
ആദിലാബാദ് (തെലങ്കാന): ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.ഐ.എം.എസ്) ആറ് ജൂണിയർ ഡോക്ടർമാരെ ബുധനാഴ്ച രാത്രി കാമ്പസിലേക്ക് അതിക്രമിച്ച് കയറിയ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള അഞ്ച് പേർ മർദ്ദിച്ചു. അക്രമത്തിൽ ഉൾപ്പെട്ടതിന് ഒരു അസിസ്റ്റന്റ് പ്രൊഫസറെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ജൂണിയർ ഡോക്ടർമാരായ ടി. കവി രാജ്, ഭരത്, പി. നവീൻ, അഭിഷേക്, നവീൻ, വിജയ് എന്നിവരെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ക്രാന്തി കിരണും സുഹൃത്തുക്കളായ വസീം, ശിവ എന്നിവരും മറ്റ് രണ്ട് പേരും ചേർന്ന് ആക്രമിച്ചതിന്റെ ഫലമായി പരിക്കേറ്റെന്ന് അദിലാബാദ് II ടൗൺ സബ് ഇൻസ്പെക്ടർ ജി പ്രദീപ് പറഞ്ഞു. കവി രാജിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ക്രാന്തികുമാർ, വസീം, ശിവ എന്നിവർക്കെതിരെയും ആർ.ഐ.എം.എസ് ഡയറക്ടർ ജയ്സിങ് റാത്തോഡ് ഉൾപ്പെടെ രണ്ട് പേർക്കെതിരെയും ഐ.പി.സി 337, 447, 307 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ക്രാന്തി കിരൺ വസീമിനും ശിവയ്ക്കുമൊപ്പം അർധരാത്രി ക്യാമ്പസ്സിൽ എത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇവർ അഞ്ച് ജൂണിയർ ഡോക്ടർമാരുമായി വാക്ക് തർക്കത്തിലേർപ്പെടുകയും ശേഷം മർദിക്കുകയും ചെയ്തു. പിന്നീട്, കിരൺ അഭിഷേകിനെ കാറിന്റെ ബോണറ്റ് വരെ 500 മീറ്ററോളം വലിച്ചിഴച്ചു. ജൂണിയർ ഡോക്ടറെ ഗേറ്റിൽ തള്ളിയിട്ട് ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ സമരം നടത്തി. വസീമും മറ്റ് മൂന്ന് പേരും ആക്രമണത്തിൽ ഏർപ്പെട്ടിരുന്നുവെന്നും അതേ സമയം ഡയറക്ടറിന് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും അവർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ചാണ് അക്രമികൾ സ്ഥാപനത്തിൽ പ്രവേശിച്ചതെന്നും ജൂണിയർ ഡോക്ടർമാർ പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ ഡോ.ക്രാന്തി കുമാറിനെ സംഘർഷത്തിലെ പങ്കിന്റെ പേരിൽ പിരിച്ചുവിട്ടതായി ആർ.ഐ.എം.എസ് ഡയറക്ടർ ഡോ. ജയ്സിംഗ് റാത്തോഡ് പറഞ്ഞു. വിദ്യാർത്ഥികളുടെ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. താൻ ഒരിക്കലും വിദ്യാർത്ഥികളെ ലക്ഷ്യമിട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ എം.എൽ.എ ജോഗു രാമണ്ണ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറിനെ (42) അൽവാർപേട്ടിലെ സ്വന്തം അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഭാഗികമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്രാസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. യു കാർത്തിയാണ് മരിച്ചത്.
Gurgaon: A 27-year-old woman with a rare condition, diagnosed with a left unicornuate uterus accompanied by adenomyosis in the non-communicating right horn, underwent a successful five-hour surgery led by Dr. Aruna Kalra, director of the obstetrics and gynecology department at CK Birla Hospital in Sector 50. Following the procedure, she was discharged home within a day.
Gurugram: After surviving a life-threatening tiger encounter on his way home from school in Ramnagar, Uttarakhand, a boy from a remote area received life-saving surgeries at hospitals in Gurugram, ultimately securing a lease on life.
ജയ്‌പൂർ: കഴിഞ്ഞ ആഴ്ച്ച ജയ്‌പൂരിലെ സവായ് മാൻസിംഗ് (എസ്.എം.എസ്) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ ആത്മഹത്യ ചെയ്‌ത സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് ജയ്‌പൂർ നഗരത്തെ നടുക്കിക്കൊണ്ട് മറ്റൊരു ലേഡി ഡോക്ടർ (29) കൂടി ആത്മഹത്യക്ക് ശ്രമിച്ചു.
വാരണാസി: ഉത്തർ പ്രദേശിലെ ഒരു ഡോക്ടറിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നിജാത് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്‌തു. 60 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ട് ഡോക്ടർക്ക് ലഭിച്ച ഒരു ബ്ലാക്‌മെയ്ൽ കോളിൽ നിന്നുമാണ് സംഭവത്തിൻ്റെ തുടക്കം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.