ഭുബനേശ്വർ: ഒഡീഷയിലെ കെന്ദുജാർ ജില്ലയിൽ വിരമിച്ച ഡോക്ടറെ അടച്ചിട്ട മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബൽറാം സാഹു ആണ് മരണപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, സർവീസിൽ നിന്ന് വിരമിച്ച ശേഷം ഡോ. ബൽറാം സാഹു കെന്ദുജാർ സദർ പോലീസ് പരിധിയിലെ മഹാദെയ്ജോഡ ഗ്രാമത്തിലെ തൻ്റെ വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഡോക്ടർ അവിവാഹിതനായിരുന്നു. ഡോക്ടറുടെ ബന്ധുക്കൾ ഒഡീഷയ്ക്ക് പുറത്ത് താമസമാക്കിയതിനാൽ ഇവർ വല്ലപ്പോഴും മാത്രമായിരുന്നു ഡോക്ടറെ കാണാൻ വന്നിരുന്നത്. ഡോ. ബൽറാമിന് തൻ്റെ ഗ്രാമം ഏറെ പ്രിയപ്പെട്ടതായിരുന്നു. അത് കൊണ്ടാണ് അദ്ദേഹം തൻ്റെ ബന്ധുക്കളുടെ കൂടെ പോകാതിരുന്നത്. അങ്ങനെയിരിക്കെ രണ്ട് ദിവസമായി ഡോക്ടറെ കാണാത്തതിനാലും വീട് അകത്ത് നിന്ന് പൂട്ടിയതിനാലും അയൽക്കാരിൽ ചിലർക്ക് സംശയം തോന്നുകയായിരുന്നു. ഡോക്ടറെ അന്വേഷിച്ച് ചെന്നപ്പോൾ ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് വീട്ടിനുള്ളിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടത്. ശേഷം പോലീസ് ഡോക്ടറുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. ഡോക്ടറുടെ മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടുമില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. സംഭവവും ആയി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.
Mumbai: Lilavati Hospital & Research Centre in Mumbai has recently undergone significant changes in its leadership structure.
Hyderabad Doctors Use Patient’s Appendix to Save His Kidneys
മുംബൈ: ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് (എം.എ.ആർ.ഡി) അറിയിച്ചു.
വിശാഖപട്ടണം: തൻ്റെ നാല് ശാസ്ത്രീയ ഗവേഷണ ലേഖനങ്ങൾ ആഘോളതലത്തിൽ അംഗീകരിക്കപ്പെട്ടതിലൂടെ മെഡിക്കൽ ലോകത്തിന് അഭിമാനമായിരിക്കുകയാണ് ഡോ.അബ്ദുൽ ഡി ഖാൻ. ഇദ്ദേഹം വിശാഖപട്ടണം സ്വദേശിയാണ്
റായ്ച്ചൂർ: കർണാടകയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ജയപ്രകാശ് പാട്ടിൽ തൻ്റെ കാറിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ വന്ന അജ്ഞാതരായ മാസ്‌ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടർന്നതും ശേഷം രണ്ടു തവണ ഡോക്ടർക്ക് നേരെ വെടിയുതിർത്തതും.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.