Top Stories
മകൻ്റെ മരണം താങ്ങാനാവാതെ ഡോക്ടർ ആത്മഹത്യ ചെയ്‌തു .
2023-11-25 16:33:44
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു. ഡോ. മെഹറുന്നിസയെ (48) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലിക്കര സർക്കാർ ജില്ലാ ആശുപത്രിയിൽ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു മെഹ്‌റുന്നിസ്സ. കാനഡയിൽ പഠിക്കുകയായിരുന്ന തൻ്റെ മൂത്ത മകൻ്റെ മരണവാർത്തയറിഞ്ഞ ശേഷം ഡോക്ടർ ഏറെ വിഷാദാവസ്ഥയിലും ദുഃഖിതയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്‌സിഡണ്ട് ആണ് മകൻ്റെ മരണ കാരണം എന്നാണ് അറിയാൻ കഴിയുന്നത്. “രാവിലെ വീട്ടിലാണ് ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ ഭർത്താവും ഇളയ മകനും ആ സമയം അവിടെ ഉണ്ടായിരുന്നില്ല." ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം കണ്ട വീട്ടുകാർ ഉടൻ തന്നെ ഡോ. മെഹറുന്നിസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


velby
More from this section
2023-09-13 09:43:43

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. മറ്റു രണ്ടു പേർക്ക് കൂടി വൈറസ് ബാധ ഏറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു.

2025-02-10 19:01:11

Telangana Doctors Successfully Remove 3 kg Tumor from Woman  

2025-05-19 12:59:43

Crackdown on Fake Doctors in Nalgonda: 14 Clinics Face Legal Action

 

2023-07-06 16:56:14

എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ്  ഉണങ്ങുന്നതിന്  മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ  ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി  സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ.

2025-08-07 16:28:40

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു!

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.