ഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഡോക്ടറുടെ കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഓർത്തോപീഡിക് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഡോ. രാഹുൽ കാലിവ (26) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൻ്റെ രത്നച്ചുരുക്കം ഇങ്ങനെ. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് ആശുപത്രിയിലെ ഇ.ആർ 3 എമർജൻസി ഡിപ്പാർട്മെന്റിൽ ഡോക്ടർ ജോലി ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഏതാണ്ട് 1.15 ആയപ്പോൾ ഒരു രോഗി തൻ്റെ കൈയ്യിലെ കാനുല (മരുന്ന് നൽകുന്നതിനും ദ്രാവകം കളയുന്നതിനും അല്ലെങ്കിൽ ഒരു ശസ്ത്രക്രിയ ഉപകരണം തിരുകുന്നതിനും ഒരു സിരയിലോ ശരീര അറയിലോ ഇൻസേർട് ചെയ്യുന്ന നേർത്ത ട്യൂബ്) നീക്കം ചെയ്യാൻ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. നഴ്‌സിംഗ് സ്റ്റാഫിൻ്റെ സഹായം തേടാൻ ഡോക്ടർ ഇയാളോട് നിർദ്ദേശിച്ചു. ഇത് കേട്ട് കലിപൂണ്ട ഇയാൾ ആദ്യം ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ശേഷം ഇയാൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ സഹപ്രവർത്തകരുടെ കൃത്യമായ ഇടപെടലാണ് കൂടുതൽ പരിക്കുകളിൽ നിന്ന് ഡോക്ടറെ രക്ഷിച്ചത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റ ഡോക്ടറിന് ഉടൻ തന്നെ തൻ്റെ സഹപ്രവർത്തകർ ചികിത്സ നൽകി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (കൊലപാതക ശ്രമം), 186 (പൊതുപ്രവർത്തനങ്ങൾ നിർവഹിക്കുന്ന പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ) 353 (പൊതുപ്രവർത്തകനെ തൻ്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം സഫ്ദർഗഞ്ച് എൻക്ലേവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
പിംപ്രി (മഹാരാഷ്ട്ര): ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെ തുടർന്ന് പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ വൈ.സി.എം ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ മകൻ മർദ്ധിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പിംപ്രി പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
Dr. Sukhwinder Singh Sandhu, who was only nine years old when he left Punjab with his parents for the United States in 1970, is now 63 years old and has become an acclaimed specialist in internal medicine and gastroenterology. He has embarked on a journey back to his roots in Punjab, driven by a noble cause.
New Delhi: An Army hospital in Delhi Cantonment has recently provided a young boy from Baramullah, Jammu and Kashmir, with a new lease on life.
Saudi Arabia Unveils World's First AI-Powered Doctor Clinic
We have various options to advertise with us including Events, Advertorials, Banners, Mailers, etc.