എറണാകുളം: അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ 110 വയസ്സുള്ള ഒരു സ്ത്രീയുടെ ഇടുപ്പ് ഒടിവ് ശസ്ത്രക്രിയ (ഹിപ് സർജറി) വിജയകരമായി നടത്തി. തൃശൂർ ചാവക്കാട് സ്വദേശിനിയായ ഫാത്തിമയ്ക്കാണ് ഒരു അപകടത്തെ തുടർന്ന് ഇടുപ്പ് ഒടിഞ്ഞത്. ഇത് കാരണം സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ നിർവഹിക്കാനാവാതെ കടുത്ത വേദനയോടെയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഒടിഞ്ഞ ഇടുപ്പ് മൂലം മൂത്രമൊഴിക്കൽ, ചലനം തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ഇവർക്ക് കൃത്യമായി ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കടുത്ത വേദനയായിരുന്നു ഇതിന് കാരണം. ഫാത്തിമയുടെ ബുദ്ദിമുട്ട് വ്യക്തമായി മനസ്സിലാക്കിയ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഇവരിൽ ഫാസിയ ഇലിയാക്ക ബ്ലോക്ക് എന്ന ഒരു സാങ്കേതികവിദ്യ പ്രയോഗിച്ചു. ഈ സാങ്കേതികവിദ്യ കാരണം 12 മണിക്കൂറാണ് ഫാത്തിമയ്ക്ക് വേദനയിൽ നിന്നും ആശ്വാസം ലഭിച്ചത്. ഈ സമയത്താണ് ഇവരിൽ ശസ്ത്രക്രിയ നടത്തിയതും. ഡോ. പ്രിൻസ് ഷാനവാസ് ഖാൻ നേതൃത്വം നൽകിയ സംഘം വെറും അര മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്‌തു. തുടർന്ന് ഫാത്തിമയെ രണ്ട് മണിക്കൂർ നിരീക്ഷണത്തിൽ വെക്കുകയും ഒരു ദിവസം ഐ.സി.യുവിൽ ആക്കുകയും ചെയ്‌തു. ശസ്ത്രക്രിയയെ തുടർന്ന് ഫാത്തിമ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. മുൻപത്തെ പോലെ വേദനയൊന്നും ഇല്ലെന്ന് ഇവർ അറിയിച്ചു. ഈ സംഭവത്തോട് കൂടി അപ്പോളോ അഡ്‌ലക്‌സ് ഹോസ്‌പിറ്റൽ മെഡിക്കൽ ലോകത്തിലെ വലിയ ഒരു നാഴികക്കല്ല് പിന്നിടുക മാത്രമല്ല ചെയ്‌തത് മുതിർന്ന പൗരന്മാർ ഉൾപ്പടെ ആർക്ക്, എപ്പോൾ വേണമെങ്കിലും മികച്ച ചികിത്സക്കായി തങ്ങളുടെ ആശുപത്രിയെ ആശ്രയിക്കാം എന്ന് ഊന്നിപ്പറയുകയുമാണ്.
Supreme Court Grants Relief to In-Service Telangana Doctors in PG Admissions
തൃശ്ശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരണപ്പെട്ട ഹൗസ് സർജൻ വന്ദന ദാസിന് തൃശ്ശൂരിലെ കേരള ഹെൽത്ത് സയൻസ് സർവകലാശാല ബുധനാഴ്ച (ഓഗസ്റ്റ് 2) മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകി ആദരിച്ചു.
Kerala High Court: Section 304-A IPC Applies Only When Doctor Acts Rashly or Negligently
കുഞ്ഞിന് മരുന്ന് മാറി നൽകി; മെഡിക്കൽ സ്റ്റോറിനെതിരെ പ്രതിഷേധം ശക്തം
"If doctors can't be protected, shut down all hospitals," a Division Bench comprising Justice Devan Ramachandran and Justice Kauser Edappagath orally remarked
We have various options to advertise with us including Events, Advertorials, Banners, Mailers, etc.