ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത് ചുമതലയേറ്റു. സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഡോ. പി.സി.രാത്ത് വിവിധ സംസ്ഥാന ശാഖകളുമായും മറ്റ് രാജ്യങ്ങളിലെ വിവിധ കാർഡിയോളജിക്കൽ സൊസൈറ്റികളുമായും കോർഡിനേറ്റ് ചെയ്യും. വിവിധ ആരോഗ്യ പരിപാലന നയങ്ങൾ രൂപീകരിക്കുന്നതിന് അദ്ദേഹം ഇന്ത്യൻ സർക്കാരുമായും സംസ്ഥാന സർക്കാരുകളുമായും ചർച്ചകൾ നടത്തും. നിലവിൽ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജി മേധാവിയായ ഡോ. റാത്ത്, സങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും, റോബോട്ടിക് ആൻജിയോപ്ലാസ്റ്റി എന്നിവയുൾപ്പെടെ നിരവധി ഹൃദ്രോഗ പ്രക്രിയകൾ കൃത്യമായി ചെയ്തതിന് ഏറെ അഭിനന്ദിക്കപ്പെട്ട വ്യക്തിയാണ്. മെഡിക്കൽ ലോകത്ത് നിന്നും ഡോ. രാത്തിനു അഭിനന്ദനപ്രവാഹങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഒഡീഷയിൽ നിന്നും ആദ്യമായാണ് ഒരു ഡോക്ടർ ഈ സ്ഥാനത്ത് എത്തുന്നത്. ബിർളയിലെ വി.എസ്.എസ് മെഡിക്കൽ കോളേജിൽ നിന്നും 1979 ൽ ആണ് ഡോ. രാത്ത് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. 1983 ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജിൽ നിന്നും എം.ഡിയും പൂർത്തിയാക്കി. തുടർന്ന്, 1986 ൽ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും ഇദ്ദേഹം കാർഡിയോളജിയിൽ ഡി.എം ചെയ്തു. ഫ്രാൻസിലെ റൗൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർവെൻഷണൽ കാർഡിയോളജിയിൽ ഫെല്ലോഷിപ്പും ലഭിച്ചു ഡോ. രാത്തിന്. കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 4000 പ്രതിനിധികൾ പങ്കെടുത്തു. യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക, അർജന്റീന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 47 അന്തർദേശീയ ഫാക്കൽറ്റി അംഗങ്ങളും ഇതിലുൾപ്പെടുന്നു.കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ 75 വർഷം മുൻപ് ഡോ. ബി.സി. റോയിയാണ് ആരംഭിച്ചത്. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റും തുടർന്ന് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയുമായി അദ്ദേഹം.
The decision to change the NEET PG exam date from July 7 to June 23, 2024, has elicited frustration among aspirants, who now face uncertainty about their preparedness for the earlier date.
സുൽത്താൻപൂർ (ഉത്തർ പ്രദേശ്): ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ വെച്ച് ഡോക്ടർ ദമ്പതിമാരുടെ കാറിൽ തീപിടിത്തം. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഏരിയയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൻ്റെ ഉയർന്ന നിലയിൽ നിന്ന് ചാടി സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ (56) തിങ്കളാഴ്ച രാവിലെ മരിച്ചു.
ലക്നൗ (ഉത്തർ പ്രദേശ്): കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെ.ജി.എം.യു) ഡോക്ടർമാർ ഗുരുതരമായ പൊള്ളലേറ്റ രോഗികൾക്ക് ശസ്ത്രക്രിയ എളുപ്പമാക്കുന്നതിനുള്ള ഒരു രീതി ആവിഷ്കരിച്ചു.
അഹമ്മദാബാദ് (ഗുജറാത്ത്): ഓൺലൈൻ ടാസ്‌ക് തട്ടിപ്പിലൂടെ ഒരു പി.ജി രണ്ടാം വർഷ ഓർത്തോപീഡിക്സ് റെസിഡൻഡ് ഡോക്ടർക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ. ബി.ജെ മെഡിക്കൽ കോളേജിലെ ഡോ. ബ്രിജേഷാണ് (27) തട്ടിപ്പിന് ഇരയായത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.