
പാലക്കാട്: പാലക്കാട്ട് ആയുർവേദ ഡോക്ടർ (32) സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-ന് രാത്രി 9-നും 10.45-നും ഇടയിൽ ആയിരുന്നു സംഭവം നടന്നത്. വാഷ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു ഡോക്ടറെ കണ്ടത്. ഉടൻ തന്നെ കൂട്ടനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ പറ്റാത്തതിൻ്റെ ഡിപ്രെഷൻ കാരണമാണ് ഡോക്ടർ ആത്മഹത്യ ചെയ്തത് എന്നാണ് ഡോക്ടറുടെ മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. ഒരു ആത്‍മഹത്യാ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഡോക്ടർ പെരിങ്ങോടുള്ള ഒരു സ്വകാര്യ ട്രീറ്റ്മെൻറ് സെന്ററിൽ ആയുർവേദ പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുകയായിരുന്നു. നാല് വയസ്സുള്ള ഒരു മകൻറെയും ഒന്നര വയസ്സുള്ള ഒരു മകളുടെയും അമ്മ കൂടിയാണ് മരണപ്പെട്ട ഡോക്ടർ.
ഈ അടുത്തിടെ തൃശ്ശൂർ കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് റെഗുലേഷൻ ആക്ട് 2018 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നാല് Lab / X Ray ജീവനക്കാരെ പിരിച്ചുവിടുവാനുള്ള തീരുമാനം മാനേജ്മെന്റ് എടുക്കുകയുണ്ടായി.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രചാരണം തെറ്റെന്ന് കെ.ജി.എം.ഒ.എ.
Kerala Launches Safe Disposal Program for Expired Drugs
Andhra Pradesh Doctors Urge Government to Stop Hiring Professors on Contract
Kerala High Court: Doctors Not Always Responsible for Patient Deaths
We have various options to advertise with us including Events, Advertorials, Banners, Mailers, etc.