കണ്ണൂർ : കണ്ണൂരിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ബന്ധുക്കളുടെ പരാതിയിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ കേസെടുത്തു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽസിന്റെ ഭാഗത്തുനിന്നും ഇതുവരെ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. മെഡിക്കൽ സ്റ്റോർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂട്ടിക്കുകയും നാട്ടുകാർ ഉൾപ്പെടെ പ്രതിഷേധ പ്രകടനവുമായി മെഡിക്കൽ ഷോറൂം എതിരെ രംഗത്ത് എത്തിയിരിക്കുകയുമാണ് ഇപ്പോൾ.
മരുന്ന് മാറിയതിനെ തുടർന്ന് കരളിൻ്റെ പ്രവർത്തനം തകരാറിലായ പിഞ്ചു കുഞ്ഞ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. പനി ബാധിച്ച് പഴയങ്ങാടിയിലെ ക്ലിനിക്കിൽ ചികിത്സ തേടിയ കുഞ്ഞിന് ഡോക്ടർ കാൽപോൾ സിറപ്പിനുള്ളെ കുറിപ്പ് നൽകിയിരുന്നു.എന്നാൽ സിറപ്പിന് പകരം മെഡിക്കൽ സ്റ്റോറിൽ നിന്ന് നൽകിയത് കാൽപോൾ ഡ്രോപ്പ് ആണ്. മരുന്ന് ഓവർഡോസായതിനെ തുടർന്നാണ് കുഞ്ഞിൻ്റെ കരളിൻ്റെ പ്രവർത്തനം തകരാറിലായി ഗുരുതരാവസ്ഥയിലായത്. എന്നാൽ കുഞ്ഞിന്റെ സ്ഥിതിയിൽ ഇപ്പോൾ നേരിയ പുരോഗതിയുണ്ട് എന്ന് ആസ്റ്റർ മിംസ് അധികൃതർ പറയുന്നു.
രണ്ട് ദിവസം കൊടുത്തപ്പോഴേക്കും മരുന്ന് തീർന്നതോടെ രക്ഷിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയ കാര്യം മനസിലാകുന്നത്. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം കുഞ്ഞിന്റെ ലിവർ ടെസ്റ്റ് ചെയ്തു. തുടർന്നാണ് കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് മനസിലായതെന്നും പിതാവ് പറയുന്നു. സംഭവത്തില്‍ മരുന്ന് ഷോപ്പിലെ ജീവനക്കാരുടെ വീഴ്ചയാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കണ്ണൂര്‍ അസിസ്റ്റന്റ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ബാക്കിയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക.
Tirur: The rapid response team formed as a result of the Thanur boat accident has officially started their operations. The Tirur IMA section formed a 50 member rapid response team in connection with the Thanur boat disaster. The team conducted a preliminary meeting and the meeting was held at the conference hall of the Taluk Hospital. Tirur Municipal chairman K.P Muammed Kutty was the chairman in the meeting and the North Zone vice president Dr. A.I Kamarudheen performed the official inauguration of the team’s operations.
ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും കെ.സി. കോലഞ്ചേരിയിലെ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറുമായ കെ.സി മാമ്മൻ അന്തരിച്ചു.
India’s Covid-19 Active Cases Drop Below 7,000
കൊല്ലം: 2024-ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐ.എം.എ) പ്രസിഡണ്ടായി തെരെഞ്ഞെടുത്തത് മലയാളി ഡോക്ടറെ. ഡോ. ആർ. വി അശോകനാണ് പുതിയ ഐ.എം.എ പ്രസിഡണ്ട്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.