
പാലക്കാട്: പാലക്കാട്ട് ആയുർവേദ ഡോക്ടർ (32) സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-ന് രാത്രി 9-നും 10.45-നും ഇടയിൽ ആയിരുന്നു സംഭവം നടന്നത്. വാഷ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു ഡോക്ടറെ കണ്ടത്. ഉടൻ തന്നെ കൂട്ടനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ പറ്റാത്തതിൻ്റെ ഡിപ്രെഷൻ കാരണമാണ് ഡോക്ടർ ആത്മഹത്യ ചെയ്തത് എന്നാണ് ഡോക്ടറുടെ മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. ഒരു ആത്‍മഹത്യാ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഡോക്ടർ പെരിങ്ങോടുള്ള ഒരു സ്വകാര്യ ട്രീറ്റ്മെൻറ് സെന്ററിൽ ആയുർവേദ പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുകയായിരുന്നു. നാല് വയസ്സുള്ള ഒരു മകൻറെയും ഒന്നര വയസ്സുള്ള ഒരു മകളുടെയും അമ്മ കൂടിയാണ് മരണപ്പെട്ട ഡോക്ടർ.
Kerala HC Stakes Call for Fair Trial Rights in Medical Negligence Cases
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് ചൈനയിൽ റിപ്പോർട്ട് ചെയ്ത പുതിയ വൈറസ് ആണ് എന്നുള്ള രീതിയിൽ വാർത്ത പ്രചരിക്കുന്ന ഒന്നാണ് എച്ച് എം പി വി വൈറസ്.
ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ വൈദ്യപരിശോധനയ്ക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളി.
Madras High Court Rules Only MBBS Doctors Can Practise Modern Medicine
The state government in the High Court said that there is no need for a CBI probe in Dr. Vandana Das murder case. The crime branch completed the investigation in the case and issued a charge sheet.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.