എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ് ഉണങ്ങുന്നതിന് മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ. "കഫെറ്റീരിയയിൽ ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കവേ രണ്ടു പേർ ഞങ്ങൾക്ക് നേരെ വന്നു. നടന്നു പോകേണ്ടതിന് പകരം അതിൽ ഒരാൾ എൻ്റെ സഹപ്രവർത്തകയായ ലേഡി ഡോക്ടറുടെ നേരെ വീഴുന്നതായി അഭിനയിച്ചു. ഞാൻ ഇതിനെ ചോദ്യം ചെയ്തപ്പോൾ അവർ എന്നോട് കയർക്കാൻ വന്നു. അങ്ങനെ ഉന്തും തള്ളുമായി. ഞാൻ നിലത്തു വീണു ചെറുതായി മുറിവുണ്ടായി. ഈ പ്രശ്നത്തിനിടയിൽ അക്രമകാരികളിൽ ഒരാളുടെ മൊബൈൽ ഫോൺ താഴെ വീണു. ഞങ്ങൾ അത് പോലീസിൽ ഏല്പിച്ചു. ആ 2 പേർ ലഹരി വസ്തുക്കൾക്ക് അടിമകളാണെന്ന് തോന്നുന്നു." ആക്രമിക്കപ്പെട്ട യുവ ഡോക്ടർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജോസെനീൽ സൈറസ് (26), റോബിൻ റോഷൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 332, കേരള ഹെൽത്‌കയർ സർവീസ് പേഴ്സൺ ആൻഡ് സർവീസ് ഇന്സ്ടിട്യൂഷൻസിലെ സെക്ഷൻ 3, 4 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ പോലീസ് ചാർജ് ചെയ്തത്. മട്ടാഞ്ചേരി മൂലംകുഴി സ്വദേശികളാണ് ഇരുവരും. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഒരു ബന്ധുവിനെ കാണാൻ എത്തിയതാണ് ഇവർ. മയക്കുമരുന്ന് കൈവശം വെച്ചതിനു മുൻപ് ഇവർക്കെതിരെ NDPS കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ആരോഗ്യ മന്ത്രിയായ വീണ ജോർജ് സംഭവത്തിൽ അപലപിച്ചു. എല്ലാവരും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂടെ നിൽക്കണമെന്നും അവർക്ക് ജോലി ചെയ്യാൻ ഭയരഹിതമായ സാഹചര്യം ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്തായാലും ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ കൂടി വരികയാണ്. ദേശീയ ഡോക്ടർ ദിനത്തിൽ തന്നെ സമൂഹത്തിന് വേണ്ടി ഒരുപാട് നന്മകൾ ചെയ്യുന്ന ഒരു ഡോക്ടർക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് തീർത്തും നിരാശാജനകമാണ്.
The need of the hour is to ensure timely diagnosis and treatment. We should be able to test for Nipah locally without delays," he asserted.
ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.
ഈ അടുത്തിടെ തൃശ്ശൂർ കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് റെഗുലേഷൻ ആക്ട് 2018 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നാല് Lab / X Ray ജീവനക്കാരെ പിരിച്ചുവിടുവാനുള്ള തീരുമാനം മാനേജ്മെന്റ് എടുക്കുകയുണ്ടായി.
Kochi: Next week, 7,000 doctors will be arriving in Kochi from various parts of the country. In addition to them, there will be 3,000 individuals representing their families and various company delegates.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.