ബാംഗ്ലൂർ: ഒരു ദിവസം 3797 എലെക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി) സ്‌ക്രീനിങ്ങുകൾ നടത്തി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിലെ നാരായണ ഹെൽത്ത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 21-നായിരുന്നു ഗിന്നസ് കമ്മിറ്റി ഈ മികച്ച നേട്ടത്തിന് നാരായണ ഹെല്ത്തിനെ തെരെഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി അധികൃതർ ഈ സന്തോഷ വാർത്ത പങ്കുവെക്കുകയും ചെയ്‌തു. "ഹൃദ്രോഗങ്ങൾ തടയുന്നതിന് ആരോഗ്യ പരിശോധനയെക്കുറിച്ചും പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഇതൊക്കെ ചെയ്‌തത്. ഈ നേട്ടം ഞങ്ങളുടെ ഹെൽത്ത് കെയർ ടീമിൻ്റെ കഴിവിനെയും ആത്മാർത്ഥതയെയും സമർപ്പണത്തെയും കാണിക്കുന്നു. ഹൃദയ സംരക്ഷണത്തിൽ ഒരു പുതിയ നേട്ടവും നിലവാരവും കൈവരിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നാരായണ ഹെൽത്തിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ദേവി ഷെട്ടി പറഞ്ഞു. "ഇത് നാരായണ ഹെൽത്തിൻ്റെ സാങ്കേതിക വൈദഗ്ദ്ധ്യം മാത്രമല്ല, ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ എല്ലാവർക്കും ലഭ്യമാകും എന്ന് ഉറപ്പും നൽകുന്നു." നാരായണ ഹെൽത്തിൻ്റെ ഒരു പ്രസ്‌താവനയിൽ പറയുന്നു. ഹൃദയത്തിൻ്റെ താളവും വൈദ്യുത പ്രവർത്തനവും പരിശോധിക്കാൻ ഉപയോഗിക്കാന്ന ഒരു ലളിതമായ പരിശോധനയാണ് ഇലക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി). ക്രമരഹിതമായ ഹൃദയ താളം, ഹൃദയാഘാതം, ആൻജീന തുടങ്ങിയ കൊറോണറി ഹൃദ്രോഗങ്ങൾ ഉൾപ്പെടെ വിവിധ ഹൃദയ അവസ്ഥകൾ നിർണ്ണയിക്കുന്നതിൽ ഈ പരിശോധന ഒരു പ്രധാന പങ്ക് വഹിക്കുന്നു. "ഇ.സി.ജികൾ ഹൃദയസംബന്ധമായ അവസ്ഥകൾ കണ്ടുപിടിക്കുന്നതിനുള്ള സുപ്രധാന ഉപകരണങ്ങളാണ്. നാരായണ ഹെൽത്തിന് ലഭിച്ച ഈ റെക്കോർഡ്, ഹൃദയവും ആയി ബന്ധപ്പെട്ട എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും ആത്യന്തികമായി ജീവൻ രക്ഷിക്കുന്നതിനുമുള്ള ആശുപത്രിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു." പ്രസ്താവനയിൽ പരാമർശിച്ചു
ഇൻഡോർ (മധ്യ പ്രദേശ്): സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒരു ആദിവാസിയുടെ (60) ശരീരത്തിൽ കുടുങ്ങിയ മൂന്ന് അമ്പുകൾ നീക്കം ചെയ്‌ത് ഇൻഡോർ മഹാരാജ യശ്വന്തറാവു (എം.വൈ) ഹോസ്പിറ്റലിലെ ഡോക്ടർമാർ.
ഭുബനേശ്വർ: ഒഡീഷയിലെ കെന്ദുജാർ ജില്ലയിൽ വിരമിച്ച ഡോക്ടറെ അടച്ചിട്ട മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബൽറാം സാഹു ആണ് മരണപ്പെട്ടത്.
ഡൽഹി: ശനിയാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40- കാരിയായ ഡോക്ടറെ അജ്ഞാതനായ ഒരു വ്യക്തി കത്തികൊണ്ട് ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്.
തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്‌ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്.
Paediatrician Criticizes Sugary Drink Promotion at National Medical Conference
We have various options to advertise with us including Events, Advertorials, Banners, Mailers, etc.