പിംപ്രി (മഹാരാഷ്ട്ര): ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെ തുടർന്ന് പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ വൈ.സി.എം ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ മകൻ മർദ്ധിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പിംപ്രി പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പിംപ്രിയിലെ വൈ.സി.എം ഹോസ്പിറ്റലിലെ റസിഡന്റ് ഡോക്ടറും സുകാർവാർ പേട്ടിലെ കോട്ടേശ്വർ കോളനിയിൽ താമസിക്കുന്ന 25 കാരനായ ഡോ. ഋഷികേശ് കുഡാലെയാണ് പിംപ്രി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഐ.പി.സി 353, 332, 504, മഹാരാഷ്ട്ര മെഡിക്കൽ സർവീസ് പേഴ്സൺസ് ആന്റ് മെഡിക്കൽ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 2010 സെക്ഷൻ 3, 4 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം വാഗോളി സ്വദേശിയായ മഹേഷ് രാജാറാം കുംഭറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മഹേഷിന്റെ പിതാവ് മഹേഷ് കുംഭാർ ചികിത്സയിലായിരുന്ന ഐ.സി.യു വാർഡിലായിരുന്നു സംഭവം നടന്നത്. ആശുപത്രി ജീവനക്കാരും ഡോക്ടർ കുഡാലെയും അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും മഹേഷിന്റെ പിതാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന്,
മരണവിവരം ഡോക്ടറും ജീവനക്കാരും ഉടൻ തന്നെ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ്, മരിച്ചയാളുടെ മകൻ മഹേഷ് കുംഭാർ, പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടർ കുഡാലെയെ സമീപിച്ചു. തന്റെ പിതാവിന്റെ മരണവാർത്ത കേട്ട അദ്ദേഹത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ശേഷം, മഹേഷ് അക്രമാസക്തനാകുകയും ഡോക്ടർ കുഡാലെയെ ആക്രമിക്കുകയും ചെയ്തു. ഡോ. കുഡാലെയുടെ പരാതിയെത്തുടർന്ന് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
ചെന്നൈ: രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന 30 കാരനായ ഡോക്ടറെ തിങ്കളാഴ്ച ചൂളൈമേട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുംബൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർക്ക് (46) നഷ്ടപ്പെട്ടത് 1.1 കോടി രൂപ. ഡിജിറ്റൽ മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകത ഈ സംഭവം ഉയർത്തിക്കാട്ടുന്നു.
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൺജക്റ്റിവിറ്റിസ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി ആർ. രാജേഷ് കുമാർ അറിയിച്ചു. കൺജക്റ്റിവിറ്റിസ് തടയുന്നതിനും രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാനത്തെ ചീഫ് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
New Delhi: A tragic incident unfolded on Saturday evening in Sector 55 of Faridabad, resulting in the death of 24-year-old optometrist Izma Saifi. While on her way home from work at a local hospital, her scooter was struck from behind by a tractor.
ലക്നൗ: ലക്നൗവിൽ ഗർഭിണിയായ യുവതി റോഡരികിൽ പ്രസവിച്ച സംഭവം രാജ്യത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്. ശേഷം കുഞ്ഞിനെ വീരാംഗന ഝൽകാരി ഭായ് വിമെൻ ആൻഡ് ചൈൽഡ് ഹോഡ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.