ഇൻഡോർ (മധ്യ പ്രദേശ്): മെഡിക്കൽ വിവരങ്ങൾ മറച്ചു വെച്ചതിന് എം.ജി.എം മെഡിക്കൽ കോളേജ് ആശപത്രിയിൽ വെച്ച് എച്ച്.ഐ.വി ബാധിതനായ രോഗിയെ തുടർച്ചയായി തല്ലിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ ആകാശ് കൗശൽ അപകടനില തരണം ചെയ്‌തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇദ്ദേഹം വിഷപദാർത്ഥം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അതേസമയം, അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എം.ജി.എം മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേഷൻ ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു. "കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കുറ്റാരോപിതനായ ഡോക്ടറെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.” ഡീൻ ഡോ. സഞ്ജയ് ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. രോഗിയെ മർദിച്ചതിന് ഡോക്ടർ കൗശലിനെതിരെ നടപടിയെടുക്കാൻ കോളേജ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകിയതിനെത്തുടർന്ന് പ്രക്ഷോഭകാരികളായ ജൂനിയർ ഡോക്ടർമാർ പണിമുടക്കുകയും ഡിവിഷണൽ കമ്മീഷണർക്കെതിരെ പ്രകടനം നടത്തുകയും ചെയ്‌തു. ജൂനിയർ ഡോക്ടർ രോഗിയെ തുടർച്ചയായി തല്ലുകയും മോശമായി പെരുമാറുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം പുറത്തായതോടെ കോളേജ് അഡ്മിനിസ്ട്രേഷൻ കുറ്റാരോപിതനായ ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും വിഷയം അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു. അതേസമയം, അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഡിവിഷണൽ കമ്മീഷണർ മൽ സിംഗ് ഭയ്ദിയ പറഞ്ഞു. “എന്നിരുന്നാലും, ഞാൻ സമരം ചെയ്യുന്ന ഡോക്ടർമാരോട് സംസാരിച്ച് അവരെ സമാധാനിപ്പിച്ചു. രോഗിയെയും ഞാൻ കണ്ടു.” കമ്മീഷണർ പറഞ്ഞു.
ഇൻഡോർ: ഇൻഡോറിലെ ഡോക്ടർമാർ ഒരു രോഗിയുടെ ശരീരത്തിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. ഇൻഡോറിലെ ഇൻഡക്സ് ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. വയറുവേദനയെ തുടർന്ന് 41-കാരിയായ ഒരു സ്ത്രീ ഇൻഡക്സ് ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു.
ബാംഗ്ലൂർ: ലോകത്തിലെ ആദ്യത്തെ കീഹോൾ സർജറി ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ബാംഗ്ലൂർ നാരായണ ഹെൽത്ത് സിറ്റിയിലെ ഡോക്ടർമാർ. ചർമ്മത്തിലെ ഒരു ചെറിയ മുറിവിലൂടെ ശരീരത്തിനുള്ളിൽ ഒരു ശസ്ത്രക്രിയ നടത്താൻ ശസ്ത്രക്രിയാ വിദഗ്ധനെ അനുവദിക്കുന്ന ഒരു സാങ്കേതിക രീതിയാണ് കീഹോൾ സർജറി
ന്യൂ ഡൽഹി: കഴിഞ്ഞ വർഷത്തെ വാസ്ക്കുലാർ സർജൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഡോ. രാവുൽ ജിൻഡാൽ. ദി ഗ്ലോബൽ ഇന്ത്യൻസ് കോൺക്ലേവ് ആൻഡ് അവാർഡ്‌സ് (ജി.ഐ.സി.എ) ആണ് ഈ വിശിഷ്ട പുരസ്‌കാരം ഡോ. രാവുലിന് നൽകിയത്.
ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്‌ത് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ.
ബംഗളൂരു: 50 ഡാവിഞ്ചി റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗളൂരുവിലെ സ്പർശ് ഹോസ്‌പിറ്റൽ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.