ഭോപ്പാൽ: ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ വെച്ച് ജൂണിയർ പീഡിയാട്രീഷ്യൻ ഡോക്ടർക്ക് നേരെ അക്രമം. ഒരു കുഞ്ഞിൻറെ ബന്ധുവാണ് 26-കാരനായ ഡോക്ടറെ ആക്രമിച്ചത്. ഇയാൾ നവജാത ശിശു സംരക്ഷണ യൂണിറ്റിലേക്ക് അതിക്രമിച്ച് കയറുകയും കുട്ടിയുടെ ചികിത്സയിൽ അശ്രദ്ധ കാണിച്ചു എന്നാരോപിച്ച് ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8-ന് ഏകദേശം ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. ഡോക്ടർ ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഒരു എമർജൻസി കേസ് വരികയായിരുന്നു. ഗുരുതരാവസ്ഥയിൽ ഉള്ള ഒരു പെൺകുഞ്ഞായിരുന്നു രോഗി. ഹനുമാൻഗഞ്ചിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത ശേഷം വീട്ടുകാർ ഹമീദിയ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ കുഞ്ഞിന്റെ നില അതീവഗുരുതരമായിരുന്നു. കുഞ്ഞിൻറെ അവസ്ഥ മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ കുഞ്ഞിനെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ അഡ്‌മിറ്റ് ചെയ്തു. ശേഷം കുഞ്ഞിൻറെ ഒരു ബന്ധുവിനെ മാത്രമാണ് യൂണിറ്റിന്റെ അകത്തേക്ക് പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ പുറത്ത് നിർത്തുകയും ചെയ്തു. തുടർന്ന് ഡോക്ടർ കുഞ്ഞിനെ ചികിൽസിക്കുന്നതിനിടയിൽ ഈ ബന്ധു അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഡോക്ടർ ചികിത്സയിൽ അശ്രദ്ധ കാണിച്ചു എന്നാരോപിച്ചാണ് ഇയാൾ അക്രമം നടത്തിയത്. നേഴ്സുമാരും മറ്റു ആശുപത്രി സ്റ്റാഫുമാരും ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം ഇയാൾ കുഞ്ഞിനെ ഹമീദിയ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യിക്കുകയും കുഞ്ഞുമായി മറ്റൊരു ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. സംഭവത്തിന് ശേഷം ഡോക്ടർ ഉടൻ തന്നെ ഇയാൾക്കെതിരെ കോഹ്-ഇ-ഫിസ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ പല വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.
അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് നൽകുന്ന ഈ വർഷത്തെ എക്‌സലൻസ് ഇൻ എജ്യുക്കേഷൻ അവാർഡിന് പീഡിയാട്രിക് അനസ്‌തേഷ്യോളജി വിഭാഗത്തിലെ അനസ്‌തേഷ്യോളജി പ്രൊഫസറും പീഡിയാട്രിക്‌സ് പ്രൊഫസറുമായ സന്താനം സുരേഷിനെ തെരെഞ്ഞെടുത്തു.
ലക്നൗ (ഉത്തർ പ്രദേശ്): ലക്‌നൗവിലെ രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.എം.എൽ.ഐ.എം.എസ്) ഡോക്ടർമാർ കരോട്ടിഡ്-കാവേർനസ് ഫിസ്റ്റുല (സി.സി.എഫ്) എന്നറിയപ്പെടുന്ന സങ്കീർണ്ണമായ മസ്തിഷ്ക അവസ്ഥയുള്ള 42 കാരിയായ സ്ത്രീയിൽ വിജയകരമായി ബ്രെയിൻ സർജറി നടത്തി.
ബാലസോർ (ഒഡീഷ): ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ ബാലസോർ ടൗൺ പോലീസ് പിടികൂടി. അജയ് ഭഞ്ച് എന്ന വ്യക്തിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇറ്റാനഗർ: അപൂർവ്വ സർജറി ചെയ്ത് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് അരുണാചൽ പ്രദേശിലെ ടോമോ റീബ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയന്സസിലെ (TRIHMS) ഓൺകോളജി ഡിപ്പാർട്മെന്റിലെ ഡോക്ടർമാർ.
കെങ്ങേരി (കർണാടക): 300 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതായി കെങ്ങേരി ബി.ജി.എസ് ഗ്ലെൻ ഈഗിൾസ് ആശുപത്രി അധികൃതർ അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.