ചെന്നൈ: സംസ്ഥാന സർക്കാർ, എയിംസ്-മധുര, സ്വാശ്രയ സർവകലാശാലകൾ, മാനേജ്‌മെന്റ് ക്വാട്ട എന്നിവയിൽ 86 എം.ബി.ബി.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന്ണ്ടെന്ന് തമിഴ് നാട് ആരോഗ്യ മന്ത്രി എം.സുബ്രമണ്യൻ അറിയിച്ചു. ഇത് ചൂണ്ടിക്കാട്ടി ഈ സീറ്റുകൾ സംസ്ഥാനത്തിന് വിട്ടു നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് എം.സുബ്രമണ്യൻ കത്തയച്ചു. കൗൺസിലിംഗിലൂടെ ഈ സീറ്റുകൾ ഫിൽ ചെയ്യാനാണ് തമിഴ് നാട് സർക്കാരിന്റെ പദ്ധതി. 2023-24 അധ്യായന വർഷത്തേക്കുള്ള നാല് റൗണ്ട് കൗൺസിലിംഗ് സെപ്റ്റംബർ 30-ന് തന്നെ സംസ്ഥാനത്ത് പൂർത്തിയായിരുന്നു. സർക്കാരിന്റെ സംസ്ഥാന ക്വോട്ടയിൽ ഉള്ള സീറ്റുകളും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകളും ഈ കാലയളവിൽ തന്നെ ഫിൽ ആയെങ്കിലും സർക്കാർ മെഡിക്കൽ കോളേജിലേക്കുള്ള ഓൾ ഇന്ത്യയുടെ 16 സീറ്റുകളും എയിംസ് മധുരയിലെ 3 സീറ്റുകളും ഡീംഡ് സർവകലാശാലകളിലെ 50 സീറ്റുകളും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ മാനേജ്‌മന്റ് ക്വോട്ടയിൽ വരുന്ന 17 സീറ്റുകളും ഇപ്പോഴും ഫിൽ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.സുബ്രമണ്യൻ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ സർക്കാരിന് നൽകാൻ ആവശ്യപ്പെട്ടത്. എം.ബി.ബി.എസ് സീറ്റുകൾ ഏറെ വിലപ്പെട്ടതാണെന്നും അതിനു ആവശ്യക്കാർ ഒരുപാടുണ്ടെന്നും ഈ സീറ്റുകൾ സർക്കാരിന് നൽകിയാൽ ഒഴിവുകൾ നികത്താൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം നാഷണൽ മെഡിക്കൽ കമ്മീഷൻ പ്രവേശനത്തിനുള്ള സമയപരിധി നീട്ടണമെന്നും കൂടുതൽ കൗൺസിലിംഗ് റൗണ്ടുകൾ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളുടെ ക്ലാസുകൾ ആരംഭിച്ചെങ്കിലും പുതിയ വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസുകളിലൂടെ നഷ്ട്ടപ്പെട്ട ക്ലാസുകൾ നികത്താമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
A 41-year-old man with a complex medical history, including two failed kidney transplants, recently underwent a successful kidney transplant at a private hospital in the city.
ബാംഗ്ലൂർ: ബെംഗളൂരുവിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാർ അടുത്തിടെ 68 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് 7.2 സെന്റീമീറ്റർ വലിപ്പമുള്ള വൃക്കയിലെ കല്ല് നീക്കം ചെയ്തു. രക്താതിമർദ്ദം, പ്രമേഹം, പാർക്കിൻസൺസ് രോഗം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ രോഗങ്ങളാൽ ഈ സ്ത്രീ കഷ്ടപ്പെടുകയായിരുന്നു.
On Monday and tuesday, 24th and 25th june approximately 1,000 junior doctors from Gandhi Hospital and Osmania General Hospital, along with around 6,000 junior doctors statewide, commenced a strike, impacting medical services across Telangana.
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൺജക്റ്റിവിറ്റിസ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി ആർ. രാജേഷ് കുമാർ അറിയിച്ചു. കൺജക്റ്റിവിറ്റിസ് തടയുന്നതിനും രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാനത്തെ ചീഫ് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ലക്‌നൗ: പരിചയസമ്പന്നരായ മികച്ച ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കാൻ വേണ്ടി ഉത്തർ പ്രദേശിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്തി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.