നാഷിക് (മഹാരാഷ്ട്ര): നാഷിക്കിൽ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 2.10 ലക്ഷം രൂപ കവർന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ ഒക്ടോബർ 13-നായിരുന്നു സംഭവം നടന്നത്. അന്ന് രാത്രി നന്ദുർ മാധ്മേശ്വറിലുള്ള തൻ്റെ ക്ലിനിക് പൂട്ടി വിൻജൂരിൽ ഡോക്ടർമാരുടെ ഒരു യോഗത്തിൽ പങ്കെടുക്കാനായി ഡോക്ടർ പോകവെ ആയിരുന്നു സംഭവം നടന്നത്. കാറിൽ പോകുകയായിരുന്ന ഡോക്ടറെ ബൈക്കിൽ വന്ന രണ്ടു പേർ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ഇവർ ഡോക്ടർക്ക് നേരെ തോക്ക് ചൂണ്ടുകയും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു. ശേഷം, ഡോക്ടറുടെ മൊബൈൽ ഫോണും, 9000 രൂപയും, 4 എ.ടി.എം കാർഡുകളും ഇവർ കൈക്കലാക്കി. തുടർന്ന്, എ.ടി.എം കാർഡുകളുടെ പിൻ നമ്പർ ഡോക്ടറെ ഭീഷണിപ്പെടുത്തി മനസ്സിലാക്കിയ അക്രമികൾ 2.10 ലക്ഷം രൂപ എടുക്കുകയും ചെയ്‌തു.
ഒടുവിൽ ഡോക്ടറെ ഒരു തുണി ഉപയോഗിച്ച് ബന്ധിച്ചതിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഒരു വിധത്തിൽ സ്വയം കെട്ടഴിച്ചതിന് ശേഷം ഡോക്ടർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വലിയ താമസമില്ലാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. നൈറ്റലെ സ്വദേശിയായ ശ്രാവൺ (26), രാജൂർ റോഡ് സ്വദേശിയായ നിതീഷ് (32), ചത്രപതി സാംബാജിനഗർ സ്വദേശിയായ സച്ചിൻ (25) എന്നിവരാണ് പിടിയിലായത്. ശേഷം, പ്രതികളെ കോടതിയിൽ ഹാജരാക്കുകയും കോടതി ഇവരെ പോലീസ് കസ്റ്റഡിയിൽ 5 ദിവസം റിമാൻഡ് ചെയ്യാനും ഉത്തരവിട്ടു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Allahabad High Court Orders Action Against Government Doctors Engaged in Private Practice
മംഗളൂരു: പ്രശസ്‌ത പ്രൊഫസറും യൂറോളജി വിഭാഗം മേധാവിയുമായ ഡോ.ലക്ഷ്മൺ പ്രഭു (62) അന്തരിച്ചു. കഴിഞ്ഞ ആഴ്ച്ച കസ്തൂർബ മെഡിക്കൽ കോളേജ് (കെ.എം.സി) ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ ഡോക്ടർ പ്രഭുവിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.
According to information obtained through the RTI from the Medical Counselling Committee (MCC), it has been disclosed that 242 medical aspirants have been disqualified from participating in the upcoming NEET-PG 2024 examination scheduled for July 7, 2024.
റായ്ച്ചൂർ: കർണാടകയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ജയപ്രകാശ് പാട്ടിൽ തൻ്റെ കാറിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ വന്ന അജ്ഞാതരായ മാസ്‌ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടർന്നതും ശേഷം രണ്ടു തവണ ഡോക്ടർക്ക് നേരെ വെടിയുതിർത്തതും.
ഡൽഹി: ട്രാൻസ്ജെൻഡർമാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് (ഒ.പി.ഡി) ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്‌ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർ.എം.എൽ) ഹോസ്‌പിറ്റൽ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.