
എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്. എന്നാൽ മഴ അതിശക്തമായതോടെ കാര്യങ്ങൾ ബുദ്ധിമുട്ടായി. ഡോക്ടർമാർ ഹിമാചലിൽ സ്പിതി താഴ്വരയിലെ ഗ്രാമത്തിൽ കുടുങ്ങി. ഏതാണ്ട് 5 ദിവസം ഇവർക്ക് ഇവിടെ കഴിയേണ്ടി വന്നു. ഒടുവിൽ വെള്ളിയാഴ്ച്ച രാവിലെ സംഘത്തെ ഡൽഹിയിലെ കേരള ഹൗസിൽ എത്തിച്ചു. കനത്ത മഴയും ഗതാഗത തടസവും കാരണം മണിക്കൂറുകൾ വേണ്ടി വന്നു ഇവരെ ഡൽഹിയിൽ എത്തിക്കാൻ. പിന്നീട് വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ 3 സംഘങ്ങളായി ഇവർ നാട്ടിലേക്ക് തിരിച്ചു. 25 പേർ എറണാകുളത്തേക്കും 2 പേർ കോഴിക്കോട്ടേക്കും ആണ് പോയത്.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും 18 ഡോക്ടർമാരാണ് വിനോദയാത്രയ്ക്കു പോയത്. ഇവരും ഹിമാചലിൽ തന്നെ ആയിരുന്നു കുടുങ്ങിയത്. ഹിമാചലിലെ കീർഗംഗയിൽ ആയിരുന്നു ഇവർ കുടുങ്ങിയത്. ഇവർ വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മണ്ഡി വഴി ഡൽഹിയിലേക്ക് തിരിച്ചു. 2 സംഘങ്ങളായാവും ഇവർ നാട്ടിലേക്ക് തിരിക്കുക. സർക്കാരിൻറെ നിർദേശപ്രകാരം എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, തൃശൂർ മെഡിക്കൽ കോളജ് ലെയ്‌സൻ ഓഫിസർ ഡോ. രവീന്ദ്രൻ എന്നിവർ ഡൽഹിയിൽ എത്തുകയും ഡോക്ടർമാരുടെ സംഘത്തെ തിരികെ നാട്ടിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
Mirror-Image Heart Surgery in Belagavi Marks Rare Medical Achievement
Thiruvananthapuram: A group of physicians at a private hospital effectively addressed osteoporotic fractures in a 78-year-old patient from the Maldives by employing a novel surgical technique akin to the stenting procedure used in cardiac cases.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
നാളെ കേരളത്തിലെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും
ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.