എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്. എന്നാൽ മഴ അതിശക്തമായതോടെ കാര്യങ്ങൾ ബുദ്ധിമുട്ടായി. ഡോക്ടർമാർ ഹിമാചലിൽ സ്പിതി താഴ്വരയിലെ ഗ്രാമത്തിൽ കുടുങ്ങി. ഏതാണ്ട് 5 ദിവസം ഇവർക്ക് ഇവിടെ കഴിയേണ്ടി വന്നു. ഒടുവിൽ വെള്ളിയാഴ്ച്ച രാവിലെ സംഘത്തെ ഡൽഹിയിലെ കേരള ഹൗസിൽ എത്തിച്ചു. കനത്ത മഴയും ഗതാഗത തടസവും കാരണം മണിക്കൂറുകൾ വേണ്ടി വന്നു ഇവരെ ഡൽഹിയിൽ എത്തിക്കാൻ. പിന്നീട് വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ 3 സംഘങ്ങളായി ഇവർ നാട്ടിലേക്ക് തിരിച്ചു. 25 പേർ എറണാകുളത്തേക്കും 2 പേർ കോഴിക്കോട്ടേക്കും ആണ് പോയത്.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും 18 ഡോക്ടർമാരാണ് വിനോദയാത്രയ്ക്കു പോയത്. ഇവരും ഹിമാചലിൽ തന്നെ ആയിരുന്നു കുടുങ്ങിയത്. ഹിമാചലിലെ കീർഗംഗയിൽ ആയിരുന്നു ഇവർ കുടുങ്ങിയത്. ഇവർ വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മണ്ഡി വഴി ഡൽഹിയിലേക്ക് തിരിച്ചു. 2 സംഘങ്ങളായാവും ഇവർ നാട്ടിലേക്ക് തിരിക്കുക. സർക്കാരിൻറെ നിർദേശപ്രകാരം എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, തൃശൂർ മെഡിക്കൽ കോളജ് ലെയ്‌സൻ ഓഫിസർ ഡോ. രവീന്ദ്രൻ എന്നിവർ ഡൽഹിയിൽ എത്തുകയും ഡോക്ടർമാരുടെ സംഘത്തെ തിരികെ നാട്ടിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
Two Doctors Suspended in Sopore Over Alleged Medical Negligence
ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു.
Doctors and Pharma Firms Under Investigation for Unauthorized Drug Trials in Ahmedabad
മരിച്ചയാൾ ഭിക്ഷക്കാരനല്ല, അത് ജോൺ എബ്രഹാമായിരുന്നു; ഒരു പിഴവുമൂലം ആ ജീവൻ നഷ്ടപ്പെട്ടു-ഡോ. പി പി വേണുഗോപാലൻ
കോഴിക്കോട്: ഹോൺ മുഴക്കിയതിന്റെ പേരിൽ ഡോക്ടർക്ക് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് പി ടി ഉഷ റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നുമായിരുന്നു പ്രശ്നത്തിന്റെ തുടക്കം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.