മാൽഡ: പാമ്പു കടിയേറ്റ് രോഗി മരണപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ചു ജൂനിയർ ഡോക്ടർമാരെ 20 പേരടങ്ങുന്ന സംഘം ആക്രമിച്ചു. വെസ്റ്റ് ബംഗാളിലെ മാൽഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ ആണ് സംഭവം നടന്നത്. പാമ്പു കടിയേറ്റ ഒരു സ്ത്രീയെ മാൽഡ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നത് വരെ രോഗി സ്റ്റേബിൾ ആയിരുന്നുവെന്നും പൂർണ്ണ ആത്മവിശ്വാസത്തിൽ ആയിരുന്നുവെന്നും രോഗിയുടെ ചില ബന്ധുക്കൾ ആരോപിച്ചു. "മുറിവിനു മുകളിൽ ഞങ്ങൾ ഒരു തുണി കെട്ടിയിരുന്നു. ആ കെട്ടഴിച്ച് ജൂനിയർ ഡോക്ടർമാർ ഇൻജെക്ഷൻ വെച്ചതിന് ശേഷമാണ് രോഗി മരണപ്പെട്ടത്." രോഗിയുടെ ഒരു ബന്ധു അറിയിച്ചു. അശ്രദ്ധ ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ ആക്രമിക്കുകയും ആശുപത്രിയുടെ യൂണിറ്റ് അടിച്ചു തകർക്കുകയും ചെയ്തു. 20 പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയവർക്കെതിരെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡോക്ടർമാർ കൃത്യമായി രോഗിയുടെ ബ്ലഡ് സാമ്പിൾ എടുത്തെന്നും ഏത് പാമ്പിൻറെ വിഷമാണ് എന്ന് തിരിച്ചറിഞ്ഞു പ്രോട്ടോക്കോൾ പ്രകാരമാണ് ഇൻജെക്ഷൻ എടുത്തതെന്നും പക്ഷേ അതിന് ശേഷം രോഗി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് മാൽഡ മെഡിക്കൽ കോളേജിലെ ഡോ. ആകാശ് ദത്ത അറിയിച്ചു. സംഭവത്തെത്തുടർന്ന് മെഡിക്കൽ സ്റ്റാഫിനും ഡ്യൂട്ടിയിലുള്ള ജൂനിയർ ഡോക്ടർമാർക്കും മതിയായ സുരക്ഷ ആവശ്യപ്പെട്ട് നൂറോളം ജൂനിയർ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ സുരക്ഷാസന്നാഹങ്ങൾ വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
Rajasthan Hospital Denies Viral Claim of 10 Doctors Testing HIV Positive
CBI Arrests Three Doctors for Bribe in Chhattisgarh Medical College Inspection
ന്യൂ ഡൽഹി: ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ കോളേജ് തലത്തിലുള്ള കൗൺസിലിംഗ് വഴി എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) പരിശോധിച്ചതിന് ശേഷം റദ്ദാക്കുമെന്ന് എൻ.എം.സി-യുടെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി) അറിയിച്ചു.
Kanpur (Uttar Pradesh): Kanpur’s Laxmipat Singhania Institute of Cardiology and Cardiac Surgery has unveiled the 'Ram Kit,' an emergency kit tailored for heart patients.
ബാംഗ്ലൂർ: തൻ്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചതിനെ ചോദ്യം ചെയ്‌ത് മലയാളി ഡോക്ടറായ ഡോ. സിറിയാക് എബി ഫിലിപ്‌സ് നൽകിയ ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.