തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു. “കഴിഞ്ഞ രണ്ട് ദിവസമായി അമ്നിയോട്ടിക് ദ്രാവകം ചോരാൻ തുടങ്ങിയിരുന്നു. എന്നാൽ അക്യുപങ്‌ചറിൻ്റെ സഹായത്തോടെ വീട്ടിൽ തന്നെ പ്രസവിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു യുവതിയും സൗണ്ട് സിസ്റ്റം തൊഴിലാളിയായ യുവതിയുടെ ഭർത്താവും. ഇവരുടെ വാടകവീട്ടിൽ അക്യുപങ്ചർ വിദഗ്ധൻ ആയ ഒരു വ്യക്തി ദമ്പതികളെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ യുവതിയുടെ സ്ഥിതിഗതി ഏറെ സങ്കീർണമായി. നേമം പോലീസ് സ്റ്റേഷനിലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഷെമീറയെ കരമനയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും അവർ കൂട്ടിച്ചേർത്തു. പരിശോധനയിൽ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
പ്രദേശത്തെ ആശാ വർക്കർ ദമ്പതികളെ അടുത്തുള്ള ആശുപത്രിയിൽ വൈദ്യചികിത്സയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു. ആദ്യ രണ്ട് കുട്ടികളും ഇവരുടെ മുൻ വിവാഹത്തിലുള്ളവരാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ നേമം പോലീസ് അന്വേഷണം ആരംഭിച്ചു.
ഷെമീറയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ദമ്പതികൾ പൂന്തുറ സ്വദേശികൾ ആണ്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹപാഠിയായ ശഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ റുവൈസിന് കേരള ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. മറ്റു രണ്ടു പേർക്ക് കൂടി വൈറസ് ബാധ ഏറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചൻ കനാലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തെ മുട്ടട സ്വദേശിയായ ഡോ. ബിപിനെ (53) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Transfers of senior resident doctors and consultant doctors have reportedly affected the operations of the Government Medical College Hospital (MCH) and the Government General Hospital, the two primary public healthcare institutions in Kozhikode city.
കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.
അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.