
ചെന്നൈ: ഹൃദയ, ശ്വാസകോശ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയിലെ സമർപ്പണത്തിനും വൈദഗ്ധ്യത്തിനും ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിന് അവാർഡ് സമ്മാനിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പ്ലാന്റ് അതോറിറ്റി. ഈ ശസ്ത്രക്രിയകളിലെ വൈദഗ്ധ്യവും കൃത്യതയും കാരണം ഒരുപാട് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ കാവേരി ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും മറ്റു സ്റ്റാഫുകൾക്കും സാധിച്ചു. വർഷങ്ങളായി, ട്രാൻസ്പ്ലാൻറേഷൻ നടപടിക്രമങ്ങളിൽ ടീം സ്ഥിരമായി മികച്ച ഫലങ്ങൾ കൈവരിച്ചു. അവയവ സ്വീകർത്താക്കളുടെ ഉയർന്ന ജീവിത നിലവാരത്തിന് സംഭാവന നൽകുകയും ചെയ്‌തു. ദാതാക്കളെ സ്വീകർത്താക്കളുമായി പൊരുത്തപ്പെടുത്തുന്നതിലുള്ള അവരുടെ വൈദഗ്ധ്യം കാവേരി ആശുപത്രിയിൽ നടത്തിയ ഹൃദയ, ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ തുടർച്ചയായ വിജയങ്ങളിൽ നിർണായകമായ ഘടകമാണ്. "തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പ്ലാന്റ് അതോറിറ്റിയിൽ നിന്ന് ഈ അംഗീകാരം ലഭിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കുന്നതിലുള്ള ഞങ്ങളുടെ ടീമിൻ്റെ തുടർച്ചയായ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു. ഈ അവാർഡ് ഞങ്ങളുടെ ദൗത്യം വീണ്ടും സ്ഥിരീകരിക്കുകയും ഞങ്ങളുടെ പരിചരണത്തിൻ്റെ നിലവാരം കൂടുതൽ ഉയർത്താൻ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു." കാവേരി ഹോസ്പിറ്റലിൻ്റെ മെഡിക്കൽ ഡയറക്ടർ ആയ ഡോ. ഇയ്യപ്പൻ പൊന്നുസ്വാമി പറഞ്ഞു.
Carrie Lester eagerly anticipates her weekly Thursday phone call from her doctors' medical assistant. During the call, the assistant checks on her well-being, addresses any concerns, and offers advice on managing anxiety and other health issues.
ഇൻഡോർ (മധ്യ പ്രദേശ്): മെഡിക്കൽ വിവരങ്ങൾ മറച്ചു വെച്ചതിന് എം.ജി.എം മെഡിക്കൽ കോളേജ് ആശപത്രിയിൽ വെച്ച് എച്ച്.ഐ.വി ബാധിതനായ രോഗിയെ തുടർച്ചയായി തല്ലിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ ആകാശ് കൗശൽ അപകടനില തരണം ചെയ്തു.
The Uttar Pradesh Prosecution Department is devising a new system to tackle case backlogs in courts by enabling government officers, predominantly police personnel and doctors, to virtually record evidence for pending cases.
ശ്രീനഗർ: ശ്രീനഗറിലെ ലാൽ ഡെഡ് മറ്റേണിറ്റി ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ പിടിയിൽ. ഹോസ്പിറ്റലിലെ ലേബർ റൂമിൽ ഡോക്ടറെന്ന് അവകാശപ്പെടുന്ന ഒരാൾ രോഗികളെ മൂന്ന് ദിവസത്തേക്ക് പരിചരിക്കുകയായിരുന്നു.
ഭുബനേശ്വർ: കടുത്ത പോരാട്ടത്തിനൊടുവിൽ ജനന സമയത്ത് വെറും 560 ഗ്രാം മാത്രം ഭാരമുള്ള ഒരു ആൺകുഞ്ഞിൻറെ ജീവൻ രക്ഷിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഒഡിഷ സം ഹോസ്പിറ്റലിലെ ഡോക്ടർമാർ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.