എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്. എന്നാൽ മഴ അതിശക്തമായതോടെ കാര്യങ്ങൾ ബുദ്ധിമുട്ടായി. ഡോക്ടർമാർ ഹിമാചലിൽ സ്പിതി താഴ്വരയിലെ ഗ്രാമത്തിൽ കുടുങ്ങി. ഏതാണ്ട് 5 ദിവസം ഇവർക്ക് ഇവിടെ കഴിയേണ്ടി വന്നു. ഒടുവിൽ വെള്ളിയാഴ്ച്ച രാവിലെ സംഘത്തെ ഡൽഹിയിലെ കേരള ഹൗസിൽ എത്തിച്ചു. കനത്ത മഴയും ഗതാഗത തടസവും കാരണം മണിക്കൂറുകൾ വേണ്ടി വന്നു ഇവരെ ഡൽഹിയിൽ എത്തിക്കാൻ. പിന്നീട് വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ 3 സംഘങ്ങളായി ഇവർ നാട്ടിലേക്ക് തിരിച്ചു. 25 പേർ എറണാകുളത്തേക്കും 2 പേർ കോഴിക്കോട്ടേക്കും ആണ് പോയത്.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും 18 ഡോക്ടർമാരാണ് വിനോദയാത്രയ്ക്കു പോയത്. ഇവരും ഹിമാചലിൽ തന്നെ ആയിരുന്നു കുടുങ്ങിയത്. ഹിമാചലിലെ കീർഗംഗയിൽ ആയിരുന്നു ഇവർ കുടുങ്ങിയത്. ഇവർ വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മണ്ഡി വഴി ഡൽഹിയിലേക്ക് തിരിച്ചു. 2 സംഘങ്ങളായാവും ഇവർ നാട്ടിലേക്ക് തിരിക്കുക. സർക്കാരിൻറെ നിർദേശപ്രകാരം എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, തൃശൂർ മെഡിക്കൽ കോളജ് ലെയ്‌സൻ ഓഫിസർ ഡോ. രവീന്ദ്രൻ എന്നിവർ ഡൽഹിയിൽ എത്തുകയും ഡോക്ടർമാരുടെ സംഘത്തെ തിരികെ നാട്ടിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
കോഴിക്കോട്: ഹോൺ മുഴക്കിയതിന്റെ പേരിൽ ഡോക്ടർക്ക് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് പി ടി ഉഷ റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നുമായിരുന്നു പ്രശ്നത്തിന്റെ തുടക്കം.
ഡോക്ടർമാരെ കൊല്ലരുത്
ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്
പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക
എന്തൊരു കഷ്ടമാണ്
സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.തികച്ചും ഒരു ഫ്രീക്ക് ആക്‌സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.
ഇക്കാര്യത്തിൽ കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്.
Supreme Court Grants Relief to In-Service Telangana Doctors in PG Admissions
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.
എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ് ഉണങ്ങുന്നതിന് മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.