ഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഡോക്ടറുടെ കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഓർത്തോപീഡിക് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഡോ. രാഹുൽ കാലിവ (26) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൻ്റെ രത്നച്ചുരുക്കം ഇങ്ങനെ. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് ആശുപത്രിയിലെ ഇ.ആർ 3 എമർജൻസി ഡിപ്പാർട്മെന്റിൽ ഡോക്ടർ ജോലി ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഏതാണ്ട് 1.15 ആയപ്പോൾ ഒരു രോഗി തൻ്റെ കൈയ്യിലെ കാനുല (മരുന്ന് നൽകുന്നതിനും ദ്രാവകം കളയുന്നതിനും അല്ലെങ്കിൽ ഒരു ശസ്ത്രക്രിയ ഉപകരണം തിരുകുന്നതിനും ഒരു സിരയിലോ ശരീര അറയിലോ ഇൻസേർട് ചെയ്യുന്ന നേർത്ത ട്യൂബ്) നീക്കം ചെയ്യാൻ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. നഴ്‌സിംഗ് സ്റ്റാഫിൻ്റെ സഹായം തേടാൻ ഡോക്ടർ ഇയാളോട് നിർദ്ദേശിച്ചു. ഇത് കേട്ട് കലിപൂണ്ട ഇയാൾ ആദ്യം ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ശേഷം ഇയാൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ സഹപ്രവർത്തകരുടെ കൃത്യമായ ഇടപെടലാണ് കൂടുതൽ പരിക്കുകളിൽ നിന്ന് ഡോക്ടറെ രക്ഷിച്ചത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റ ഡോക്ടറിന് ഉടൻ തന്നെ തൻ്റെ സഹപ്രവർത്തകർ ചികിത്സ നൽകി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (കൊലപാതക ശ്രമം), 186 (പൊതുപ്രവർത്തനങ്ങൾ നിർവഹിക്കുന്ന പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ) 353 (പൊതുപ്രവർത്തകനെ തൻ്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം സഫ്ദർഗഞ്ച് എൻക്ലേവ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
ചെന്നൈ: രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന 30 കാരനായ ഡോക്ടറെ തിങ്കളാഴ്ച ചൂളൈമേട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുംബൈ: മലിനീകരണ നിയന്ത്രണ ലൈസെൻസിനെ ചൊല്ലി ഉണ്ടായ തട്ടിപ്പിൽ മുംബൈയിലെ ഡോക്ടർ ദമ്പതിമാർക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ. ഡോക്ടറും ഡോക്ടർ കൂടിയായ ഇദ്ദേഹത്തിൻ്റെ ഭാര്യയും ചേർന്ന് ഒരു ക്ലിനിക് നടത്തുന്നുണ്ട്.
ഗുരുഗ്രാം (ഹരിയാന): ഇരട്ട സ്റ്റെന്റിംഗ് നടപടിക്രമം വിജയകരമായി പ്രയോഗിക്കുന്ന ഉത്തരേന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി ഗുരുഗ്രാമിലെ പരാസ് ഹെൽത്ത് മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
New Delhi: Opposing the appointment of non-medical graduates as faculty in medical colleges,
doctors across the country have started raising their voices.
മുംബൈ: ഓൺലൈനിൽ നിന്നും കുറച്ച് സമൂസ ഓർഡർ ചെയ്ത മുംബൈയിലെ യുവ ഡോക്ടർ പെട്ടത് തട്ടിപ്പുകാരുടെ നടുവിൽ. ജൂലൈ 8-നായിരുന്നു സംഭവം. മുംബൈയിലെ KEM ആശുപത്രിയിൽ ജോലി ചെയ്യുന്ന 27-കാരനായ ഡോക്ടർ തൻ്റെ കൂട്ടുകാർക്കൊപ്പം ഒരു ടൂർ പ്ലാൻ ചെയ്യുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.