ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡോക്ടർ ഓഫ് മെഡിസിൻ (ഡി.എം) ബിരുദം നേടിയ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഡോ. സമ്രീൻ യൂസഫ് മാറി. ഇന്ത്യയിലെ പീഡിയാട്രിക് എമർജൻസി മെഡിസിൻ മേഖലയിൽ ഒരു നാഴികക്കല്ല് കുറിക്കുന്ന സുപ്രധാന നേട്ടമാണിത്. റായ്‌പൂറിലെ എയിംസിൽ നിന്നുമാണ് ഡോ. സമ്രീൻ യൂസഫ് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡി.എം പൂർത്തിയാക്കിയത്. നിലവിൽ റായിപൂർ എയിംസിൽ പ്രത്യേകമായി ഓഫർ ചെയ്യുന്ന ഒരു സബ് സ്പെഷ്യാലിറ്റി പ്രോഗ്രാമാണ് ഡി.എം ഇൻ പീഡിയാട്രിക് എമർജൻസി മെഡിസിൻ. രാജ്യത്തുടനീളം ഇത്തരം പ്രത്യേക പരിപാടികളുടെ പരിമിതമായ ലഭ്യത ഡോ. സമ്രീൻ യൂസഫിൻ്റെ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കോഴിക്കോട് സ്വദേശിനിയായ സമ്രീൻ, പ്രശസ്ത തൊറാസിക് സർജൻ ഡോ. നാസർ യൂസഫിൻ്റെയും നർഗീസിൻ്റെയും മകളാണ്. കോഴിക്കോട് ഭാരതീയ വിദ്യാഭവനിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സമ്രീൻ മൈസൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. ഡി.എം കരസ്ഥമാക്കുന്നതിന് മുൻപ്, റായ്‌പൂറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് (ഡോ. ഭീം റാവു അംബേദ്കർ മെഡിക്കൽ കോളേജ്) പീഡിയാട്രിക്സിൽ എം.ഡി നേടുകയും ചെയ്‌തു സമ്രീൻ. ഡോ. സമ്രീനിൻ്റെ നേട്ടം എല്ലാ മെഡിക്കൽ പ്രൊഫഷണലുകൾക്കും ഒരു പ്രചോദനമാണ്, പ്രത്യേകിച്ച് പ്രത്യേക മേഖലകളിൽ വൈദഗ്ദ്ധ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക്. ഡോ. സമ്രീനിൻ്റെ നിശ്ചയദാർഢ്യവും അർപ്പണബോധവും മെഡിക്കൽ മേഖലയിൽ, പ്രത്യേകിച്ച് പീഡിയാട്രിക് എമർജൻസി മെഡിസിൻ മേഖലയിൽ കാര്യമായ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ പ്രചോദനം തന്നെയാണ്.
ജൗൻപൂർ (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ ജൗൻപൂരിൽ 35 കാരനായ ആയുർവേദ ഡോക്ടറെ വ്യാഴാഴ്ച ബൈക്കിലെത്തിയ മൂന്ന് പേർ വെടിവച്ചു കൊന്നു.
The facts are
The Section dealing with death due Rash and Negligent act that is Section 304 (A) was the one applicable to medical negligence. This section prescribed an imprisonment of up to 2 years and/or fine if you were held guilty.
മുംബൈ: ഓൺലൈനിൽ നിന്നും കുറച്ച് സമൂസ ഓർഡർ ചെയ്ത മുംബൈയിലെ യുവ ഡോക്ടർ പെട്ടത് തട്ടിപ്പുകാരുടെ നടുവിൽ. ജൂലൈ 8-നായിരുന്നു സംഭവം. മുംബൈയിലെ KEM ആശുപത്രിയിൽ ജോലി ചെയ്യുന്ന 27-കാരനായ ഡോക്ടർ തൻ്റെ കൂട്ടുകാർക്കൊപ്പം ഒരു ടൂർ പ്ലാൻ ചെയ്യുന്നു.
New Delhi: A tragic incident unfolded on Saturday evening in Sector 55 of Faridabad, resulting in the death of 24-year-old optometrist Izma Saifi. While on her way home from work at a local hospital, her scooter was struck from behind by a tractor.
പാത്ന (ബീഹാർ): ബി.ജെ.പി എം.എൽ.എ ആയ പ്രണവ് കുമാർ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ബിഹാർ മുൻഗറിലെ സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ ആരോപിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.