
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും. കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രസിഡന്റ് ഡോ. എ.എം. ജയനാരായണനാണ് ഇക്കാര്യം അറിയിച്ചത്. നാളെ അത്യാഹിത വിഭാഗം ഒഴികെ ആശുപത്രിയിൽ വേറെ ഒരു വിഭാഗവും പ്രവർത്തിക്കില്ല. 12 ഡോക്ടർമാരെ മഞ്ചേരി ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറ്റിയ ഡി.എം.ഒ നടപടി ഉടൻ പിൻവലിക്കുക, ജനറൽ ആശുപത്രിയിലെ തസ്തികകൾ മറ്റ് സ്ഥാപനങ്ങളിലേക്ക് നൽകാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം ഒഴിവാക്കുക, ജനറൽ ആശുപത്രി ജില്ലക്ക് നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ജില്ലയിൽ ആവശ്യത്തിന് ആശുപത്രികളും ബെഡുകളും ഡോക്ടർ തസ്തികകളും പുതുതായി സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഒരു മുന്നറിയിപ്പും ഇല്ലാതെ 12 ഡോക്ടർമാരെ പെട്ടെന്ന് സ്ഥലം മാറ്റിയത്
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായുള്ള ഹെൽത്ത് സർവിസ് യൂനിറ്റുകളുടെ പ്രവർത്തനത്തെ വളരെ മോശമായിട്ട് തന്നെ ബാധിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിലെ അവശേഷിക്കുന്ന ഡോക്ടർമാരാണെങ്കിൽ വൻ ജോലി ഭാരം കാരണം ഏറെ ബുദ്ദിമുട്ടിലും സമ്മർദ്ദത്തിലുമാണ്. കൂടാതെ ജനറൽ ആശുപത്രിയിലെ 56 തസ്തികകൾ ജില്ലക്ക് പുറത്തുള്ള പല സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പിൽ ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇത് ജനറൽ ആശുപത്രിയെ ജില്ലക്ക് നഷ്ടമാകാൻ വരെ കാരണമായേക്കും എന്ന് ഡോക്ടർമാർ ആരോപിക്കുന്നു.
Bhopal Doctors Perform Rare Surgery to Replace Patient’s Stomach
ജ്യോമി കുറിഞ്ഞി ക്യാൻസറിന്റെ മരുന്ന്; കണ്ടുപിടുത്തവുമായി മലയാളികൾ
Thiruvananthapuram: A group of physicians at a private hospital effectively addressed osteoporotic fractures in a 78-year-old patient from the Maldives by employing a novel surgical technique akin to the stenting procedure used in cardiac cases.
Hospital and Doctor Cleared After 25-Year Medical Negligence Case
Two Doctors Suspended in Sopore Over Alleged Medical Negligence
We have various options to advertise with us including Events, Advertorials, Banners, Mailers, etc.