ജുൻജുനു (രാജസ്ഥാൻ): മേജർ ഡോ. കവിത മൈലിൻ്റെ (29) അപ്രതീക്ഷിത മരണം രാജ്യത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതം ആണ് മരണ കാരണം. മരിക്കുന്നതിന് മൂന്ന് ദിവസം മാത്രം മുൻപ് ഡോ. കവിതയെ ജമ്മു കശ്മീരിലെ രാജൗരി സെക്ടറിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തിരുന്നു. അങ്ങനെയിരിക്കെ, ഒക്ടോബർ ഒന്നിന് ഡ്യൂട്ടി കഴിഞ്ഞു ക്യാമ്പിലേക്ക് മടങ്ങിയെത്തിയ ഡോക്ടറുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടൻ തന്നെ ഡോക്ടറെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ ലോഹരു അതിർത്തിയിൽ മേജർ കവിതയുടെ ഭൗതികാവശിഷ്ടങ്ങൾ എത്തിച്ചപ്പോൾ നൂറുകണക്കിന് യുവാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന്, അവശിഷ്ടങ്ങൾ ത്രിവർണ യാത്രയിലൂടെ ലഡുണ്ട, ദുദ്വ എന്നിവിടങ്ങളിലൂടെ സുജ്ദൗളയിലേക്ക് കൊണ്ടുപോയി. ഗ്രാമത്തിലെ മുതിർന്നവർ മുതൽ കുട്ടികൾ വരെയുള്ള വ്യക്തികൾക്ക് ഡോ.കവിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാനും അഭിവാദ്യം അർപ്പിക്കാനും അവസരം ലഭിച്ചു. എം.എൽ.എ ജെ.പി ചന്ദേലിയ, എസ്.ഡി.എം ദയാനന്ദ്, തഹസിൽദാർ കമൽദീപ് പൂനിയ, മനോജ് അലദിയ എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഡോ. കവിതക്ക് പുഷ്പചക്രം അർപ്പിച്ചു. ജാലവാറിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് പൂർത്തിയാക്കിയതിന് ശേഷം, ഡോ. കവിത ആർമി കോട്ടയിൽ നിന്നും ഒരു ഓഫീസർ ആയി ആർമിയിൽ ജോയിൻ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മൂന്ന് മാസം മുൻപ് ഡോ. കവിതയ്ക്ക് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മേജർ സ്ഥാനത്തേക്ക് പ്രൊമോഷൻ നൽകിയിരുന്നു. മേജർ കവിതാ മൈലിൻ്റെ പിതാവ് കമൽ സിങ് മൈലും ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ഇദ്ദേഹം ജാക്കോട ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു. കവിതയുടെ മൂത്ത സഹോദരൻ 2006-ൽ മരണപ്പെട്ടിരുന്നു. ഒരു ഡോക്ടർ ആവണം എന്നതായിരുന്നു കവിതയുടെ മൂത്ത സഹോദരൻ്റെ സ്വപ്‌നം. ഈ സംഭവത്തിന് ശേഷമാണ് മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കണം എന്ന മഹത്തായ ലക്ഷ്യത്തോടെ ഡോക്ടറാകാൻ കവിത തീരുമാനിച്ചത്. തൻ്റെ ലക്ഷ്യത്തിലേക്ക് കൃത്യമായി എത്തിയ ശേഷം ഒരു ആർമി ഓഫീസർ കൂടിയായ കവിത വളർന്നു വരുന്ന യുവതലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണ്.
ഭുബനേശ്വർ: ഒഡീഷയിലെ ബരിപാഡ ടൗണിലെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ (ഹൗസ് സർജൻ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചെന്നൈ: തമിഴ് നാട്ടിൽ വ്യാജ ഡോക്ടർമാരുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ അടുത്താണ് വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ പരാതി നൽകിയ യുവ ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്.
അനന്ത്നാഗ് (ജമ്മു & കശ്മീർ): ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് നടന്ന ആക്‌സിഡന്റിൽ ഒരു ആയുർവേദ ഡോക്ടർ മരണപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
Doctor Arrested Again: From Porsche Case to Kidney Racket
ബൂഡൗൺ: ഉത്തർ പ്രദേശിൽ ആയുധധാരികളായ ചില ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രായമായ ഡോക്ടർ ദമ്പതികളെ കൊള്ളയടിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 7.30-ന് ആയിരുന്നു സംഭവം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.