
പാലക്കാട്: പാലക്കാട്ട് ആയുർവേദ ഡോക്ടർ (32) സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-ന് രാത്രി 9-നും 10.45-നും ഇടയിൽ ആയിരുന്നു സംഭവം നടന്നത്. വാഷ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു ഡോക്ടറെ കണ്ടത്. ഉടൻ തന്നെ കൂട്ടനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ പറ്റാത്തതിൻ്റെ ഡിപ്രെഷൻ കാരണമാണ് ഡോക്ടർ ആത്മഹത്യ ചെയ്തത് എന്നാണ് ഡോക്ടറുടെ മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. ഒരു ആത്‍മഹത്യാ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഡോക്ടർ പെരിങ്ങോടുള്ള ഒരു സ്വകാര്യ ട്രീറ്റ്മെൻറ് സെന്ററിൽ ആയുർവേദ പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുകയായിരുന്നു. നാല് വയസ്സുള്ള ഒരു മകൻറെയും ഒന്നര വയസ്സുള്ള ഒരു മകളുടെയും അമ്മ കൂടിയാണ് മരണപ്പെട്ട ഡോക്ടർ.
GMCH-32 Departments Warn of Crisis Due to Shortage of Resident Doctors
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബംഗ്ലാദേശ് വകഭേദമാണെന്ന് കേരള സർക്കാർ അറിയിച്ചു. ഈ വകഭേദം ഒരു പകർച്ചവ്യാധി ആയി മാറാൻ സാധ്യത കുറവാണെന്നും എന്നാൽ ഇതിന് ഉയർന്ന മരണനിരക്ക് ഉണ്ടാക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
കോഴിക്കോട്: ഹോൺ മുഴക്കിയതിന്റെ പേരിൽ ഡോക്ടർക്ക് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് പി ടി ഉഷ റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നുമായിരുന്നു പ്രശ്നത്തിന്റെ തുടക്കം.
തിരുവാരൂർ: ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവാരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടർ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഡോ. സിന്ധു (21) ആണ് മരണപ്പെട്ടത്.
Kerala Launches Safe Disposal Program for Expired Drugs
We have various options to advertise with us including Events, Advertorials, Banners, Mailers, etc.