
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചൻ കനാലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തെ മുട്ടട സ്വദേശിയായ ഡോ. ബിപിനെ (53) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്‌തറ്റിസ്റ്റായിരുന്നു ഡോ. ബിപിൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 174 (അസ്വാഭാവിക മരണം) പ്രകാരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 ഓടെ പ്രദേശവാസികൾ ആണ് ബിപിൻ്റെ മൃതദേഹം കനാലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. ഡോക്ടറുടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഉച്ചയ്ക്ക് 2 മണിക്കാകാം ഡോക്ടർ കനാലിലേക്ക് ചാടിയതെന്നും പോലീസ് അറിയിച്ചു. കാർ സമീപത്ത് നിർത്തിയ ശേഷം കനാലിൽ ചാടി ഡോക്ടർ ആത്മഹത്യ ചെയ്‌തതാകാമെന്ന് പോലീസ് പറഞ്ഞു. കനാലിൽ ചാടുന്നതിന് മുൻപ് ഡോക്ടർ കാറിനുള്ളിൽ മയക്കമരുന്ന് കഴിക്കുകയും കുത്തിവയ്ക്കുകയും ചെയ്‌തതിന് ഗുളികകൾ, മരുന്ന് കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. "കുറച്ചുകാലമായി ബിപിൻ വിഷാദരോഗത്തിന് അടിമയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം മയക്കമരുന്ന് ഉപയോഗിച്ചതായി ഞങ്ങൾ സംശയിക്കുന്നു." മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ഓഫ് പോലീസ് പി ഹരിലാൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പി ഹരിലാൽ അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
തൃശ്ശൂർ നൈൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലോക്, അഡ്മിനിസ്ട്രേറ്റർ എന്നിവരെ തൃശ്ശൂർ ജില്ല ലേബർ ഓഫീസിൽ വെച്ച് ആക്രമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ, ജൂലൈ 28ന് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കരിദിനം ആചരിക്കുന്നു.
റാഗിംഗ് പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kozhikode: A retired doctor, who had advertised for a matrimonial alliance in a newspaper, fell victim to a fake marriage scheme.
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. മറ്റു രണ്ടു പേർക്ക് കൂടി വൈറസ് ബാധ ഏറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.