കോഴിക്കോട്: ഹോൺ മുഴക്കിയതിന്റെ പേരിൽ ഡോക്ടർക്ക് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് പി ടി ഉഷ റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നുമായിരുന്നു പ്രശ്നത്തിന്റെ തുടക്കം. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞു ഡോക്ടർ വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. സരോവരം ഭാഗത്ത് നിന്ന് ഡോക്ടർ വയനാട് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ എത്തുകയായിരുന്നു. ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നും ഡോക്ടർക്ക് ഇടത്തോട്ടേക്കായിരുന്നു പോകേണ്ടിയിരുന്നത്. ഇത് ഫ്രീ ടേൺ ആയിരുന്നിട്ട് കൂടി മുൻപിൽ ഒരു കാർ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ഇതിൻറെ ഫലമായി ഡോക്ടർ പല തവണ ഹോൺ മുഴക്കുകയും ചെയ്തു. ഗതാഗത തടസ്സം സൃഷ്ടിച്ച കാറിൽ നിന്നും ഒരു യുവാവ് ഇറങ്ങി വരികയും ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ശേഷം ഡോക്ടർ കാർ നിർത്താതെ ഇയാളുടെ കാറിനെ മറികടന്ന് മുൻപോട്ട് പോയി. പക്ഷേ ഇയാളുടെ കലി ഇത് കൊണ്ടൊന്നും തീർന്നില്ല. ഇയാൾ തൻ്റെ കാറുമായി ഡോക്ടറെ പിന്തുടർന്നു. ഒടുവിൽ പി ടി ഉഷ റോഡ് ജംഗ്ഷനിൽ എത്തിയപ്പോൾ ഡോക്ടറുടെ കാറിനെ മറികടന്ന ഇയാൾ ഡോക്ടറെ കാറിൽ നിന്നും വലിച്ച് പുറത്തിട്ട് ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ നാട്ടുകാർ ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചു. സംഭവ സ്ഥലത്ത് നിന്നും ഡോക്ടറെ ആക്രമിച്ച യുവാവ് രക്ഷപ്പെട്ടെങ്കിലും പിന്നീട് സി സി ടി വി ദൃശ്യങ്ങൾ വെച്ച് പോലീസ് ഇയാളെ പിടികൂടി. പേരാമ്പ്ര പൈതോത്ത് ജിദാത്ത് (25) ആണ് അറസ്റ്റിൽ ആയത്. ഇയാൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തു.
Kerala Doctors Successfully Reattach Severed Hand in Marathon Surgery
Kerala Intensifies Crackdown on Fake Cosmetics
ഈ അടുത്തിടെ തൃശ്ശൂർ കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് റെഗുലേഷൻ ആക്ട് 2018 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നാല് Lab / X Ray ജീവനക്കാരെ പിരിച്ചുവിടുവാനുള്ള തീരുമാനം മാനേജ്മെന്റ് എടുക്കുകയുണ്ടായി.
ഡോക്ടർമാർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും ; നടപടിയെടുക്കണമെന്ന് ആവശ്യവുമായി കെജിഎംഒഎ
എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടോ? തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് ഡോ. ഫാത്തിമ സഹീർ
We have various options to advertise with us including Events, Advertorials, Banners, Mailers, etc.