ഇൻഡോർ (മധ്യ പ്രദേശ്): മെഡിക്കൽ വിവരങ്ങൾ മറച്ചു വെച്ചതിന് എം.ജി.എം മെഡിക്കൽ കോളേജ് ആശപത്രിയിൽ വെച്ച് എച്ച്.ഐ.വി ബാധിതനായ രോഗിയെ തുടർച്ചയായി തല്ലിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ ആകാശ് കൗശൽ അപകടനില തരണം ചെയ്‌തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇദ്ദേഹം വിഷപദാർത്ഥം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അതേസമയം, അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എം.ജി.എം മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേഷൻ ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു. "കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കുറ്റാരോപിതനായ ഡോക്ടറെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.” ഡീൻ ഡോ. സഞ്ജയ് ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. രോഗിയെ മർദിച്ചതിന് ഡോക്ടർ കൗശലിനെതിരെ നടപടിയെടുക്കാൻ കോളേജ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകിയതിനെത്തുടർന്ന് പ്രക്ഷോഭകാരികളായ ജൂനിയർ ഡോക്ടർമാർ പണിമുടക്കുകയും ഡിവിഷണൽ കമ്മീഷണർക്കെതിരെ പ്രകടനം നടത്തുകയും ചെയ്‌തു. ജൂനിയർ ഡോക്ടർ രോഗിയെ തുടർച്ചയായി തല്ലുകയും മോശമായി പെരുമാറുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം പുറത്തായതോടെ കോളേജ് അഡ്മിനിസ്ട്രേഷൻ കുറ്റാരോപിതനായ ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും വിഷയം അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു. അതേസമയം, അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഡിവിഷണൽ കമ്മീഷണർ മൽ സിംഗ് ഭയ്ദിയ പറഞ്ഞു. “എന്നിരുന്നാലും, ഞാൻ സമരം ചെയ്യുന്ന ഡോക്ടർമാരോട് സംസാരിച്ച് അവരെ സമാധാനിപ്പിച്ചു. രോഗിയെയും ഞാൻ കണ്ടു.” കമ്മീഷണർ പറഞ്ഞു.
ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ഡൽഹി: ആശുപത്രികൾക്ക് വീട്ടുനികുതി ക്രമീകരണം, മെഡിക്കൽ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട ജോലി സാഹചര്യം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി മെഡിക്കൽ അസോസിയേഷൻ്റെ ബാനറിൽ നൂറു കണക്കിന് ഡോക്ടർമാർ ഞായറാഴ്ച രാവിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ഡൽഹി രാജ്ഘട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
The Department of Surgical Disciplines and Department of Nephrology at AIIMS-Delhi, in collaboration with the Organ Retrieval Banking Organisation (ORBO), successfully performed a dual kidney transplant on a 51-year-old woman patient who had been undergoing dialysis.
ലുധിയാന (പഞ്ചാബ്): ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വസതിയിൽ നടന്ന കവർച്ചയ്ക്ക് ഏകദേശം രണ്ട് മാസത്തിന് ശേഷം കൗതുകകരമായ വഴിത്തിരിവ്.
വഡോദര (ഗുജറാത്ത്): വഡോദരയിലെ റായ്‌പൂർ ഗ്രാമത്തിൽ 20 വർഷമായി പ്രാക്റ്റീസ് ചെയ്യുകയായിരുന്ന വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇദ്ദേഹത്തിൻ്റെ ക്ലിനിക്കിന് ലൈസൻസ് ഇല്ല എന്ന് മനസ്സിലാക്കിയ അധികാരികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.