ഹുബ്ബള്ളി (കർണാടക): ധാർവാഡിൽ നിന്നുള്ള 45-കാരനായ ഒരു ഡോക്ടർ സൈബർ തട്ടിപ്പിന് ഇരയായി. സംഭവത്തിൽ ഡോക്ടർക്ക് നഷ്ടമായത് 1.8 കോടി രൂപയാണ്. രണ്ടു മാസം മുൻപ് ഒരു അജ്ഞാതനായ വ്യക്തി ഡോക്ടറെ വിളിച്ചത് മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സാമ്പത്തിക ഉപദേഷ്ടാവ് എന്ന വ്യാജേന തട്ടിപ്പുകാരി ഡോക്ടറെ സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപത്തിൽ നിന്ന് ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്തു കബളിപ്പിക്കുകയായിരുന്നു. പ്ലാനറ്റ് ഇമേജ് ഇന്റർനാഷണൽ കമ്പനിയുടെ ഐ.പി.ഒയിൽ ഗണ്യമായ ലാഭത്തിനായി നിക്ഷേപിക്കാൻ തട്ടിപ്പുകാരി ഡോക്ടറോട് നിർദ്ദേശിച്ചു. വിളിച്ചയാളുടെ നിർദേശപ്രകാരം ഡോക്ടർ ഒരു സോഷ്യൽ മീഡിയ സൈറ്റിൽ ചേരുകയും ചെയ്തു. തുടർന്ന്, സൈബർ കുറ്റവാളികൾ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പല പ്രധാനപ്പെട്ട വിവരങ്ങളും (വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ) ഹാക്ക് ചെയ്തു. ശേഷം, ഡോക്ടറുമായി ബന്ധപ്പെട്ട വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1.8 കോടി രൂപ ഇവർ സ്വന്തമാക്കുകയായിരുന്നു. കുറ്റവാളികൾ ഇത്തരം വ്യക്തിഗത വിവരങ്ങൾ നേടിയ രീതി ഇപ്പോഴും അവ്യക്തമാണ്. ഇത് കൂടുതൽ അന്വേഷണം നടത്താൻ പോലീസിനെ പ്രേരിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടന്നു വരികയാണ്.
West Bengal CM Mamata Banerjee Announces Salary Hike for Doctors
West Bengal CM Suspends 12 Doctors Following Pregnant Woman's Death Due to Alleged Medical Negligence
ഉഡുപ്പി: ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ. 31-കാരിയായ ഗർഭിണി ആയ ഒരു സ്ത്രീയിൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സങ്കീർണ്ണമായ പ്ലാസന്റ അക്രെറ്റ സ്പെക്ട്രം പ്രൊസീജ്യർ വിജയകരമായി ചെയ്തു.
The junior doctors at Veer Surendra Sai Institute of Medical Science And Research (VIMSAR) are threatening to go on a cease-work strike due to pending stipends and other irregularities, potentially stalling healthcare services.
Karnataka Cracks Down on Fake Doctors with New Circular
We have various options to advertise with us including Events, Advertorials, Banners, Mailers, etc.