ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഈ കാര്യം ക്ലിനിക്കിൽ ആരും ശ്രദ്ധിച്ചതുമില്ല. സെപ്തംബർ 23-ന് കൈരാന സർക്കാർ ആശുപത്രിയിൽ വിവിധ കുടുംബങ്ങളിൽ ജനിച്ച ഈ കുഞ്ഞുങ്ങളെ അതേ ദിവസം തന്നെ 38-കാരിയായ ഡോ. നീതു കുമാറിൻ്റെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റാൻ ഒരു ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. “നീതുവും അവരുടെ ജീവനക്കാരും കുറഞ്ഞ താപനിലയിൽ എ.സി സജ്ജമാക്കിയ ശേഷം ഉറങ്ങാൻ പോയി." കുഞ്ഞുങ്ങളിൽ ഒരാളുടെ പിതാവായ മുഹമ്മദ് നജിം അവകാശപ്പെട്ടു. പിറ്റേ ദിവസം രാവിലെ മാതാപിതാക്കൾ ചെന്ന് പരിശോധിച്ചപ്പോഴാണ് ക്ലിനിക്കിൽ രണ്ട് കുഞ്ഞുങ്ങളെയും ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇത് കണ്ട് പ്രകോപിതരായ ഇവർ കർശന നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധിച്ചു. കുഞ്ഞുങ്ങളുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നീതുവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (അശ്രദ്ധമൂലമുള്ള മരണം), 420 (വഞ്ചന), 419 (ആൾമാറാട്ടത്തിലൂടെയുള്ള വഞ്ചനയ്ക്കുള്ള ശിക്ഷ) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കിൾ ഓഫീസർ അമർദീപ് മൗര്യ പറഞ്ഞു. ഒപ്പം ലൈസൻസും മെഡിക്കൽ ബിരുദവും ഒന്നുമില്ലാതെയാണ് നീതു ക്ലിനിക് നടത്തുന്നതെന്നും പോലീസ് കണ്ടെത്തി. അതിനാൽ നീതുവിൻ്റെ ക്ലിനിക് അടച്ചു പൂട്ടിയതായും പോലീസ് അറിയിച്ചു.
ഡൽഹി: സഫ്ദർജംഗ് ഹോസ്പിറ്റലിലെ 25-കാരനായ റസിഡന്റ് ഡോക്ടർ ദക്ഷിണ ഡൽഹിയിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. വിഷാദരോഗത്തിന് അടിമയായിരുന്ന ഡോക്ടർ ദക്ഷിണ ഡൽഹിയിലെ തന്റെ വാടക വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിയായിരുന്നു ആത്മഹത്യ ചെയ്തത്.
മുസാഫർനഗർ (ഉത്തർ പ്രദേശ്): ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ച് ഉണ്ടായ അപകടത്തിൽ ഒരു ഡോക്ടർ മരണപ്പെട്ടു. ഇദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ പരുക്കുകളോടെ രക്ഷപ്പെട്ടു.
Hyderabad: RegenOrthoSport Hospital, a leading institution in regenerative medicine, marks a significant milestone with the completion of 10,000 successful procedures since its establishment in 2015.
ഭുബനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൻ്റെ ഭാര്യ വീട്ടിലാണ് ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡോ. സുരേന്ദ്ര നാഥ് രഥ് (51) ആണ് മരണപ്പെട്ടത്.
ന്യൂ ഡൽഹി: ഏറെ ബുദ്ദിമുട്ടേറിയ മറ്റൊരു കേസ് കൂടി പരിഹരിച്ചിരിക്കുകയാണ് AIIMS-ലെ ഡോക്ടർമാർ. നട്ടെല്ലിന് കുത്തേറ്റ ഒരു വ്യക്തിയെ ആണ് സർജറിയിലൂടെ ഡോക്ടർമാർ രക്ഷിച്ചത്. ആറിഞ്ച് നീളമുള്ള കത്തിയാണ് ഇദ്ദേഹത്തിൻറെ മുതുകിൽ നിന്നും ഏറെ പ്രയാസകരമായ സർജറിയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.