സുശാന്ത് ഗോൾഫ് സിറ്റിയിൽ താമസിക്കുന്ന ഡോക്ടർ വിവാഹിതയായി ആറു വർഷത്തിലേറെയായി. ഡൽഹിയിൽ 1.47 കോടി രൂപ വില വരുന്ന വീട് വാങ്ങാനായി താൻ 32 ലക്ഷം രൂപ ഭർതൃവീട്ടുകാർക്ക് നൽകുകയും എന്നാൽ തന്നെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. 20 ലക്ഷം രൂപ കൂടി അധികമായി ഭർതൃവീട്ടുകാർ ചോദിക്കുകയും ഇത് നിരസിച്ചത് കൊണ്ടാണ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയതെന്നും ഡോക്ടർ പറയുന്നു. വീട്ടിൽ തനിച്ചിരിക്കുന്ന സമയത്ത് ഭർത്താവിൻ്റെ അച്ഛൻ തന്നെ മോശമായി സ്പർശിക്കാറുണ്ടായിരുന്നെന്നും പരാതിയിൽ ഡോക്ടർ പറയുന്നു. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അദ്ദേഹം ഇത് അവഗണിക്കുകയായിരുന്നെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർമാരായ ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ഭർത്താവ് നിലവിൽ ഗാസിയാബാദിലാണ്. തൻ്റെ മകൾ ജനിച്ചതിന് ശേഷമാണ് ഭർത്താവിൻ്റെ അച്ഛൻ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയതെന്നും ഒടുക്കം ഇത് താങ്ങാവുന്നതിനും അപ്പുറം ആയതോടെ താൻ തൻ്റെ അച്ഛൻ്റെ വീട്ടിൽ അഭയം പ്രാപിക്കുകയുമായിരുന്നെന്ന് ഡോക്ടർ പറയുന്നു. തൻ്റെ വിവാഹ സമയത്ത് സ്ത്രീധനനമായി 35 ലക്ഷം രൂപ ഭർത്താവിൻ്റെ കുടുംബത്തിന് തൻ്റെ കുടുംബം നൽകിയിരുന്നെന്നും ഡോക്ടർ വെളിപ്പെടുത്തി. ഇത്രയും വലിയ സ്ത്രീധന തുക നൽകിയിട്ടും ഒപ്പം പുതിയ വീട് വാങ്ങാൻ വീണ്ടും 32 ലക്ഷം രൂപ കൊടുത്തിട്ടും വീണ്ടും 20 ലക്ഷം രൂപ അധികമായി ചോദിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ പീഡനങ്ങൾക്ക് പുറമെ ഭർത്താവിൻ്റെ അച്ഛൻ്റെ മോശം പെരുമാറ്റവും. ഗോൾഫ് സിറ്റി പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ ആയ അഞ്ജനി മിശ്ര സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ ഫയൽ ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 1983-ൽ പാസാക്കിയ ഈ നിയമം വിവാഹിതരായ സ്ത്രീകളെ ശാരീരികമോ മാനസികമോ ആയ ഉപദ്രവം, സ്ത്രീധന പീഡനം, സ്ത്രീയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈവാഹിക ക്രൂരതകളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
West Bengal CM Suspends 12 Doctors Following Pregnant Woman's Death Due to Alleged Medical Negligence
ഡൽഹി: ട്രാൻസ്ജെൻഡർമാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് (ഒ.പി.ഡി) ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്‌ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർ.എം.എൽ) ഹോസ്‌പിറ്റൽ.
ഗുരുഗ്രാം (ഹരിയാന): ഇരട്ട സ്റ്റെന്റിംഗ് നടപടിക്രമം വിജയകരമായി പ്രയോഗിക്കുന്ന ഉത്തരേന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി ഗുരുഗ്രാമിലെ പരാസ് ഹെൽത്ത് മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചെന്നൈ: റേഡിയൽ റോഡിലെ കാവേരി ഹോസ്പിറ്റലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ ആൻഡ് സ്പൈൻ ആരംഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗര, ജലവിതരണ വകുപ്പ് മന്ത്രി തിരു കെ എൻ നെഹ്‌റു ഉദ്ഘാടനം ചെയ്തു.
Dr. Sundar Sankaran, Program Director at Aster Institute of Renal Transplantation in Bengaluru, recently criticized HDFC for inundating him with spam calls from their loan team.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.