Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
നിപ്പ: കോഴിക്കോട് ജില്ലയിൽ നാല്‌പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ, സമ്പർക്ക പട്ടിക 702 ആയി.
2023-09-14 08:02:01
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ച്ചത്തലത്തിൽ കോഴിക്കോട്ട് നാല്‌പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ അധികൃതർ. ഒപ്പം സമ്പർക്ക പട്ടികയിൽ കുറഞ്ഞത് 702 പേരെങ്കിലും ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. “തിങ്കളാഴ്‌ച മരിച്ച വ്യക്തിയുടെയും ഒമ്പത് വയസ്സുള്ള ആൺകുട്ടിയുൾപ്പെടെ ചികിത്സയിലുള്ള മറ്റ് രണ്ട് പേരുടെയും സാമ്പിളുകൾ പോസിറ്റീവ് ആയിട്ടുണ്ട്.” വീണ ജോർജ് പറഞ്ഞു. ഇതോടെ നാല് നിപ്പ കേസുകളാണ് ഇതുവരെ കോഴിക്കോട്ട് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. നിപ്പ മൂലം ഓഗസ്റ്റ് 30-ന് മരണപ്പെട്ട ആദ്യത്തെ വ്യക്തിയുടെ മകനാണ് ഈ ഒൻപത് വയസ്സുള്ള ആൺകുട്ടി. ഈ കുട്ടി ഇപ്പോൾ ഐ.സി.യുവിൽ ആണ്. മരിച്ച വ്യക്തിയുടെ ഭാര്യാ സഹോദരനാണ് പോസിറ്റീവ് ആയ രണ്ടാമത്തെ വ്യക്തി. കോഴിക്കോട് ജില്ലയിൽ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. കോഴിക്കോട്ട് ഏഴ് ഗ്രാമപഞ്ചായത്തുകളെ കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. ആറ്റാഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റിയാടി, കായക്കൊടി, വില്ല്യാപ്പള്ളി, കാവിലുംപാറ എന്നീ സ്ഥലങ്ങളെ ആണ് കണ്ടൈൻമെൻറ് സോണുകൾ ആയി പ്രഖ്യാപിച്ചത്. എല്ലാവരും സാമൂഹിക അകലം പാലിക്കുകയും കണ്ടൈൻമെൻറ് സോണുകളിൽ ആളുകൾ മാസ്കുകളും സാനിറ്റൈസറും ഉപയോഗിക്കുകയും വേണം. ഈ മേഖലകളിലേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ലെന്നും ഈ പ്രദേശങ്ങൾ നിരീക്ഷിക്കാൻ സർക്കാർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കൂടാതെ, അവശ്യവസ്തുക്കളും മെഡിക്കൽ സാമഗ്രികളും വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. അതേസമയം ഫാർമസികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയ നിയന്ത്രണമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസുകൾക്കും മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. അതേസമയം ബാങ്കുകൾ, മറ്റ് സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവ പ്രവർത്തിക്കില്ല. നാഷണൽ ഹൈവേയിൽ നിന്നും കണ്ടൈൻമെൻറ് സോണുകൾ വഴി ഓടുന്ന ബസുകളും മറ്റു വാഹങ്ങളും ഇവിടെ ഒരു കാരണവശാലും നിർത്തരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 


More from this section
2023-03-24 11:06:01

കോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച (25.03.2023) മുതൽ പൂർണമായി പുതിയ ബ്ലോക്കിലേക്ക്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപം പുതുതായി സ്ഥാപിച്ച സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.

2023-05-10 19:14:30

കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.

അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.

2024-02-27 16:56:48

In a groundbreaking achievement for the government sector, the inaugural robotic surgery at Regional Cancer Centre (RCC), Trivandrum proved successful.

2025-01-14 13:53:47

Mass Transfer of Doctors Fails to Solve Healthcare Issues

2024-01-04 17:08:47

കൊല്ലം: 2024-ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐ.എം.എ) പ്രസിഡണ്ടായി തെരെഞ്ഞെടുത്തത് മലയാളി ഡോക്ടറെ. ഡോ. ആർ. വി അശോകനാണ് പുതിയ ഐ.എം.എ പ്രസിഡണ്ട്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.