
മംഗളൂരു: പ്രശസ്‌ത പ്രൊഫസറും യൂറോളജി വിഭാഗം മേധാവിയുമായ ഡോ.ലക്ഷ്മൺ പ്രഭു (62) അന്തരിച്ചു. കഴിഞ്ഞ ആഴ്ച്ച കസ്തൂർബ മെഡിക്കൽ കോളേജ് (കെ.എം.സി) ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ ഡോക്ടർ പ്രഭുവിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്, ഇതേ ആശുപത്രിയിൽ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നാൽ നവംബർ 17ന് ചികിത്സയോട് പ്രതികരിക്കാതെ ഡോ. പ്രഭു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോ. പ്രഭുവിന് ഭാര്യയും ഒരു മകനും മകളുമുണ്ട്. 36 വർഷത്തെ വിപുലമായ അനുഭവസമ്പത്തുള്ള ഡോ. പ്രഭു തൻ്റെ വൈദഗ്ധ്യം മംഗളൂരുവിലെ കസ്തൂർബ മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിന് വേണ്ടി സമർപ്പിച്ചു. സൂക്ഷ്മമായ ശ്രദ്ധയ്ക്കും കൃത്യമായ രോഗനിർണ്ണയത്തിനും അനുകമ്പയോടെയുള്ള രോഗി പരിചരണത്തിനും ഡോ. പ്രഭു അംഗീകരിക്കപ്പെട്ടു. മികച്ച പ്രാസംഗികനും, വിദഗ്ധ സ്റ്റാമ്പ് കളക്ടറും, തപാൽ വകുപ്പിലെ ഫിലാറ്റലി സൊസൈറ്റി അംഗവുമായിരുന്നു ഇദ്ദേഹം. എം.ബി.ബി.എസ്, എം.എസ് ജനറൽ സർജറി, എം.സി.എച്ച് ജെനിറ്റോറിനറി സർജറി, ഡി.എൻ.ബി യൂറോളജി എന്നിവയിൽ ബിരുദമുള്ള ഡോ. പ്രഭു 2022-ൽ യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (യു.എസ്.ഐ) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ പ്രഭുവിൻ്റെ നിര്യാണത്തിൽ കെ.എം.സി ആശുപത്രി മാനേജ്‌മെന്റും ഡോക്ടർമാരും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി
Flu Cases Surge in Delhi-NCR Amid Seasonal Changes and Pollution
MMC Introduces Credit Points for Doctors Serving in Rural Camps
Mumbai: The Maharashtra Medical Council (MMC) and the National Medical Commission (NMC) have joined forces to equip doctors with crucial skills and expertise in managing medico-legal issues effectively.
ചെന്നൈ: തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിക്ക് (26) ദാരുണാന്ത്യം. തുടർച്ചയായി രണ്ടു ദിവസം ഡ്യൂട്ടി ചെയ്യുകയായിരുന്ന ഡോക്ടർ, ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.
റായ്ച്ചൂർ: കർണാടകയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ജയപ്രകാശ് പാട്ടിൽ തൻ്റെ കാറിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ വന്ന അജ്ഞാതരായ മാസ്ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടർന്നതും ശേഷം രണ്ടു തവണ ഡോക്ടർക്ക് നേരെ വെടിയുതിർത്തതും.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.