തിരുവനന്തപുരം: വിദേശ ജോലിക്കും പഠന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റും അവധിയെടുത്ത് പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. മുൻപ് നൽകിയ തുകയുടെ ഇരട്ടിയാണ് ഇനി മുതൽ ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിന് നൽകേണ്ടി വരിക. അതായത് ഇത് വരെ, രാജ്യത്തിനുള്ളിൽ ജോലി ചെയ്യാൻ ആണ് അവധിയെങ്കിൽ അസിസ്റ്റൻറ് പ്രൊഫസർമാരും ആ തസ്തികയ്ക്ക് മുകളിൽ ഉള്ളവരും 50,000 രൂപ സർക്കാരിലേക്ക് അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ പുതിയ നിയമ പ്രകാരം ഇത്തരത്തിൽ പോകുന്നവർ ഒരു ലക്ഷം രൂപ സർക്കാരിലേക്ക് അടക്കേണ്ടി വരും. മുൻപ് വിദേശത്തേക്ക് പോകുന്നതിനുള്ള ഫീസ് ഒരു ലക്ഷം ആയിരുന്നെങ്കിൽ ഇനി മുതൽ രണ്ടു ലക്ഷം അടക്കണം. ഇനി യാത്രയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ലക്ച്ചറർമാർക്കും അനധ്യാപകർക്കും രാജ്യത്തിനകത്തേക്കു പോകാൻ മുൻപ് 15,000 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ രാജ്യത്തിനകത്തേക്കുള്ള യാത്രയ്ക്ക് 30,000 രൂപയും പുറത്തേക്കാണെങ്കിൽ 45,000 രൂപയും ഇത്തരത്തിൽ പോകുന്നവർക്ക് അടക്കേണ്ടി വരും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിൽ ആവശ്യത്തിന് ജീവനക്കാരുള്ള വിഭാഗങ്ങളിലെ അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ജീവനക്കാർക്കാണ് സാധാരണ അഞ്ചു വർഷം വരെ ആനുകൂല്യങ്ങൾ ഇല്ലാത്ത അവധി സർക്കാർ കൊടുക്കാറുള്ളത്.
Survey Reveals Health Concerns Among Kozhikode's Food Handlers
Supreme Court Issues Notice in Plea Over Doctors’ Overwork
A senior resident doctor, identified as Abhirami Balakrishnan, aged approximately 30 and originally from Vellanad, was discovered deceased in a flat near Ulloor on Tuesday. She had been working in the Department of Medicine at Thiruvananthapuram Government Medical College.
Kerala HC Stakes Call for Fair Trial Rights in Medical Negligence Cases
എറണാകുളം: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ 110 വയസ്സുള്ള ഒരു സ്ത്രീയുടെ ഇടുപ്പ് ഒടിവ് ശസ്ത്രക്രിയ (ഹിപ് സർജറി) വിജയകരമായി നടത്തി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.