ഇറ്റാനഗർ: അപൂർവ്വ സർജറി ചെയ്ത് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് അരുണാചൽ പ്രദേശിലെ ടോമോ റീബ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയന്സസിലെ (TRIHMS) ഓൺകോളജി ഡിപ്പാർട്മെന്റിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ജൂൺ 30-നു ആയിരുന്നു സംഭവം. ഹൃദയ സ്തംഭനത്തിൻറെ ചികിത്സയുടെ ഭാഗമായി 37-കാരിയായ ഒരു സ്ത്രീയിൽ 3 ടെസ്‌ല MRI കോംപാറ്റിബിൾ ഡ്യൂവൽ ചാമ്പർ ഓട്ടോമാറ്റിക് ഇമ്പ്ലാണ്ടബിൾ കാർഡിയോവേർട്ടർ ഡിഫിബ്രില്ലേറ്റർ ഇവർ ഇമ്പ്ലാൻറ് ചെയ്തു. അരുണാചൽ പ്രദേശിൽ ഹൃദയ സ്തംഭനത്തിനു ഇത്തരത്തിൽ ഉള്ള ചികിത്സ ഇതാദ്യമാണ്. ഡോ. R.D മെഗ്‌ജി, ഡോ. ടോണി ഏറ്റ എന്നീ ഓൺകോളജി വിഭാഗത്തിലെ ഡോക്ടർമാരും ലാബ് ടെക്‌നിഷ്യൻ ആയ നിലുത്പൽ ഗോസ്വാമി, OT നഴ്സിംഗ് ഓഫീസർ ആയ ജോറം മോണി എന്നിവരടങ്ങിയ ടീം ആണ് ഈ അപൂർവ്വ സർജറി ചെയ്ത് ചരിത്രം കുറിച്ചത്. കാർഡിയാക് സർകോയ്‌ഡോസിസ് എന്ന അപൂർവ്വ ഹൃദ്രോഗമായിരുന്നു രോഗിക്ക്. രോഗപ്രതിരോധ കോശങ്ങളുടെ ചെറിയ ശേഖരം അവയവത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തിക്കൊണ്ട് ഗ്രാനുലോമകൾ (ചില ആളുകളിൽ ശ്വാസകോശത്തിലോ തലയിലോ ചർമ്മത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ കാണപ്പെടുന്ന വെളുത്ത രക്താണുക്കളുടെയും മറ്റ് ടിഷ്യുവിന്റെയും ഒരു ചെറിയ കൂട്ടം) ഉണ്ടാക്കുകയും ഇടത് വെൻട്രിക്കിളിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇതാണ് ഈ അപൂർവ്വ ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാരെ പ്രേരിപ്പിച്ച ഘടകം. ഈ സർജറിക്ക് മുൻപ് 70-ൽ അധികം പേസ്‌മേക്കറുകൾ ഇമ്പ്ലാൻറ് ചെയ്തു കൊണ്ട് റെക്കോർഡ് സൃഷ്ടിച്ചവരാണ് ഇതേ ടീം. സർജറിക്ക് ശേഷം ഈ പ്രവർത്തനത്തിൽ തങ്ങളെ പിന്തുണച്ച രോഗിക്കും, TRIHMS-ലെ ചീഫ് മെഡിക്കൽ സൂപ്പറിൻറെൻഡന്റിനോടും സർക്കാരിനോടും ടീം നന്ദി അറിയിച്ചു. ഈ ശസ്ത്രക്രിയയിലൂടെ തങ്ങളുടെ സംസ്ഥാനം ഹെൽത്ത് കെയറിൽ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അരുണാചലിലെ ഈ സൂപ്പർ ഡോക്ടർമാർ. ഒപ്പം മെഡിക്കൽ ലോകത്തിന് ഇവർ വലിയ ഒരു പ്രചോദനം ആവുകയും ചെയ്തു.
Bhubaneswar: Kalinga Institute of Medical Sciences (KIMS) has inaugurated its state-of-the-art Stroke Center today, aimed at providing advanced resources to combat the devastating impact of strokes in the region.
തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്‌ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്.
ഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഡോക്ടറുടെ കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഓർത്തോപീഡിക് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഡോ. രാഹുൽ കാലിവ (26) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൻ്റെ രത്നച്ചുരുക്കം ഇങ്ങനെ.
ചെന്നൈ: ചെന്നൈയിൽ രണ്ടു ദിവസത്തിനിടെ രണ്ടു ഡോക്ടർമാരെ അവരുടെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
പഞ്ച്കുള (ഹരിയാന): ഹരിയാനയിലെ പഞ്ച്കുളയിൽ, താമസിക്കുന്ന അപാർട്മെന്റിൻ്റെ പതിനൊന്നാം നിലയിൽ നിന്നും വീണ് അനസ്‌തിയോളജിസ്റ്റ് ആയ ലേഡി ഡോക്ടർ (35) മരണപ്പെട്ടു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.