Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
നിപ്പ: കോഴിക്കോട് ജില്ലയിൽ നാല്‌പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ, സമ്പർക്ക പട്ടിക 702 ആയി.
2023-09-14 08:02:01
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ച്ചത്തലത്തിൽ കോഴിക്കോട്ട് നാല്‌പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ അധികൃതർ. ഒപ്പം സമ്പർക്ക പട്ടികയിൽ കുറഞ്ഞത് 702 പേരെങ്കിലും ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. “തിങ്കളാഴ്‌ച മരിച്ച വ്യക്തിയുടെയും ഒമ്പത് വയസ്സുള്ള ആൺകുട്ടിയുൾപ്പെടെ ചികിത്സയിലുള്ള മറ്റ് രണ്ട് പേരുടെയും സാമ്പിളുകൾ പോസിറ്റീവ് ആയിട്ടുണ്ട്.” വീണ ജോർജ് പറഞ്ഞു. ഇതോടെ നാല് നിപ്പ കേസുകളാണ് ഇതുവരെ കോഴിക്കോട്ട് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. നിപ്പ മൂലം ഓഗസ്റ്റ് 30-ന് മരണപ്പെട്ട ആദ്യത്തെ വ്യക്തിയുടെ മകനാണ് ഈ ഒൻപത് വയസ്സുള്ള ആൺകുട്ടി. ഈ കുട്ടി ഇപ്പോൾ ഐ.സി.യുവിൽ ആണ്. മരിച്ച വ്യക്തിയുടെ ഭാര്യാ സഹോദരനാണ് പോസിറ്റീവ് ആയ രണ്ടാമത്തെ വ്യക്തി. കോഴിക്കോട് ജില്ലയിൽ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. കോഴിക്കോട്ട് ഏഴ് ഗ്രാമപഞ്ചായത്തുകളെ കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. ആറ്റാഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റിയാടി, കായക്കൊടി, വില്ല്യാപ്പള്ളി, കാവിലുംപാറ എന്നീ സ്ഥലങ്ങളെ ആണ് കണ്ടൈൻമെൻറ് സോണുകൾ ആയി പ്രഖ്യാപിച്ചത്. എല്ലാവരും സാമൂഹിക അകലം പാലിക്കുകയും കണ്ടൈൻമെൻറ് സോണുകളിൽ ആളുകൾ മാസ്കുകളും സാനിറ്റൈസറും ഉപയോഗിക്കുകയും വേണം. ഈ മേഖലകളിലേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ലെന്നും ഈ പ്രദേശങ്ങൾ നിരീക്ഷിക്കാൻ സർക്കാർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കൂടാതെ, അവശ്യവസ്തുക്കളും മെഡിക്കൽ സാമഗ്രികളും വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. അതേസമയം ഫാർമസികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയ നിയന്ത്രണമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസുകൾക്കും മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. അതേസമയം ബാങ്കുകൾ, മറ്റ് സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവ പ്രവർത്തിക്കില്ല. നാഷണൽ ഹൈവേയിൽ നിന്നും കണ്ടൈൻമെൻറ് സോണുകൾ വഴി ഓടുന്ന ബസുകളും മറ്റു വാഹങ്ങളും ഇവിടെ ഒരു കാരണവശാലും നിർത്തരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 


More from this section
2025-01-14 13:53:47

Mass Transfer of Doctors Fails to Solve Healthcare Issues

2023-10-26 10:44:41

മെഡിക്കൽ വിദ്യാഭ്യാസം ഒരു നീണ്ട സംഗീർണ്ണമായ പ്രക്രിയയാണ്. നാലര വർഷം പഠനം കഴിഞ്ഞു പരീക്ഷ പാസ്സായി ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി അവസാനിച്ച്‌ മെഡിക്കൽ കൗൺസിലിന്റെ റെജിസ്ട്രേഷൻ കിട്ടുന്നതോടെ ഒറ്റക്ക് പ്രാക്‌ടീസ്‌ ചെയ്യാനുളള അംഗീകാരം ലഭിക്കുന്നു. 

 

2024-02-13 18:01:16

കോഴിക്കോട്: സൈലം ലേണിങ്ങിന്റെ രണ്ടാമത് മെഡിക്കൽ അവാർഡ് പ്രഖ്യാപിച്ചു. ന്യൂറോ സർജനായ എ. മാർത്താണ്ഡ പിള്ളയാണ് അവാർഡ് കരസ്ഥമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡോ. മാർത്താണ്ഡ പിള്ളയ്ക്ക് അവാർഡ് സമ്മാനിച്ചു.

2024-02-27 10:32:30

Thiruvananthapuram: A leading private hospital in Thiruvananthapuram performed the percutaneous mesocaval shunt procedure, just the third such surgery in the country.

2024-02-21 17:13:36

തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.