ഗുരുഗ്രാം (ഹരിയാന): സെക്ടർ 51ലെ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുഗ്രാമിലെ ഒരു ഡോക്ടർ ദമ്പതികളെയും അവരുടെ കുടുംബാംഗങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചു. ഡോ.ജിതേന്ദ്ര സിംഗും അദ്ദേഹത്തിൻ്റെ ഭാര്യയായ ഡോ.മാൻസിയുമാണ് ആക്രമണത്തിന് ഇരകളായത്. പ്രശ്നങ്ങളെല്ലാം തുടങ്ങുന്നത് കഴിഞ്ഞ 17-ന് രാത്രി 9.30-ന് ഇവരുടെ കാർ ബ്രേക്ഡൗൺ ആയപ്പോഴാണ്. ഓർക്കിഡ് ഐലണ്ടിന് സമീപമായിരുന്നു കാറിന് തകരാർ സംഭവിച്ചത്. കാർ സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഡോ.സിംഗിന് കാർ സർവീസ് റോഡിൽ പാർക്ക് ചെയ്യേണ്ടി വന്നു. സഹായത്തിനായി ഡോ.സിംഗ് തൻ്റെ കസിനായ പ്രിയാൻഷുവിനെ വിളിക്കുകയും അദ്ദേഹം അധികം വൈകാതെ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. ഇരുവരും ചേർന്ന് കാർ ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ രാകേഷ് എന്നൊരു വ്യക്തി അവിടേക്ക് വരികയും ഇവർ രണ്ട് പേരോടും കാർ ഉടൻ തന്നെ അവിടെന്ന് മാറ്റണമെന്നും പറഞ്ഞു. രാകേഷിനോട് ഇരുവരും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഡോ.സിംഗിന്റെ ഭാര്യയായ ഡോ.മാൻസിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട ഡോ.സിംഗ് രാകേഷിനോട് നല്ല രീതിയിൽ പെരുമാറാൻ ആവശ്യപ്പെടുകയും അയാളെ അവിടെ നിന്നും പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞു രാകേഷ് 15 പേർ അടങ്ങുന്ന സംഘവുമായി വീണ്ടും അവിടേക്ക് വരികയും ഡോ.സിങ്ങിനെയും പ്രിയാൻഷുവിനെയും ആക്രമിക്കുകയും ചെയ്തു. സഹായത്തിനായി ഡോ.സിംഗ് തൻ്റെ അച്ഛനെയും സഹോദരനെയും വിളിച്ചെങ്കിലും അവരും ആക്രമിക്കപ്പെട്ടു. ആക്രമണത്തിനിടെ ഡോ.സിംഗിന്റെ സഹോദരനിൽ നിന്നും അക്രമികൾ ഒരു സ്വർണ്ണ ചെയിൻ തട്ടിയെടുക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ എത്തുകയും ഇവരെ സംഭവ സ്ഥലത്ത് നിന്നും 500 മീറ്റർ അകലെയുള്ള ആർടെമിസ് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ചെയ്തു. കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ, ആയുധം ഉപയോഗിച്ച് തട്ടിയെടുക്കൽ തുടങ്ങി ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം രാകേഷിനെതിരെയും സംഘത്തിലെ മറ്റുള്ളവർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഗുരുഗ്രാമിലെ സനാർ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനാണ് ഡോ.ജിതേന്ദ്ര സിംഗ്.
എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്.
മെഡിക്കൽ വിദ്യാഭ്യാസം ഒരു നീണ്ട സംഗീർണ്ണമായ പ്രക്രിയയാണ്. നാലര വർഷം പഠനം കഴിഞ്ഞു പരീക്ഷ പാസ്സായി ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി അവസാനിച്ച് മെഡിക്കൽ കൗൺസിലിന്റെ റെജിസ്ട്രേഷൻ കിട്ടുന്നതോടെ ഒറ്റക്ക് പ്രാക്ടീസ് ചെയ്യാനുളള അംഗീകാരം ലഭിക്കുന്നു.
ഓസ്ട്രേലിയയിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുന്നില്ലേ എന്ന ഒരു ചോദ്യം വന്നു. ഉണ്ട് എന്നാണ് ഉത്തരം. ഇന്ന് ഇരുന്ന് തപ്പിയെടുത്ത വിവരങ്ങളാണ്. വാർഡിൽ വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിചയപ്പെട്ടു.
ഇവിടെ ഒരു ആശുപത്രിയിലേക്ക്, അതായത് എമർജൻസി വിഭാഗത്തിലേക്ക് ഒരു രോഗി എത്തുമ്പോൾ സാധാരണ സ്വീകരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്...
നേരെ ഡോക്ടറെ കയറി കാണാൻ പറ്റില്ല. ഒരു ട്രയാജ് സിസ്റ്റമുണ്ട്. അവിടെ റിസ്ക് അസസ്മെൻറ് അടക്കമുള്ള കാര്യങ്ങൾ നടക്കും.
Harm to self, harm to others, general vulnerability തുടങ്ങിയ കാര്യങ്ങൾ ട്രയാജിൽ ഉള്ള നേഴ്സ് വിലയിരുത്തും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തും.
Kerala Launches Safe Disposal Program for Expired Drugs
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.