തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചൻ കനാലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തെ മുട്ടട സ്വദേശിയായ ഡോ. ബിപിനെ (53) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്‌തറ്റിസ്റ്റായിരുന്നു ഡോ. ബിപിൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 174 (അസ്വാഭാവിക മരണം) പ്രകാരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 ഓടെ പ്രദേശവാസികൾ ആണ് ബിപിൻ്റെ മൃതദേഹം കനാലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. ഡോക്ടറുടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഉച്ചയ്ക്ക് 2 മണിക്കാകാം ഡോക്ടർ കനാലിലേക്ക് ചാടിയതെന്നും പോലീസ് അറിയിച്ചു. കാർ സമീപത്ത് നിർത്തിയ ശേഷം കനാലിൽ ചാടി ഡോക്ടർ ആത്മഹത്യ ചെയ്‌തതാകാമെന്ന് പോലീസ് പറഞ്ഞു. കനാലിൽ ചാടുന്നതിന് മുൻപ് ഡോക്ടർ കാറിനുള്ളിൽ മയക്കമരുന്ന് കഴിക്കുകയും കുത്തിവയ്ക്കുകയും ചെയ്‌തതിന് ഗുളികകൾ, മരുന്ന് കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. "കുറച്ചുകാലമായി ബിപിൻ വിഷാദരോഗത്തിന് അടിമയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം മയക്കമരുന്ന് ഉപയോഗിച്ചതായി ഞങ്ങൾ സംശയിക്കുന്നു." മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ഓഫ് പോലീസ് പി ഹരിലാൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പി ഹരിലാൽ അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം: വിദേശ ജോലിക്കും പഠന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റും അവധിയെടുത്ത് പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്.
Kerala High Court Orders Doctors to Preserve Foetuses in Cases Involving Minor Victims
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. മറ്റു രണ്ടു പേർക്ക് കൂടി വൈറസ് ബാധ ഏറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു.
അത്യധുനിക ടിഎംവിആര് ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന് നൽകി കണ്ണൂർ കിംസ് ആശുപത്രി
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് ഉണങ്ങാതെ ഇരിക്കുന്നതിന്
പല കാരണങ്ങൾ ഉണ്ട്. അനീമിയ, പ്രമേഹം, അണുബാധ, വിവിധയിനം
കാൻസർ രോഗങ്ങൾ, ശരീരത്തിന് പുറത്തുനിന്നുള്ള വസ്തുക്കൾ തുടങ്ങിയ അനവധിഘടകങ്ങൾ മുറിവ് ഉണങ്ങാതെ ഇരിക്കുന്നതിന് കാരണമാകാം .
We have various options to advertise with us including Events, Advertorials, Banners, Mailers, etc.