ബംഗളൂരു: ഡി.ജി.എ.എഫ്.എം.എസ് (ഡയറക്ടർ ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ്) ഓഫീസിൽ ഡയറക്ടർ ജനറൽ ഹോസ്പിറ്റൽ സർവീസസ് (ആംഡ് ഫോഴ്‌സ്) സ്ഥാനം ഏറ്റെടുത്ത് എയർ മാർഷൽ, സാധന സക്‌സേന നായർ ചരിത്രം കുറിച്ചു. എയർ മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി സാധന സക്‌സേന മാറി. ഈ നിയമനത്തിന് മുൻപ് ബാംഗ്ലൂരിലെ എച്ച്ക്യു ട്രെയിനിംഗ് കമാൻഡിൽ (എയർഫോഴ്‌സ്) പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായാണ് സാധന സക്‌സേന സേവനമനുഷ്ഠിച്ചത്. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ എയർ മാർഷൽ സാധന, 1985 ഡിസംബറിൽ ആണ് ഇന്ത്യൻ എയർഫോഴ്‌സിൽ ജോയിൻ ചെയ്‌തത്. ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദവും ഡൽഹി എയിംസിൽ നിന്നും മെഡിക്കൽ ഇൻഫോർമാറ്റിക്‌സിൽ രണ്ട് വർഷത്തെ പരിശീലനവും സാധന പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ഇസ്രായേൽ പ്രതിരോധ സേനയിൽ സി.ബി.ആർ.എൻ (കെമിക്കൽ ബിയോളോജിക്കൽ റേഡിയോളോജിക്കൽ ആൻഡ് ന്യൂക്ലിയാർ) യുദ്ധത്തിലും സ്വിറ്റ്സർലൻഡിൽ മിലിട്ടറി മെഡിക്കൽ എത്തിക്‌സിലും പരിശീലനം നേടി. വെസ്റ്റേൺ എയർ കമാൻഡിന്റെയും ട്രെയിനിംഗ് കമാൻഡിന്റെയും പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെയും, ഏക വനിത എന്ന ബഹുമതിയും അവർ നേടിയിട്ടുണ്ട്. സാധനയുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് സ്ഥാനവും സി.എ.എസ് (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്, ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ്, ചീഫ് ഓഫ് ദി എയർ സ്റ്റാഫ്) അംഗീകാരവും ലഭിച്ചു. ഒപ്പം ഇന്ത്യൻ പ്രസിഡണ്ട് നൽകിയ വിശിഷ്ട്ട് സേവാ മെഡലും സാധന സ്വന്തമാക്കി
സതാര: മഹാരാഷ്ട്രയിലെ സതാരയിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. മുഖംമൂടി ധരിച്ചെത്തിയ കുറച്ച് പേർ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മോഷണം നടത്തുകയും ആണ് ചെയ്തത്. 19 ലക്ഷത്തോളം വില വരുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളും 15 ലക്ഷത്തോളം രൂപയുമാണ് മോഷ്ട്ടാക്കൾ കവർന്നത്.
New Delhi: On Wednesday, the police reported that members of a sextortion gang allegedly deceived an Ayurvedic doctor in the Khichripur area of east Delhi, extracting more than Rs 8 lakh under the pretense of deleting an "obscene" video of him.
A doctor from Pune was refused a super speciality medical seat at LH Hiranandani Hospital in Powai after it was discovered that the hospital had already admitted another candidate in the previous admission round for the same spot.
ഭുബനേശ്വർ: കടുത്ത പോരാട്ടത്തിനൊടുവിൽ ജനന സമയത്ത് വെറും 560 ഗ്രാം മാത്രം ഭാരമുള്ള ഒരു ആൺകുഞ്ഞിൻറെ ജീവൻ രക്ഷിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഒഡിഷ സം ഹോസ്പിറ്റലിലെ ഡോക്ടർമാർ.
മുംബൈ: ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് (എം.എ.ആർ.ഡി) അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.