തിരുവാരൂർ: ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവാരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടർ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഡോ. സിന്ധു (21) ആണ് മരണപ്പെട്ടത്. ഇടുക്കി സ്വദേശിനിയായ ഡോക്ടർ തിരുവാരൂർ മെഡിക്കൽ കോളേജിൽ നിന്നും എം. ബി.ബി.എസ് പൂർത്തിയാക്കിയതിന് ശേഷം ഇതേ ആശുപത്രിയുടെ തന്നെ മറ്റേർണിറ്റി വിഭാഗത്തിൽ ജോലി ചെയ്‌ത് വരികയായിരുന്നു. നിർബന്ധിത ഇൻഡൺഷിപ്പിൻ്റെ ഭാഗമായായിരുന്നു ഡോക്ടറെ ഇവിടെ പോസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ആഴ്ച്ച ഡോ. സിന്ധുവിന് ശക്തമായ പനി അനുഭവപ്പെടുകയും തുടർന്നുള്ള ചികിത്സയിൽ ഡോക്ടർ ടൈഫോയിഡ് പോസിറ്റീവ് ആവുകയും ചെയ്‌തു. ശേഷം ജോലിയിൽ നിന്നും അവധിയെടുത്ത് ഡോക്ടർ തൻ്റെ സ്വന്തം ഹോസ്റ്റൽ മുറിയിൽ വിശ്രമത്തിലായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ഡോക്ടർക്ക് തലകറക്കം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയുകയും ചെയ്‌തു. ബ്ലഡ് പ്രഷർ കുറഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഡോക്ടറുടെ രക്തസാമ്പിളുകളും എടുത്തിരുന്നു. എന്നിരുന്നാലും, വെള്ളിയാഴ്ച പുലർച്ചെ ഡോക്ടറുടെ ബ്ലഡ് പ്രഷർ കുറയുകയും അവർക്ക് ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്‌തു. ഡോ. സിന്ധു വെന്റിലേറ്ററിൽ ആയിരുന്നെങ്കിലും വെള്ളിയാഴ്ച്ച പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിശോധനയിൽ ഡോ. സിന്ധു ഡെങ്കിപ്പനിക്കും എലിപ്പനിക്കും നെഗറ്റീവ് ആയെന്നും നിപ്പയുടെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിട്ടുമില്ലെന്നും ഡീൻ ഇൻ ചാർജ് ഡോ.അമുദ വടിവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പനി ബാധിച്ച് 17 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിൽ നാലുപേർക്ക് ഡെങ്കിപ്പനി ഉണ്ടെന്നും ഡീൻ കൂട്ടിച്ചേർത്തു.
കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി.
ഈ അടുത്തിടെ തൃശ്ശൂർ കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് റെഗുലേഷൻ ആക്ട് 2018 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നാല് Lab / X Ray ജീവനക്കാരെ പിരിച്ചുവിടുവാനുള്ള തീരുമാനം മാനേജ്മെന്റ് എടുക്കുകയുണ്ടായി.
Mass Transfer of Doctors Fails to Solve Healthcare Issues
Sree Chitra Thirunal Institute of Medical Sciences and Technology in Thiruvananthapuram Introduces New Bone-Healing Drugs
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.