
ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഈ കാര്യം ക്ലിനിക്കിൽ ആരും ശ്രദ്ധിച്ചതുമില്ല. സെപ്തംബർ 23-ന് കൈരാന സർക്കാർ ആശുപത്രിയിൽ വിവിധ കുടുംബങ്ങളിൽ ജനിച്ച ഈ കുഞ്ഞുങ്ങളെ അതേ ദിവസം തന്നെ 38-കാരിയായ ഡോ. നീതു കുമാറിൻ്റെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റാൻ ഒരു ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. “നീതുവും അവരുടെ ജീവനക്കാരും കുറഞ്ഞ താപനിലയിൽ എ.സി സജ്ജമാക്കിയ ശേഷം ഉറങ്ങാൻ പോയി." കുഞ്ഞുങ്ങളിൽ ഒരാളുടെ പിതാവായ മുഹമ്മദ് നജിം അവകാശപ്പെട്ടു. പിറ്റേ ദിവസം രാവിലെ മാതാപിതാക്കൾ ചെന്ന് പരിശോധിച്ചപ്പോഴാണ് ക്ലിനിക്കിൽ രണ്ട് കുഞ്ഞുങ്ങളെയും ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇത് കണ്ട് പ്രകോപിതരായ ഇവർ കർശന നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധിച്ചു. കുഞ്ഞുങ്ങളുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നീതുവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (അശ്രദ്ധമൂലമുള്ള മരണം), 420 (വഞ്ചന), 419 (ആൾമാറാട്ടത്തിലൂടെയുള്ള വഞ്ചനയ്ക്കുള്ള ശിക്ഷ) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കിൾ ഓഫീസർ അമർദീപ് മൗര്യ പറഞ്ഞു. ഒപ്പം ലൈസൻസും മെഡിക്കൽ ബിരുദവും ഒന്നുമില്ലാതെയാണ് നീതു ക്ലിനിക് നടത്തുന്നതെന്നും പോലീസ് കണ്ടെത്തി. അതിനാൽ നീതുവിൻ്റെ ക്ലിനിക് അടച്ചു പൂട്ടിയതായും പോലീസ് അറിയിച്ചു.
തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്.
More than 40,000 cases have been filed against unsafe protein powders and dietary supplements.
ബാംഗ്ലൂർ: ലോകത്തിലെ ആദ്യത്തെ കീഹോൾ സർജറി ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ബാംഗ്ലൂർ നാരായണ ഹെൽത്ത് സിറ്റിയിലെ ഡോക്ടർമാർ. ചർമ്മത്തിലെ ഒരു ചെറിയ മുറിവിലൂടെ ശരീരത്തിനുള്ളിൽ ഒരു ശസ്ത്രക്രിയ നടത്താൻ ശസ്ത്രക്രിയാ വിദഗ്ധനെ അനുവദിക്കുന്ന ഒരു സാങ്കേതിക രീതിയാണ് കീഹോൾ സർജറി
New Delhi: The rescheduling of the NEET PG 2024 exam date has sparked widespread discussion on social media, with aspiring doctors and current professionals expressing various concerns and criticisms regarding the decision.
മാൽഡ: പാമ്പു കടിയേറ്റ് രോഗി മരണപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ചു ജൂനിയർ ഡോക്ടർമാരെ 20 പേരടങ്ങുന്ന സംഘം ആക്രമിച്ചു. വെസ്റ്റ് ബംഗാളിലെ മാൽഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.