Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
അപൂർവ ശ്വാസകോശ രോഗത്തിന് അപൂർവ സർജറി ചെയ്ത് NEIGRIHMS-ലെ ഡോക്ടർമാർ.
2023-08-21 17:31:01
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഷില്ലോങ്: നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലെ (NEIGRIHMS) ഡോക്ടർമാർ, സംസ്ഥാനത്തും ഒരുപക്ഷേ നോർത്ത് ഈസ്റ്റ് മേഖലയിലും ആദ്യമായി, വളരെ അപൂർവമായ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ഒരു രോഗിയിൽ അപൂർവമായ ഒരു സർജറി നടത്തി. എട്ടു മാസത്തിലേറെയായി ശ്വാസതടസ്സം അനുഭവിക്കുന്ന പ്രായപൂർത്തിയായ ഒരു പുരുഷനായിരുന്നു രോഗി. ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗത്തെത്തുടർന്ന് സംസ്ഥാനത്തിന് പുറത്ത് ചികിത്സയിലായിരുന്നു ഇയാൾ. പക്ഷെ ഇദ്ദേഹത്തിൻ്റെ കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. ഇതിന് ശേഷമായിരുന്നു രോഗി NEIGRIHMS-ലേക്ക് വന്നത്. ശേഷം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിജയ് നോയൽ നോങ്‌പിയൂർ, സീനിയർ റസിഡന്റ് ഡോ. ജോൺ മുചഹാരി, ജൂനിയർ റസിഡന്റ് ഡോ. ഗിഡിയോൻ താങ്‌ക്യൂ എന്നിവരുടെ നേതൃത്വത്തിൽ NEIGRIHMS-ലെ ക്ഷയരോഗ ശ്വാസകോശ രോഗ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘം രോഗിയെ വിലയിരുത്തി. പരിശോധനയിൽ, രോഗിക്ക് പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് എന്ന വളരെ അപൂർവമായ രോഗമുണ്ടെന്ന് കണ്ടെത്തി. പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് ഒരു ദശലക്ഷത്തിൽ 6.87 പേർക്ക് മാത്രം വരുന്ന ഒരു അപൂർവ ശ്വാസകോശ സംബന്ധമായ അസുഖമാണ്. ശ്വാസകോശത്തെ സംരക്ഷിക്കുന്ന പ്രോട്ടീനായ സർഫക്റ്റന്റ് ലിപ്പോപ്രോട്ടീൻ ഒരു അളവിൽ കൂടുതൽ ഉണ്ടാവുകയും ശ്വാസകോശത്തിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇതിൻ്റെ ഫലമായി വാതക കൈമാറ്റം തകരാറിലാവുകയും രോഗിക്ക്  ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ അസുഖത്തിന് ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ ശ്വാസതടസ്സം സങ്കീർണമാകും. ചില ഘട്ടങ്ങളിൽ മരണം വരെ സംഭവിച്ചേക്കാം. പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് ചികിത്സയിൽ ഹോൾ ലംഗ് ലാവേജ് എന്ന ഒരു ടെക്‌നിക് ഉൾപ്പെടുന്നു. ഇതിൽ ശ്വാസകോശം പൂർണ്ണമായും ലവണാംശം കൊണ്ട് നിറയ്ക്കുകയും അധിക പ്രോട്ടീൻ നീക്കം ചെയ്യുന്നതിനായി കഴുകുകയും ചെയ്യുന്നു. NEIGRIHMS-ലെ ജനറൽ അനസ്തേഷ്യയിൽ രോഗിക്ക് ഹോൾ ലംഗ് ലാവേജ് നടത്തി. ഓരോ ശ്വാസകോശവും കഴുകാൻ 7 ലിറ്റർ ഉപ്പുവെള്ളം സർജറി ടീം ഉപയോഗിച്ചു. സർജറിക്ക്‌ ശേഷം രോഗിയുടെ ആരോഗ്യനില നല്ല രീതിയിൽ തന്നെ മെച്ചപ്പെട്ടിട്ടുണ്ട്. സർജറി വിജയമായതിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്‌തെന്നും രോഗിയുടെ പുരോഗതി തങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും NEIGRIHMS വൃത്തങ്ങൾ അറിയിച്ചു. ക്ഷയരോഗ, ശ്വാസകോശ രോഗങ്ങൾ, അനസ്തേഷ്യ, സിടിവിഎസ് ഒടി എന്നിവയിലെ ഒരു കൂട്ടം ഡോക്ടർമാരും സാങ്കേതിക ജീവനക്കാരും ചേർന്നാണ് ഈ സർജറി നടത്തിയത്. നോർത്ത് ഈസ്റ്റ് മേഖലയിലെ പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് ചികിത്സയിൽ ഇത് ഒരു പ്രധാന വഴിത്തിരിവാണ്. NEIGRIHMS-ലെ  ഈ സർജറിയുടെ വിജയം പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് എന്ന അപൂർവ രോഗമുള്ള പലരെയും രക്ഷിക്കാൻ സാധിക്കുമെന്ന് NEIGRIHMS വൃത്തങ്ങൾ പറഞ്ഞു

 


More from this section
2023-12-14 14:25:13

ചെന്നൈ: ചെന്നൈയിൽ രണ്ടു ദിവസത്തിനിടെ രണ്ടു ഡോക്ടർമാരെ അവരുടെ  വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 

2023-08-11 17:18:29

The government introduces the Ayush visa category to cater to foreign nationals seeking treatment within India's traditional medical systems.

 

As per the Ayush Ministry, this visa aligns with the proposition of introducing a distinct visa scheme, designed for foreigners coming to India to receive treatment in fields such as therapeutic care, wellness, and Yoga, all encompassed by the Indian systems of medicine.

2023-12-06 19:18:23

മംഗളൂരു: ഐ.എം.എ മംഗളൂരു വിഭാഗം പുതിയ പ്രെസിഡന്റായി ഡോ. രഞ്ജൻ രാമകൃഷ്ണനെ തെരെഞ്ഞെടുത്തു. മംഗളൂരു കസ്തൂർബാ മെഡിക്കൽ കോളേജിലെ (കെ.എം.സി) അനസ്തേശ്യ വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസർ ആണ് ഡോ. രഞ്ജൻ.

2023-11-08 15:46:47

ടാൻ തരൺ (പഞ്ചാബ്): പഞ്ചാബിൽ ഡോക്ടർക്ക് നേരെ ഭീഷണിയുയർത്തി ഗുണ്ടാ സംഘം. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഒരു ഗുണ്ടാ സംഘം തന്നെ വിളിച്ചതായി ഭിഖിവിന്ദ് ആസ്ഥാനമായുള്ള ഡോക്ടർ പോലീസിൽ പരാതിപ്പെട്ടു.

2023-12-15 12:15:51

ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത്  ചുമതലയേറ്റു. .

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.