ഭുബനേശ്വർ: ഒഡീഷയിലെ കെന്ദുജാർ ജില്ലയിൽ വിരമിച്ച ഡോക്ടറെ അടച്ചിട്ട മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബൽറാം സാഹു ആണ് മരണപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, സർവീസിൽ നിന്ന് വിരമിച്ച ശേഷം ഡോ. ബൽറാം സാഹു കെന്ദുജാർ സദർ പോലീസ് പരിധിയിലെ മഹാദെയ്ജോഡ ഗ്രാമത്തിലെ തൻ്റെ വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഡോക്ടർ അവിവാഹിതനായിരുന്നു. ഡോക്ടറുടെ ബന്ധുക്കൾ ഒഡീഷയ്ക്ക് പുറത്ത് താമസമാക്കിയതിനാൽ ഇവർ വല്ലപ്പോഴും മാത്രമായിരുന്നു ഡോക്ടറെ കാണാൻ വന്നിരുന്നത്. ഡോ. ബൽറാമിന് തൻ്റെ ഗ്രാമം ഏറെ പ്രിയപ്പെട്ടതായിരുന്നു. അത് കൊണ്ടാണ് അദ്ദേഹം തൻ്റെ ബന്ധുക്കളുടെ കൂടെ പോകാതിരുന്നത്. അങ്ങനെയിരിക്കെ രണ്ട് ദിവസമായി ഡോക്ടറെ കാണാത്തതിനാലും വീട് അകത്ത് നിന്ന് പൂട്ടിയതിനാലും അയൽക്കാരിൽ ചിലർക്ക് സംശയം തോന്നുകയായിരുന്നു. ഡോക്ടറെ അന്വേഷിച്ച് ചെന്നപ്പോൾ ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് വീട്ടിനുള്ളിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടത്. ശേഷം പോലീസ് ഡോക്ടറുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. ഡോക്ടറുടെ മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടുമില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. സംഭവവും ആയി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.
Dehradun: A third-year MBBS student, Kanuraj Singh from Dehradun, has been accused of intentional insult, using offensive words to insult the modesty of a woman, and physical assault.
ചെന്നൈ: റാണിപ്പേട്ടിലെ ചില വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിൽ പരാതി നൽകിയ എം.ബി.ബി.എസ് ഡോക്ടർക്ക് നേരെ ആക്രമണം. കലവായ് ടൗണിൽ പ്രൈവറ്റ് ക്ലിനിക് നടത്തുന്ന ഡോ. എസ്. വിഘ്‌നേശ് ആണ് ആക്രമണത്തിന് ഇരയായത്.
During a distressing week-long ordeal, a doctor based in Pune faced threats of identity theft and involvement in drug trafficking and money laundering.
ബാംഗ്ലൂർ: നീറ്റ് പി.ജി യോഗ്യതാ ശതമാനം പൂജ്യമായി കുറയ്ക്കാനുള്ള മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) അടുത്തിടെ എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ഇക്കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
ഗോരക്പൂർ (ഉത്തർ പ്രദേശ്): ഗോരക്പൂർ അംബേദ്‌കർ ക്രോസ്സിങ്ങിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ലേഡി ഡോക്ടർക്ക് ഒരു ഭീഷണിക്കത്ത് ലഭിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.