
എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ് ഉണങ്ങുന്നതിന് മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ. "കഫെറ്റീരിയയിൽ ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കവേ രണ്ടു പേർ ഞങ്ങൾക്ക് നേരെ വന്നു. നടന്നു പോകേണ്ടതിന് പകരം അതിൽ ഒരാൾ എൻ്റെ സഹപ്രവർത്തകയായ ലേഡി ഡോക്ടറുടെ നേരെ വീഴുന്നതായി അഭിനയിച്ചു. ഞാൻ ഇതിനെ ചോദ്യം ചെയ്തപ്പോൾ അവർ എന്നോട് കയർക്കാൻ വന്നു. അങ്ങനെ ഉന്തും തള്ളുമായി. ഞാൻ നിലത്തു വീണു ചെറുതായി മുറിവുണ്ടായി. ഈ പ്രശ്നത്തിനിടയിൽ അക്രമകാരികളിൽ ഒരാളുടെ മൊബൈൽ ഫോൺ താഴെ വീണു. ഞങ്ങൾ അത് പോലീസിൽ ഏല്പിച്ചു. ആ 2 പേർ ലഹരി വസ്തുക്കൾക്ക് അടിമകളാണെന്ന് തോന്നുന്നു." ആക്രമിക്കപ്പെട്ട യുവ ഡോക്ടർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജോസെനീൽ സൈറസ് (26), റോബിൻ റോഷൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 332, കേരള ഹെൽത്‌കയർ സർവീസ് പേഴ്സൺ ആൻഡ് സർവീസ് ഇന്സ്ടിട്യൂഷൻസിലെ സെക്ഷൻ 3, 4 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ പോലീസ് ചാർജ് ചെയ്തത്. മട്ടാഞ്ചേരി മൂലംകുഴി സ്വദേശികളാണ് ഇരുവരും. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഒരു ബന്ധുവിനെ കാണാൻ എത്തിയതാണ് ഇവർ. മയക്കുമരുന്ന് കൈവശം വെച്ചതിനു മുൻപ് ഇവർക്കെതിരെ NDPS കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ആരോഗ്യ മന്ത്രിയായ വീണ ജോർജ് സംഭവത്തിൽ അപലപിച്ചു. എല്ലാവരും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂടെ നിൽക്കണമെന്നും അവർക്ക് ജോലി ചെയ്യാൻ ഭയരഹിതമായ സാഹചര്യം ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്തായാലും ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ കൂടി വരികയാണ്. ദേശീയ ഡോക്ടർ ദിനത്തിൽ തന്നെ സമൂഹത്തിന് വേണ്ടി ഒരുപാട് നന്മകൾ ചെയ്യുന്ന ഒരു ഡോക്ടർക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് തീർത്തും നിരാശാജനകമാണ്.
Kerala High Court: Doctors Not Always Responsible for Patient Deaths
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ച്ചത്തലത്തിൽ കോഴിക്കോട്ട് നാല്‌പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ അധികൃതർ. ഒപ്പം സമ്പർക്ക പട്ടികയിൽ കുറഞ്ഞത് 702 പേരെങ്കിലും ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തരുടെയും സുരക്ഷ കണക്കിലെടുത്ത് ലോക് സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എം പി. കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന്റെ മാതാപിതാക്കൾക്ക് നൽകിയ വാക്ക് പാലിച്ചാണ് ആരോഗ്യ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുള്ള ബിൽ ലോക്‌സഭയിൽ താൻ അവതരിപ്പിച്ചതെന്ന് ശശി തരൂർ പറഞ്ഞു.
Dr. EA Ruvais, facing charges of abetting the suicide of his girlfriend Dr. Shahana by purportedly making dowry demands, has been allowed by the Kerala High Court to resume his postgraduate medical course.
തിരുവനന്തപുരം: ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഏഴു വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമഭേദഗതി ബിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അവതരിപ്പിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.