കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ. കൊച്ചിയിലെയും ഫരീദാബാദിലെയും അമൃത ഹോസ്പിറ്റലുകളുടെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറാണ് ഡോ. പ്രേം നായർ. തിരുവനന്തപുരത്ത് വെച്ച് നടന്ന 98-ാമത് അഖിലേന്ത്യാ മെഡിക്കൽ കോൺഫറൻസിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ഡോ. പ്രേമിന് അവാർഡ് നൽകിയത്. രോഗി പരിചരണം, നേതൃത്വം, വൈദ്യശാസ്ത്ര പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിലെ പങ്ക് എന്നിവ പരിഗണിച്ചാണ് ഡോ. പ്രേമിന് അവാർഡ് നൽകിയത്. അമൃത ആശുപത്രിയും കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജും സ്ഥാപിച്ചത് ഡോ. പ്രേമാണ്. അദ്ദേഹത്തിൻ്റെ നേതൃത്വവും മിടുക്കും അമൃത ഹോസ്പിറ്റലിനെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ സ്ഥാപനമാക്കി മാറ്റി. അമൃത ഹോസ്പിറ്റൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പല നാഴികക്കല്ലുകൾ കൈവരിച്ചു. ഏഷ്യയിലെ ആദ്യത്തെ അപ്പർ ആം ഹാൻഡ് ട്രാൻസ്‌പ്ലാന്റ്, ഇന്ത്യയിലെ ആദ്യത്തെ ഗർഭാശയ ശസ്ത്രക്രിയ എന്നിവ ഇതിൽ ചിലതാണ്. തുടർന്ന്, ഫരീദാബാദിലും അമൃത ഹോസ്പിറ്റൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. 130 ഏക്കറിൽ 2,600 കിടക്കകളാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിൽ ഉള്ളത്. സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനും ഹെപ്പറ്റോളജിയിൽ അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിൻ്റെ ഫെല്ലോഷിപ്പുമുണ്ട് ഡോ. പ്രേമിന്. കാലിഫോർണിയയിൽ കൺസൾട്ടിംഗ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായി സേവനമനുഷ്ഠിക്കുകയും അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന് (ഇന്ത്യ) നേതൃത്വം നൽകുകയും ചെയ്തു അദ്ദേഹം. ഓൾ ഇന്ത്യ മെഡിക്കൽ കോൺഫറൻസ് ഡോ. പ്രേം നായരുടെ വിജയം നല്ല രീതിയിൽ തന്നെ ആഘോഷിച്ചു. രാജ്യമെമ്പാടുമുള്ള നേതാക്കളും 2,000-ലധികം പ്രതിനിധികളും കോൺഫെറെൻസിൽ പങ്കെടുത്തു. "ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഈ അവാർഡ് കരസ്ഥമാക്കിയതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് രോഗികൾക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ആരോഗ്യപരിപാലനത്തിലെ മികവിന് ലഭിച്ച അംഗീകാരമാണിത്." ഡോ. പ്രേം നായർ പറഞ്ഞു.
Professor Marthanda Varma Sankaran Valiathan, a distinguished cardiac surgeon and respected academic, passed away on Wednesday, July 17, 2024, at 9:14 PM in Manipal. He was 90 years old.
ഡോക്ടർമാരെ കൊല്ലരുത്
ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്
പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക
എന്തൊരു കഷ്ടമാണ്
സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.തികച്ചും ഒരു ഫ്രീക്ക് ആക്‌സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.
ഇക്കാര്യത്തിൽ കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്.
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് ചൈനയിൽ റിപ്പോർട്ട് ചെയ്ത പുതിയ വൈറസ് ആണ് എന്നുള്ള രീതിയിൽ വാർത്ത പ്രചരിക്കുന്ന ഒന്നാണ് എച്ച് എം പി വി വൈറസ്.
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ ഇ.എ റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.