ന്യൂ ഡൽഹി: ഇനി മുതൽ എല്ലാ പി.ജി വിദ്യാർത്ഥികളും മുഴുവൻ സമയവും റസിഡന്റ് ഡോക്ടര്മാരായി ജോലി ചെയ്യണമെന്ന പുതിയ നിയമം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കൊണ്ട് വരുന്നു. "ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ ചട്ടങ്ങൾ, 2023" അനുസരിച്ച്, വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തിൽ "വിശ്രമത്തിന് ന്യായമായ സമയം" നൽകും എന്നും അടുത്തിടെ പുറത്തിറങ്ങിയ എൻ.എം.സിയുടെ നോട്ടിഫിക്കേഷനിൽ പറയുന്നു. പി.ജി വിദ്യാർത്ഥികൾക്ക് വർഷത്തിൽ കുറഞ്ഞത് 20 ദിവസത്തെ കാഷ്വൽ ലീവും അഞ്ച് ദിവസത്തെ അക്കാദമിക്ക് ലീവും അനുവദിക്കും. "ജോലിയുടെ ആവശ്യകതകൾക്ക് വിധേയമായി പി.ജി വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരു അവധി അനുവദിക്കും." 2018 ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി വന്ന പുതിയ നിയമം പറയുന്നു. “ഇവയെല്ലാം വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കും. നേരത്തെ ലീവുകളുടെ രേഖാമൂലമുള്ള വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല." എൻ.എം.സിയുടെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് ഡോ. വിജയ് ഓസ വിശദീകരിച്ചു. ഒരു വിദ്യാർത്ഥി അനുവദനീയമായ ദിവസങ്ങളിൽ അധികമായി ലീവ് എടുക്കുകയാണെങ്കിൽ പരിശീലന കാലയളവ് പൂർത്തിയാക്കുന്നത് വരെ ഈ വിദ്യാർത്ഥിയുടെ കോഴ്സിൻ്റെ കാലാവധി നീട്ടുമെന്ന് പുതിയ ചട്ടങ്ങളിൽ പറയുന്നു. എന്നിരുന്നാലും, 80 ശതമാനം അറ്റന്റൻസ് ഉണ്ടെങ്കിൽ ഒരു വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാം. കൂടാതെ, പി.ജി വിദ്യാർത്ഥികൾക്ക് അനുയോജ്യമായ താമസ സൗകര്യം കോളേജ് നിർബന്ധമായും നൽകണമെന്ന് ചട്ടങ്ങളിൽ പറയുന്നു. എന്നിരുന്നാലും, പി.ജി വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസിക്കണമെന്ന് നിർബന്ധമില്ല. പുതിയ ചട്ടങ്ങൾ അനുസരിച്ച്, ഒരു മെഡിക്കൽ കോളേജിന് പി.ജി കോഴ്സുകളോ സീറ്റുകളോ ആരംഭിക്കാൻ അനുമതി ലഭിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികളുടെ യോഗ്യതാ രജിസ്ട്രേഷനായി കോഴ്‌സ് അംഗീകരിച്ചതായി കണക്കാക്കും. പി.ജി പരീക്ഷയിൽ വിജയിച്ച ശേഷം ബിരുദം രജിസ്റ്റർ ചെയ്യുന്നതിന് വിദ്യാർത്ഥികൾ നേരിടുന്ന നിരവധി ബുദ്ധിമുട്ടുകൾ ഇത് പരിഹരിക്കുമെന്ന് ഓസ പറഞ്ഞു. "ഈ കോഴ്‌സുകൾ എൻ.എം.സി അംഗീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന അനിശ്ചിതത്വവും പുതിയ നിയന്ത്രണങ്ങൾ ഇല്ലാതാക്കും." ഒരു ഔദ്യോഗിക വൃത്തം പറഞ്ഞു. പുതിയ ചട്ടങ്ങൾ പ്രകാരം പി.ജി അഡ്‌മിഷനായി നടത്തി വരുന്ന നീറ്റ്-പി.ജി പരീക്ഷ നിർദ്ദിഷ്ട നാഷണൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) പ്രവർത്തനക്ഷമമാകുന്നതുവരെ തുടരും. "വിവിധ പങ്കാളികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച ശേഷം എൻ.എം.സി പി.ജി മെഡിക്കൽ വിദ്യാഭ്യാസത്തിൽ തകർപ്പൻ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു. ഗുണനിലവാരം, ധാർമ്മിക പരിശീലനം, മെഡിക്കൽ സാഹോദര്യത്തിനുള്ളിൽ ഉൾപ്പെടുത്തൽ എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്കാരങ്ങൾ." ഓസ പറഞ്ഞു. “ഈ പരിഷ്‌കാരങ്ങൾ ബിരുദാനന്തര മെഡിക്കൽ പരിശീലനത്തിൻ്റെ വിവിധ നിർണായക വശങ്ങൾ ഉൾക്കൊള്ളുന്നു. കൂടാതെ രാജ്യവ്യാപകമായി വിദ്യാഭ്യാസത്തിൻ്റെയും പരിശീലനത്തിൻ്റെയും നിലവാരം ഉയർത്താൻ ലക്ഷ്യമിടുന്നു." അദ്ദേഹം പറഞ്ഞു. "പുതിയ ചട്ടങ്ങൾ പ്രകാരം, ബിരുദ മെഡിക്കൽ കോളേജിന് ഇപ്പോൾ മൂന്നാം വർഷം മുതൽ പി.ജി കോഴ്‌സുകൾ ആരംഭിക്കാം. മുമ്പ് ഇത് ക്ലിനിക്കൽ സ്പെഷ്യാലിറ്റികളിൽ നാലാം വർഷം മുതലായിരുന്നു." ഓസ പറഞ്ഞു. ഗവൺമെന്റിൻ്റെ ഉടമസ്ഥതയിലുള്ളതും കൈകാര്യം ചെയ്യുന്നതുമായ നിലവിലുള്ളതോ നിർദ്ദേശിക്കപ്പെടുന്നതോ ആയ ആശുപത്രികൾക്ക് ബിരുദ കോളേജ് ഇല്ലാതെ തന്നെ പി.ജി കോഴ്‌സുകൾ ആരംഭിക്കാവുന്നതാണ്. ഇത് ചെറിയ സർക്കാർ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും പി.ജി മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് സർക്കാരുകൾക്ക് സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റിയൂട്ടിന് അടിസ്ഥാന സൗകര്യങ്ങൾ, ഫാക്കൽറ്റി ക്ലിനിക്കൽ മെറ്റീരിയൽ തുടങ്ങിയവയുടെ ആവശ്യകത നിർദ്ദേശിക്കുന്ന ഒരു മിനിമം സ്റ്റാൻഡേർഡ് ആവശ്യകത രേഖ ഉണ്ടായിരിക്കും. "എല്ലാ വിദ്യാർത്ഥികളും റിസർച്ച് മെത്തോഡോളജി, എത്തിക്‌സ് ആൻഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് സ്‌കിൽസ് എന്നിവയിൽ കോഴ്‌സുകൾക്ക് വിധേയരാകേണ്ടതുണ്ട്." ഓസ പറഞ്ഞു. “ഈ നിയന്ത്രണങ്ങൾ നന്നായി നടപ്പിലാക്കുന്നതിന്, പണ പിഴ, സീറ്റുകളുടെ എണ്ണം (പ്രവേശന ശേഷി) കുറയ്ക്കൽ അല്ലെങ്കിൽ പ്രവേശനം പൂർണ്ണമായി നിർത്തൽ എന്നിവ ഉൾപ്പെടുന്ന പെനാൽറ്റി ക്ലോസ് വ്യവസ്ഥയുണ്ട്." അദ്ദേഹം പറഞ്ഞു. ഒരു മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് വിദ്യാർത്ഥികളെ കുടിയേറുന്നത് നിരോധിക്കുന്ന നിയന്ത്രണങ്ങൾ തുടരുന്നു. കൂടാതെ, വിവിധ വിഭാഗങ്ങൾക്കുള്ള മെഡിക്കൽ കോളേജുകളിലെ സീറ്റ് സംവരണം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിലുള്ള നിയമങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിലവിലുള്ള ബാധകമായ നിയമങ്ങൾ അനുസരിച്ചായിരിക്കും സീറ്റുകളുടെ സംവരണം. ബെഞ്ച്മാർക്ക് വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അഞ്ച് ശതമാനം സംവരണം ഉണ്ടായിരിക്കും.
Delhi Police Arrest Four for Extorting Doctors by Posing as Gang Members
West Bengal CM Suspends 12 Doctors Following Pregnant Woman's Death Due to Alleged Medical Negligence
അഹമ്മദാബാദ് (ഗുജറാത്ത്): ഓൺലൈൻ ടാസ്ക് തട്ടിപ്പിലൂടെ ഒരു പി.ജി രണ്ടാം വർഷ ഓർത്തോപീഡിക്സ് റെസിഡൻഡ് ഡോക്ടർക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ. ബി.ജെ മെഡിക്കൽ കോളേജിലെ ഡോ. ബ്രിജേഷാണ് (27) തട്ടിപ്പിന് ഇരയായത്.
03 August 2023
Hyderabad: The Telangana State Consumer Disputes Redressal Commission has ruled that a delay in performing a crucial operation not only constitutes negligence but also indicates a deficiency of service. Consequently, the Commission has directed Kamineni Hospitals Ltd and a pediatric orthopaedician to jointly pay Rs 6 lakh in compensation to address the harm suffered by a patient with cerebral palsy and hemiplegia.
മുസാഫർനഗർ (ഉത്തർ പ്രദേശ്): ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ച് ഉണ്ടായ അപകടത്തിൽ ഒരു ഡോക്ടർ മരണപ്പെട്ടു. ഇദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ പരുക്കുകളോടെ രക്ഷപ്പെട്ടു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.