തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്ടറായി വിഭ ഉഷ രാധാകൃഷ്ണൻ (26) മാറി. പാലക്കാട് സ്വദേശിനിയായ വിഭ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. ആയുർവേദ ഡോക്ടർ, അഭിഭാഷകൻ, പൈലറ്റ് എന്നീ മേഖലകളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട അംഗങ്ങൾ സാന്നിധ്യമറിയിക്കുന്നത് കേരളം നേരത്തെ കണ്ടിരുന്നു. കുടുംബത്തിൽ നിന്നുമുള്ള മികച്ച പിന്തുണ തന്റെ സെക്‌ച്ചുവൽ ഐഡന്റിറ്റി നിലനിർത്താനും ഡോക്ടറാകാനും സഹായിച്ചെന്ന് വിഭ ഉഷ പറഞ്ഞു. ഇരുപത് വയസ്സ് വരെ വിപിൻ എന്ന വ്യക്തിയായായിരുന്നു വിഭ ജീവിച്ചത്. "എം.ബി.ബി.എസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഞാൻ എന്റെ ഉള്ളിലെ ഒരു സ്ത്രീയാകാനുള്ള താല്പര്യം ഒരു സുഹൃത്തിനെ ഞാൻ അറിയിച്ചത്. പിന്നീട് അത് ടീച്ചറായ അമ്മ ഉഷയോട് പറഞ്ഞു. ആദ്യം വിഷമിച്ചെങ്കിലും അമ്മ എന്റെ ആഗ്രഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. അതുപോലെ ട്രാൻസ്‌ജെൻഡർ സമൂഹവും അതുമായി പൊരുത്തപ്പെട്ടു. എന്നാൽ എക്സ് സെർവിസ്‌മാനായ അച്ഛൻ രാധാകൃഷ്ണന് ഇതുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തു. ബാങ്ക് ഉദ്യോഗസ്ഥനായ എന്റെ സഹോദരൻ വിഷ്ണു എന്നെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുകയും ചെയ്തു." ഡോ. വിഭ പറഞ്ഞു. തുടർന്ന്, കുടുംബത്തിന്റെ പിന്തുണയോടെ എം.ബി.ബി.എസ് പഠനത്തോടൊപ്പം ലിംഗമാറ്റ ചികിത്സയും വിഭ നടത്തി. ശേഷം, ഔദ്യോഗികമായി തന്റെ പേരും ലിംഗഭേദവും രേഖകളിൽ മാറ്റുകയും ചെയ്തു. നിലവിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ വിഭ വിദേശത്ത് സൈക്യാട്രിയിലോ എമർജൻസി മെഡിസിനിലോ ഉന്നത വിദ്യാഭ്യാസം നേടാനുള്ള തയ്യാറെടുപ്പിലാണ്.
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ ഇ.എ റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തു.
കൊല്ലം: 2024-ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐ.എം.എ) പ്രസിഡണ്ടായി തെരെഞ്ഞെടുത്തത് മലയാളി ഡോക്ടറെ. ഡോ. ആർ. വി അശോകനാണ് പുതിയ ഐ.എം.എ പ്രസിഡണ്ട്.
കോഴിക്കോട്: സൈലം ലേണിങ്ങിന്റെ രണ്ടാമത് മെഡിക്കൽ അവാർഡ് പ്രഖ്യാപിച്ചു. ന്യൂറോ സർജനായ എ. മാർത്താണ്ഡ പിള്ളയാണ് അവാർഡ് കരസ്ഥമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡോ. മാർത്താണ്ഡ പിള്ളയ്ക്ക് അവാർഡ് സമ്മാനിച്ചു.
എറണാകുളം: എറണാകുളത്തെ ഗോതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ട് യുവഡോക്ടർമാർ മരിച്ചു. കൊല്ലം സ്വദേശിയായ ഡോ. അദ്വൈത് (28), കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. അജ്മൽ (28) എന്നിവരാണ് മരിച്ചത്.
The state government in the High Court said that there is no need for a CBI probe in Dr. Vandana Das murder case. The crime branch completed the investigation in the case and issued a charge sheet.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.