കണ്ണൂർ: കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പൻഡ് നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ തിങ്കളാഴ്ച പ്രതിഷേധ സമരം നടത്തി. രണ്ട് ബാച്ചുകളിലായി 156 ഹൗസ് സർജൻമാരുള്ള കോളേജിൽ 2023 ജൂലൈ മാസം മുതൽ ഏകദേശം 54 ഹൗസ് സർജൻമാരുടെ സ്റ്റൈപെൻഡുകൾ തടഞ്ഞുവെച്ചിരിക്കുന്നതായാണ് വിവരം. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡണ്ട് ആയ ഡോ. സൗരഭ് എം സുധീഷ്, കോളേജിൻ്റെ നിലപാടിൽ നിരാശ രേഖപ്പെടുത്തി. ഹൗസ് സർജന്മാർ സ്ഥാപനത്തിൻ്റെ ജീവനാഡിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭക്ഷണമോ ഉറക്കമോ ഒന്നും ഇല്ലാതെ 36 മണിക്കൂർ ഷിഫ്റ്റുകളിലായി കഠിനമായി ജോലി ചെയ്യുന്ന ഈ മെഡിക്കൽ പ്രൊഫഷണലുകൾ രോഗികളുടെ പരിചരണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. 2017 ബാച്ചിലെ ഹൗസ് സർജന്മാർക്ക് സർക്കാർ ഫണ്ടിൽ നിന്ന് സ്റ്റൈപ്പൻഡ് ലഭിക്കുമ്പോൾ, 2018 ബാച്ചിലുള്ളവർക്ക് സർക്കാരിൽ നിന്നോ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിൽ നിന്നോ അനുമതി ലഭിക്കുന്നതുവരെ ഇത് നിഷേധിക്കപ്പെടുന്നുണ്ടെന്നും സുധീഷ് പറഞ്ഞു. കോഴ്‌സ് ഫീസ് സംബന്ധിച്ച് രണ്ട് ബാച്ചുകളും സുപ്രീം കോടതിയിൽ ഒരേ നിയമപരമായ സാഹചര്യങ്ങൾ ആണ് അഭിമുഖീകരിക്കുന്നതെങ്കിലും ഒരു ബാച്ചിന് മാത്രമേ സ്റ്റൈപ്പൻഡ് ലഭിക്കുന്നുള്ളൂ. ഇത് കോളേജിൻ്റെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. മൂന്ന് മാസത്തെ സ്റ്റൈപെൻഡിനായി കോളേജിന് ആവശ്യം 42,12,000 രൂപയാണ്. എന്നാൽ, അതിൻ്റെ ഇരട്ടിയിലധികം തുക സർക്കാർ അക്കൗണ്ടിൽ അനങ്ങാതെ കിടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഫണ്ടിലെ അപാകത സുധീഷ് ശ്രദ്ധയിൽപ്പെടുത്തി. 2018 ബാച്ച് നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ വ്യക്തമാക്കുന്നതിൽ കോളേജ് പരാജയപ്പെടുന്നു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നിർദ്ദേശം പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസവും ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. 2022 മാർച്ച് 21-ലെ കെ.യു.എച്ച്.എസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്) ഉത്തരവും സുധീഷ് ഓർമിപ്പിച്ചു. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളും കൃത്യമായി സ്റ്റൈപെൻഡുകൾ നൽകണം എന്നായിരുന്നു ആ ഉത്തരവ്. എന്നിട്ട് പോലും ഇത് ലംഘിച്ചതിൽ സുധീഷ് ആശ്ചര്യം പ്രകടിപ്പിച്ചു. 2017, 2018 ബാച്ച് കോഴ്‌സ് ഫീസ് കേസ് സുപ്രീം കോടതിയിൽ നിലനിൽക്കുന്നതിനാൽ, സ്റ്റൈപെൻഡുകളുടെ അസമമായ വിതരണം നിലനിൽക്കുന്നു. ഇതിന് ഒരു വ്യക്തമായ വിശദീകരണം കോളേജ് നൽകുന്നുമില്ല.
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്ടറായി വിഭ ഉഷ രാധാകൃഷ്ണൻ (26) മാറി. പാലക്കാട് സ്വദേശിനിയായ വിഭ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു.
എറണാകുളം: എറണാകുളത്തെ ഗോതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ട് യുവഡോക്ടർമാർ മരിച്ചു. കൊല്ലം സ്വദേശിയായ ഡോ. അദ്വൈത് (28), കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. അജ്മൽ (28) എന്നിവരാണ് മരിച്ചത്.
എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.
അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.
മരിച്ചയാൾ ഭിക്ഷക്കാരനല്ല, അത് ജോൺ എബ്രഹാമായിരുന്നു; ഒരു പിഴവുമൂലം ആ ജീവൻ നഷ്ടപ്പെട്ടു-ഡോ. പി പി വേണുഗോപാലൻ
We have various options to advertise with us including Events, Advertorials, Banners, Mailers, etc.