നാഷിക് (മഹാരാഷ്ട്ര): നാഷിക്കിൽ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 2.10 ലക്ഷം രൂപ കവർന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ ഒക്ടോബർ 13-നായിരുന്നു സംഭവം നടന്നത്. അന്ന് രാത്രി നന്ദുർ മാധ്മേശ്വറിലുള്ള തൻ്റെ ക്ലിനിക് പൂട്ടി വിൻജൂരിൽ ഡോക്ടർമാരുടെ ഒരു യോഗത്തിൽ പങ്കെടുക്കാനായി ഡോക്ടർ പോകവെ ആയിരുന്നു സംഭവം നടന്നത്. കാറിൽ പോകുകയായിരുന്ന ഡോക്ടറെ ബൈക്കിൽ വന്ന രണ്ടു പേർ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ഇവർ ഡോക്ടർക്ക് നേരെ തോക്ക് ചൂണ്ടുകയും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു. ശേഷം, ഡോക്ടറുടെ മൊബൈൽ ഫോണും, 9000 രൂപയും, 4 എ.ടി.എം കാർഡുകളും ഇവർ കൈക്കലാക്കി. തുടർന്ന്, എ.ടി.എം കാർഡുകളുടെ പിൻ നമ്പർ ഡോക്ടറെ ഭീഷണിപ്പെടുത്തി മനസ്സിലാക്കിയ അക്രമികൾ 2.10 ലക്ഷം രൂപ എടുക്കുകയും ചെയ്‌തു.
ഒടുവിൽ ഡോക്ടറെ ഒരു തുണി ഉപയോഗിച്ച് ബന്ധിച്ചതിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഒരു വിധത്തിൽ സ്വയം കെട്ടഴിച്ചതിന് ശേഷം ഡോക്ടർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വലിയ താമസമില്ലാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. നൈറ്റലെ സ്വദേശിയായ ശ്രാവൺ (26), രാജൂർ റോഡ് സ്വദേശിയായ നിതീഷ് (32), ചത്രപതി സാംബാജിനഗർ സ്വദേശിയായ സച്ചിൻ (25) എന്നിവരാണ് പിടിയിലായത്. ശേഷം, പ്രതികളെ കോടതിയിൽ ഹാജരാക്കുകയും കോടതി ഇവരെ പോലീസ് കസ്റ്റഡിയിൽ 5 ദിവസം റിമാൻഡ് ചെയ്യാനും ഉത്തരവിട്ടു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറിനെ (42) അൽവാർപേട്ടിലെ സ്വന്തം അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഭാഗികമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്രാസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. യു കാർത്തിയാണ് മരിച്ചത്.
ലുധിയാന (പഞ്ചാബ്): ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വസതിയിൽ നടന്ന കവർച്ചയ്ക്ക് ഏകദേശം രണ്ട് മാസത്തിന് ശേഷം കൗതുകകരമായ വഴിത്തിരിവ്.
റായ്ച്ചൂർ: കർണാടകയിൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർക്ക് നേരെ വെടിയുതിർത്ത് മാസ്‌ക് ധരിച്ച രണ്ടു പേർ. ഭാഗ്യം കൊണ്ട് മാത്രം ഡോക്ടർ രക്ഷപ്പെടുകയായിരുന്നു. ഡോ. ജയപ്രകാശ് പാട്ടിൽ ബെട്ടദൂർ ആണ് ആക്രമണത്തിന് ഇരയായത്.
A 41-year-old man with a complex medical history, including two failed kidney transplants, recently underwent a successful kidney transplant at a private hospital in the city.
New Delhi: On Friday, AIIMS initiated a multi-centre study, supported by DBT-BIRAC Grand Challenges India and in collaboration with WHO's International Agency for Research in Cancer (IARC), to develop and validate low-cost, point-of-care indigenous HPV tests for detecting cervical cancer.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.