ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത് ചുമതലയേറ്റു. സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഡോ. പി.സി.രാത്ത് വിവിധ സംസ്ഥാന ശാഖകളുമായും മറ്റ് രാജ്യങ്ങളിലെ വിവിധ കാർഡിയോളജിക്കൽ സൊസൈറ്റികളുമായും കോർഡിനേറ്റ് ചെയ്യും. വിവിധ ആരോഗ്യ പരിപാലന നയങ്ങൾ രൂപീകരിക്കുന്നതിന് അദ്ദേഹം ഇന്ത്യൻ സർക്കാരുമായും സംസ്ഥാന സർക്കാരുകളുമായും ചർച്ചകൾ നടത്തും. നിലവിൽ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജി മേധാവിയായ ഡോ. റാത്ത്, സങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും, റോബോട്ടിക് ആൻജിയോപ്ലാസ്റ്റി എന്നിവയുൾപ്പെടെ നിരവധി ഹൃദ്രോഗ പ്രക്രിയകൾ കൃത്യമായി ചെയ്തതിന് ഏറെ അഭിനന്ദിക്കപ്പെട്ട വ്യക്തിയാണ്. മെഡിക്കൽ ലോകത്ത് നിന്നും ഡോ. രാത്തിനു അഭിനന്ദനപ്രവാഹങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഒഡീഷയിൽ നിന്നും ആദ്യമായാണ് ഒരു ഡോക്ടർ ഈ സ്ഥാനത്ത് എത്തുന്നത്. ബിർളയിലെ വി.എസ്.എസ് മെഡിക്കൽ കോളേജിൽ നിന്നും 1979 ൽ ആണ് ഡോ. രാത്ത് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. 1983 ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജിൽ നിന്നും എം.ഡിയും പൂർത്തിയാക്കി. തുടർന്ന്, 1986 ൽ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും ഇദ്ദേഹം കാർഡിയോളജിയിൽ ഡി.എം ചെയ്തു. ഫ്രാൻസിലെ റൗൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർവെൻഷണൽ കാർഡിയോളജിയിൽ ഫെല്ലോഷിപ്പും ലഭിച്ചു ഡോ. രാത്തിന്. കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 4000 പ്രതിനിധികൾ പങ്കെടുത്തു. യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക, അർജന്റീന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 47 അന്തർദേശീയ ഫാക്കൽറ്റി അംഗങ്ങളും ഇതിലുൾപ്പെടുന്നു.കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ 75 വർഷം മുൻപ് ഡോ. ബി.സി. റോയിയാണ് ആരംഭിച്ചത്. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റും തുടർന്ന് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയുമായി അദ്ദേഹം.
ചെന്നൈ: തമിഴ് നാട്ടിൽ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്ന ഡോക്ടർമാരുടെ ശമ്പളം താരതമ്യേന കുറവാണെന്ന് ഡോക്ടർമാർ. എഞ്ചിനീയറിംഗ്, വെറ്ററിനറി, അഗ്രിക്കൾച്ചർ, ആർട്സ് ആൻഡ് സയൻസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫസർമാർക്ക് തങ്ങളേക്കാൾ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പറഞ്ഞു.
Doctors Advise Caution, Not Panic, Over New JN.1 COVID Variant
വാരണാസി: ഉത്തർ പ്രദേശിലെ ഒരു ഡോക്ടറിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നിജാത് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്‌തു. 60 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ട് ഡോക്ടർക്ക് ലഭിച്ച ഒരു ബ്ലാക്‌മെയ്ൽ കോളിൽ നിന്നുമാണ് സംഭവത്തിൻ്റെ തുടക്കം.
റായ് ബറേലി (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒരു ഡോക്ടർ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു.
A study conducted by the Goa unit of the Indian Medical Association indicates that 42 percent of physicians in the state of Goa show symptoms of burnout.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.