ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു. ഡോ. മെഹറുന്നിസയെ (48) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലിക്കര സർക്കാർ ജില്ലാ ആശുപത്രിയിൽ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു മെഹ്‌റുന്നിസ്സ. കാനഡയിൽ പഠിക്കുകയായിരുന്ന തൻ്റെ മൂത്ത മകൻ്റെ മരണവാർത്തയറിഞ്ഞ ശേഷം ഡോക്ടർ ഏറെ വിഷാദാവസ്ഥയിലും ദുഃഖിതയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്‌സിഡണ്ട് ആണ് മകൻ്റെ മരണ കാരണം എന്നാണ് അറിയാൻ കഴിയുന്നത്. “രാവിലെ വീട്ടിലാണ് ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ ഭർത്താവും ഇളയ മകനും ആ സമയം അവിടെ ഉണ്ടായിരുന്നില്ല." ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം കണ്ട വീട്ടുകാർ ഉടൻ തന്നെ ഡോ. മെഹറുന്നിസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി.
എറണാകുളം: അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ 110 വയസ്സുള്ള ഒരു സ്ത്രീയുടെ ഇടുപ്പ് ഒടിവ് ശസ്ത്രക്രിയ (ഹിപ് സർജറി) വിജയകരമായി നടത്തി.
തൃശ്ശൂർ നൈൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലോക്, അഡ്മിനിസ്ട്രേറ്റർ എന്നിവരെ തൃശ്ശൂർ ജില്ല ലേബർ ഓഫീസിൽ വെച്ച് ആക്രമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ, ജൂലൈ 28ന് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കരിദിനം ആചരിക്കുന്നു.
On Friday, February 23, Acupuncturist Shihabudeen was apprehended by the Nemom police in Thiruvananthapuram. This arrest follows his alleged involvement in the care of a woman who tragically passed away during childbirth, alongside the newborn baby.
തിരുവനന്തപുരം: ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഏഴു വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമഭേദഗതി ബിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അവതരിപ്പിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.