിയെ ആണ് സർജറിയിലൂടെ ഡോക്ടർമാർ രക്ഷിച്ചത്. ആറിഞ്ച് നീളമുള്ള കത്തിയാണ് ഇദ്ദേഹത്തിൻറെ മുതുകിൽ നിന്നും ഏറെ പ്രയാസകരമായ സർജറിയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്.
ന്യൂ ഡൽഹി: ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ കോളേജ് തലത്തിലുള്ള കൗൺസിലിംഗ് വഴി എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) പരിശോധിച്ചതിന് ശേഷം റദ്ദാക്കുമെന്ന് എൻ.എം.സി-യുടെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി) അറിയിച്ചു.
The Uttar Pradesh Prosecution Department is devising a new system to tackle case backlogs in courts by enabling government officers, predominantly police personnel and doctors, to virtually record evidence for pending cases.
New Delhi: The National Medical Commission has formed a 15-member task force to address the increasing rates of depression and suicides among medical students.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.