ന്യൂ ഡൽഹി: ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ കോളേജ് തലത്തിലുള്ള കൗൺസിലിംഗ് വഴി എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) പരിശോധിച്ചതിന് ശേഷം റദ്ദാക്കുമെന്ന് എൻ.എം.സി-യുടെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി) അറിയിച്ചു. പൊതു കൗൺസിലിംഗിനായുള്ള എൻ.എം.സി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ സ്ഥാപന തലത്തിലുള്ള കൗൺസിലിംഗിലൂടെ നിരവധി വിദ്യാർത്ഥികൾ എം.ബി.ബി.എസ് കോഴ്സുകളിലേക്ക് പ്രവേശനം നേടിയിട്ടുണ്ടെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്‌താവനയിൽ എൻ.എം.സി വ്യക്തമാക്കി. 2023-24 അധ്യയന വർഷം മുതൽ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സ്‌ട്രേ വാക്കൻസിയുൾപ്പടെ (മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനുള്ള അവസാന അവസരമാണിത്. മുൻപുള്ള കൗൺസിലിംഗ് റൗണ്ടുകൾക്ക് ശേഷം കോളേജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്താനാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്) എല്ലാ റൗണ്ടുകൾക്കും ഓൺലൈൻ മോഡിൽ കൗൺസിലിംഗ് (യു.ജി & പി.ജി) നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ എൻ.എം.സി നേരത്തെ തന്നെ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. "സ്‌ട്രേ വാക്കൻസി ഉൾപ്പെടെയുള്ള കൗൺസിലിംഗ് നടത്താൻ സ്ഥാപനങ്ങൾക്കും കോളേജുകൾക്കും അനുവാദമില്ലെന്ന് നേരത്തെ തന്നെ കത്തിലൂടെ നിർദ്ദേശിച്ചിരുന്നു. 2022-ലെ ഐ.എ നമ്പർ 132614-ലെ WP (C) നമ്പർ 267/2017-ലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശം ഡീംഡ് സർവകലാശാലകൾക്കും ബാധകമാണ്." പ്രസ്‌താവനയിൽ പറയുന്നു. 2023-24 അധ്യയന വർഷത്തിൽ എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയത് 104,891 വിദ്യാർത്ഥികളാണ്. സ്ഥാപന തലത്തിലുള്ള കൗൺസിലിംഗിലൂടെ നടത്തിയ പ്രവേശനം എൻ.എം.സി മുൻപും റദ്ദാക്കിയിരുന്നു. സ്‌ട്രേ വാക്കൻസിയിലൂടെ സ്ഥാപന തലത്തിൽ സീറ്റുകൾ നികത്താൻ 2023 സെപ്തംബറിൽ മഹാരാഷ്ട്ര സ്റ്റേറ്റ് സി.ഇ.ടി സെൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന്, നോട്ടീസ് പിൻവലിക്കുകയും അത്തരം വിദ്യാർത്ഥികളുടെ പ്രവേശനം എൻ.എം.സി റദ്ദാക്കുകയും ചെയ്തു. ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ്, 2023 അനുസരിച്ച്, പൊതു കൗൺസിലിംഗിനായി ഒരു നിയുക്ത അതോറിറ്റിയെ ഇന്ത്യൻ ഗവണ്മെന്റ് നിയമിക്കണം. എല്ലാ ബിരുദ സീറ്റുകളുടെയും കൗൺസിലിംഗ് ഏജൻസിയും രീതിയും ഇന്ത്യൻ ഗവണ്മെന്റ് തീരുമാനിക്കുകയും അറിയിക്കുകയും ചെയ്യും. അതിനാൽ, എം.ബി.ബി.എസ് കോഴ്‌സുകളിലേക്ക് സ്ഥാപന തലത്തിലുള്ള കൗൺസിലിംഗ് നടത്തുന്ന മെഡിക്കൽ സ്ഥാപനങ്ങൾ ഈ നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി നിലകൊള്ളുന്നു. ഈ ചട്ടങ്ങൾ ലംഘിക്കുന്ന കോളേജുകൾക്ക് പിഴ ചുമത്താനും വ്യവസ്ഥയിൽ പറയുന്നു
ജുൻജുനു (രാജസ്ഥാൻ): മേജർ ഡോ. കവിത മൈലിൻ്റെ (29) അപ്രതീക്ഷിത മരണം രാജ്യത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
Telangana Woman Loses Twins After Doctor's Video Call Treatment; Investigation Underway
ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറിനെ (42) അൽവാർപേട്ടിലെ സ്വന്തം അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഭാഗികമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്രാസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. യു കാർത്തിയാണ് മരിച്ചത്.
ന്യൂഡൽഹി: പരിശോധനക്കിടെ ഡോക്ടറെ കത്തി കൊണ്ട് ആക്രമിച്ച രോഗി അറസ്റ്റിൽ. ന്യൂ ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ ആയിരുന്നു സംഭവം. ന്യൂറോളജി വിഭാഗത്തിലെ സീനിയർ സർജൻ ആയ ഡോ.സത്നം സിംഗ് ചെബ്ബറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാജ്‌കുമാർ എന്ന 21-കാരനാണ് ഡോക്ടറെ ആക്രമിച്ചത്.
ഇൻഡോർ (മധ്യ പ്രദേശ്): മെഡിക്കൽ വിവരങ്ങൾ മറച്ചു വെച്ചതിന് എം.ജി.എം മെഡിക്കൽ കോളേജ് ആശപത്രിയിൽ വെച്ച് എച്ച്.ഐ.വി ബാധിതനായ രോഗിയെ തുടർച്ചയായി തല്ലിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ ആകാശ് കൗശൽ അപകടനില തരണം ചെയ്‌തു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.