ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡോക്ടർ ഓഫ് മെഡിസിൻ (ഡി.എം) ബിരുദം നേടിയ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഡോ. സമ്രീൻ യൂസഫ് മാറി. ഇന്ത്യയിലെ പീഡിയാട്രിക് എമർജൻസി മെഡിസിൻ മേഖലയിൽ ഒരു നാഴികക്കല്ല് കുറിക്കുന്ന സുപ്രധാന നേട്ടമാണിത്. റായ്‌പൂറിലെ എയിംസിൽ നിന്നുമാണ് ഡോ. സമ്രീൻ യൂസഫ് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡി.എം പൂർത്തിയാക്കിയത്. നിലവിൽ റായിപൂർ എയിംസിൽ പ്രത്യേകമായി ഓഫർ ചെയ്യുന്ന ഒരു സബ് സ്പെഷ്യാലിറ്റി പ്രോഗ്രാമാണ് ഡി.എം ഇൻ പീഡിയാട്രിക് എമർജൻസി മെഡിസിൻ. രാജ്യത്തുടനീളം ഇത്തരം പ്രത്യേക പരിപാടികളുടെ പരിമിതമായ ലഭ്യത ഡോ. സമ്രീൻ യൂസഫിൻ്റെ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കോഴിക്കോട് സ്വദേശിനിയായ സമ്രീൻ, പ്രശസ്ത തൊറാസിക് സർജൻ ഡോ. നാസർ യൂസഫിൻ്റെയും നർഗീസിൻ്റെയും മകളാണ്. കോഴിക്കോട് ഭാരതീയ വിദ്യാഭവനിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സമ്രീൻ മൈസൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. ഡി.എം കരസ്ഥമാക്കുന്നതിന് മുൻപ്, റായ്‌പൂറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് (ഡോ. ഭീം റാവു അംബേദ്കർ മെഡിക്കൽ കോളേജ്) പീഡിയാട്രിക്സിൽ എം.ഡി നേടുകയും ചെയ്‌തു സമ്രീൻ. ഡോ. സമ്രീനിൻ്റെ നേട്ടം എല്ലാ മെഡിക്കൽ പ്രൊഫഷണലുകൾക്കും ഒരു പ്രചോദനമാണ്, പ്രത്യേകിച്ച് പ്രത്യേക മേഖലകളിൽ വൈദഗ്ദ്ധ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക്. ഡോ. സമ്രീനിൻ്റെ നിശ്ചയദാർഢ്യവും അർപ്പണബോധവും മെഡിക്കൽ മേഖലയിൽ, പ്രത്യേകിച്ച് പീഡിയാട്രിക് എമർജൻസി മെഡിസിൻ മേഖലയിൽ കാര്യമായ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ പ്രചോദനം തന്നെയാണ്.
നീറ്റ് എം.ഡി.എസ് 2024 മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളൊന്നും എൻ.ബി.ഇ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
New Delhi: The South Delhi Branch of the Indian Medical Association has appointed Dr. Vipender Sabharwal as its new President, succeeding Dr. Alka Malhotra.
മുംബൈ: മലിനീകരണ നിയന്ത്രണ ലൈസെൻസിനെ ചൊല്ലി ഉണ്ടായ തട്ടിപ്പിൽ മുംബൈയിലെ ഡോക്ടർ ദമ്പതിമാർക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ. ഡോക്ടറും ഡോക്ടർ കൂടിയായ ഇദ്ദേഹത്തിൻ്റെ ഭാര്യയും ചേർന്ന് ഒരു ക്ലിനിക് നടത്തുന്നുണ്ട്.
വാരണാസി: ഉത്തർ പ്രദേശിലെ ഒരു ഡോക്ടറിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നിജാത് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്‌തു. 60 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ട് ഡോക്ടർക്ക് ലഭിച്ച ഒരു ബ്ലാക്‌മെയ്ൽ കോളിൽ നിന്നുമാണ് സംഭവത്തിൻ്റെ തുടക്കം.
ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ നടത്തിയ തീവ്ര വ്യായാമത്തിനിടെ ചെന്നൈയിൽ നിന്നുള്ള യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. ഒരു പ്രശസ്ത ഒഫ്താൽമോളജിസ്റ്റിൻ്റെ മകളായ അൻവിതയാണ് (24) മരിച്ചത്. ഇവർ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ് ചെയ്‌തു വരികയായിരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.