തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു. “കഴിഞ്ഞ രണ്ട് ദിവസമായി അമ്നിയോട്ടിക് ദ്രാവകം ചോരാൻ തുടങ്ങിയിരുന്നു. എന്നാൽ അക്യുപങ്‌ചറിൻ്റെ സഹായത്തോടെ വീട്ടിൽ തന്നെ പ്രസവിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു യുവതിയും സൗണ്ട് സിസ്റ്റം തൊഴിലാളിയായ യുവതിയുടെ ഭർത്താവും. ഇവരുടെ വാടകവീട്ടിൽ അക്യുപങ്ചർ വിദഗ്ധൻ ആയ ഒരു വ്യക്തി ദമ്പതികളെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ യുവതിയുടെ സ്ഥിതിഗതി ഏറെ സങ്കീർണമായി. നേമം പോലീസ് സ്റ്റേഷനിലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഷെമീറയെ കരമനയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും അവർ കൂട്ടിച്ചേർത്തു. പരിശോധനയിൽ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
പ്രദേശത്തെ ആശാ വർക്കർ ദമ്പതികളെ അടുത്തുള്ള ആശുപത്രിയിൽ വൈദ്യചികിത്സയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു. ആദ്യ രണ്ട് കുട്ടികളും ഇവരുടെ മുൻ വിവാഹത്തിലുള്ളവരാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ നേമം പോലീസ് അന്വേഷണം ആരംഭിച്ചു.
ഷെമീറയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ദമ്പതികൾ പൂന്തുറ സ്വദേശികൾ ആണ്.
തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.
അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.
കോഴിക്കോട്: സൈലം ലേണിങ്ങിന്റെ രണ്ടാമത് മെഡിക്കൽ അവാർഡ് പ്രഖ്യാപിച്ചു. ന്യൂറോ സർജനായ എ. മാർത്താണ്ഡ പിള്ളയാണ് അവാർഡ് കരസ്ഥമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡോ. മാർത്താണ്ഡ പിള്ളയ്ക്ക് അവാർഡ് സമ്മാനിച്ചു.
കൊച്ചി: പാമ്പുകടിയിലും ഹൃദയസംബന്ധമായ ഗവേഷണത്തിലും തകർപ്പൻ സംഭാവനകൾ നൽകിയതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ഇരട്ട അംഗീകാരം കരസ്ഥമാക്കി കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ.
The government has stated that a thorough investigation was conducted into the murder of Dr. Vandana Das, and the Chief Minister declared in the assembly that no further inquiry is necessary.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.