ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡോക്ടർ ഓഫ് മെഡിസിൻ (ഡി.എം) ബിരുദം നേടിയ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഡോ. സമ്രീൻ യൂസഫ് മാറി. ഇന്ത്യയിലെ പീഡിയാട്രിക് എമർജൻസി മെഡിസിൻ മേഖലയിൽ ഒരു നാഴികക്കല്ല് കുറിക്കുന്ന സുപ്രധാന നേട്ടമാണിത്. റായ്‌പൂറിലെ എയിംസിൽ നിന്നുമാണ് ഡോ. സമ്രീൻ യൂസഫ് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡി.എം പൂർത്തിയാക്കിയത്. നിലവിൽ റായിപൂർ എയിംസിൽ പ്രത്യേകമായി ഓഫർ ചെയ്യുന്ന ഒരു സബ് സ്പെഷ്യാലിറ്റി പ്രോഗ്രാമാണ് ഡി.എം ഇൻ പീഡിയാട്രിക് എമർജൻസി മെഡിസിൻ. രാജ്യത്തുടനീളം ഇത്തരം പ്രത്യേക പരിപാടികളുടെ പരിമിതമായ ലഭ്യത ഡോ. സമ്രീൻ യൂസഫിൻ്റെ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കോഴിക്കോട് സ്വദേശിനിയായ സമ്രീൻ, പ്രശസ്ത തൊറാസിക് സർജൻ ഡോ. നാസർ യൂസഫിൻ്റെയും നർഗീസിൻ്റെയും മകളാണ്. കോഴിക്കോട് ഭാരതീയ വിദ്യാഭവനിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സമ്രീൻ മൈസൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. ഡി.എം കരസ്ഥമാക്കുന്നതിന് മുൻപ്, റായ്‌പൂറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് (ഡോ. ഭീം റാവു അംബേദ്കർ മെഡിക്കൽ കോളേജ്) പീഡിയാട്രിക്സിൽ എം.ഡി നേടുകയും ചെയ്‌തു സമ്രീൻ. ഡോ. സമ്രീനിൻ്റെ നേട്ടം എല്ലാ മെഡിക്കൽ പ്രൊഫഷണലുകൾക്കും ഒരു പ്രചോദനമാണ്, പ്രത്യേകിച്ച് പ്രത്യേക മേഖലകളിൽ വൈദഗ്ദ്ധ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക്. ഡോ. സമ്രീനിൻ്റെ നിശ്ചയദാർഢ്യവും അർപ്പണബോധവും മെഡിക്കൽ മേഖലയിൽ, പ്രത്യേകിച്ച് പീഡിയാട്രിക് എമർജൻസി മെഡിസിൻ മേഖലയിൽ കാര്യമായ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ പ്രചോദനം തന്നെയാണ്.
നാഷിക് (മഹാരാഷ്ട്ര): നാഷിക്കിൽ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 2.10 ലക്ഷം രൂപ കവർന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
PTI
Published On Aug 8, 2023 at 06:30 PM IST
New Delhi: The Central Drugs Standard Control Organisation (CDSCO), along with state licensing authorities, has conducted risk-based inspections of 162 pharmaceutical firms, resulting in show cause notices issued in 143 cases, according to Union Health Minister Mansukh Mandaviya.
ഇൻഡോർ (മധ്യ പ്രദേശ്): മെഡിക്കൽ വിവരങ്ങൾ മറച്ചു വെച്ചതിന് എം.ജി.എം മെഡിക്കൽ കോളേജ് ആശപത്രിയിൽ വെച്ച് എച്ച്.ഐ.വി ബാധിതനായ രോഗിയെ തുടർച്ചയായി തല്ലിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ ആകാശ് കൗശൽ അപകടനില തരണം ചെയ്‌തു.
Mangaluru: Dr. Swati Shetty (24), a dentist and the daughter of Alvarabettu residents Ramanna Shetty and Jyothi Shetty, both prominent figures in the community, passed away after a brief illness on Tuesday morning, April 16.
നാഗപൂർ: നാഗ്‌പൂരിൽ തൻ്റെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്‌ത് ട്രൈനീ ഡോക്ടർ. ഇക്കഴിഞ്ഞ സെപ്റ്റംബർ 3-ന് ആയിരുന്നു സംഭവം. ഡോ. ഭൂഷൺ വിലാസ് വധോങ്കർ (23) ആണ് ആത്മഹത്യ ചെയ്‌തത്. തൻ്റെ ഹോസ്റ്റൽ മുറിയിലെ സീലിങ്ങിൽ തൂങ്ങിയായിരുന്നു ഡോക്ടർ ജീവിതം അവസാനിപ്പിച്ചത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.