ഗോരക്പൂർ (ഉത്തർ പ്രദേശ്): ഗോരക്പൂർ അംബേദ്‌കർ ക്രോസ്സിങ്ങിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ലേഡി ഡോക്ടർക്ക് ഒരു ഭീഷണിക്കത്ത് ലഭിച്ചു. 20 ലക്ഷം രൂപ നൽകണമെന്നും ഡോക്ടർ ഇത് അനുസരിക്കാത്ത പക്ഷം അവരെ അപായപ്പെടുത്തും എന്നുമായിരുന്നു കത്തിൻ്റെ ഉള്ളടക്കം. ഗോല പോസ്റ്റ് ഓഫീസ് വഴി സെപ്റ്റംബർ 25-നായിരുന്നു ഈ കത്ത് ഡോക്ടർക്ക് അയച്ചത്. തൊട്ടടുത്ത ദിവസം ആശുപത്രയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഡോക്ടറുടെ കൈയ്യിൽ ഈ കത്ത് കിട്ടിയത്. കത്ത് കണ്ട് ഭയന്ന ഡോക്ടർ ഉടൻ തന്നെ ആശുപത്രിയുടെ ഓണറെ വിവരമറിയിച്ചു. ശേഷം ഓണർ പോലീസിൽ വിവരമറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്‌ത് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഡോക്ടർക്ക് ലഭിച്ച കത്തിലെ വിലാസം ട്രേസ് ചെയ്‌ത് പോലീസ് നധീം, ഖുർഷീദ് എന്നീ രണ്ട് വ്യക്തികളെ പിടികൂടി. എന്നാൽ ഇവർക്ക് ഡോക്ടറെ ഉപദ്രവിക്കാനുള്ള ഒരു ഉദ്ദേശ്യവും ഇല്ലായിരുന്നെന്ന് ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറിയിച്ചു. ഒപ്പം സംശയാസ്പദമായി ഒന്നും തന്നെ ഇവരുടെ അടുത്തു നിന്നും ലഭിച്ചതുമില്ല. എന്നിരുന്നാലും, ഈ സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിക്കുന്ന സംഭവം ഇതാദ്യമായിട്ടല്ലെന്നും ഒരു വർഷം മുൻപ് തനിക്കും പണം ആവശ്യപ്പെട്ട് കൊണ്ട് ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നുവെന്നും ആശുപത്രിയുടെ ഓണർ പറഞ്ഞു. ഈ സംഭവം ആശുപത്രിയിലെ ഡോക്ടർമാർക്കിടയിൽ വൻ ഭീതിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറിനെ (42) അൽവാർപേട്ടിലെ സ്വന്തം അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഭാഗികമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്രാസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. യു കാർത്തിയാണ് മരിച്ചത്.
ഡൽഹി: സഫ്ദർജംഗ് ഹോസ്പിറ്റലിലെ 25-കാരനായ റസിഡന്റ് ഡോക്ടർ ദക്ഷിണ ഡൽഹിയിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. വിഷാദരോഗത്തിന് അടിമയായിരുന്ന ഡോക്ടർ ദക്ഷിണ ഡൽഹിയിലെ തന്റെ വാടക വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിയായിരുന്നു ആത്മഹത്യ ചെയ്തത്.
ഡൽഹി: ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന വിസ്താര എയർലൈൻസിൻ്റെ വിമാനത്തിൽ ശ്വാസതടസ്സം നേരിട്ട രണ്ട് വയസുകാരിയുടെ ജീവൻ ഡൽഹി എ.ഐ.ഐ.എം.എസ്-ലെ അഞ്ച് ഡോക്ടർമാർ ചേർന്ന് രക്ഷിച്ചു. യാത്രയ്ക്കിടെ രാത്രി 9.30-ഓടെ ആയിരുന്നു സംഭവം.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡോക്ടർ ഓഫ് മെഡിസിൻ (ഡി.എം) ബിരുദം നേടിയ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഡോ. സമ്രീൻ യൂസഫ് മാറി.
ചെന്നൈ: റേഡിയൽ റോഡിലെ കാവേരി ഹോസ്പിറ്റലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ ആൻഡ് സ്പൈൻ ആരംഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗര, ജലവിതരണ വകുപ്പ് മന്ത്രി തിരു കെ എൻ നെഹ്‌റു ഉദ്ഘാടനം ചെയ്തു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.