രാജ്കോട്ട്: ജുനാഗദിലെ ഒരു ഹോമിയോ ഡോക്ടർക്ക് സൈബർ തട്ടിപ്പിനൊടുവിൽ നഷ്ടമായത് ഒരു ലക്ഷം രൂപ. ഡോ.മുസ്തഫ മാഹിദ ആണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് ജുനാഗദിൽ ഒരു ഹോമിയോ ക്ലിനിക്കും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 6-ന് ഡോക്ടറെ പരിമൾ കുമാർ എന്ന ഒരു വ്യക്തി വിളിക്കുകയായിരുന്നു. താൻ ടൗണിലെ NCC ക്യാമ്പിൽ ഉള്ള ഒരു പട്ടാളക്കാരൻ ആണെന്നും തൻ്റെ ക്യാമ്പിൽ ഉള്ള 191 കുട്ടികളുടെ ഹെൽത്ത് ചെക്ക് അപ്പ് നടത്തണമെന്നും അതിനു വേണ്ടി പണം അയച്ചു തരാം എന്നുമായിരുന്നു ഇയാൾ ഡോക്ടറോട് പറഞ്ഞത്. പക്ഷേ ആ സമയം ഡോ.മുസ്തഫ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ അദ്ദേഹം കോൾ കട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ വീണ്ടും ഡോക്ടറെ വിളിച്ചു. എത്രയും പെട്ടെന്ന് ചെക്ക് അപ്പിനായുള്ള തീയതി തീരുമാനിക്കാൻ ഇയാൾ ഡോക്ടറോട് പറയുകയും തൻ്റെ കുട്ടികൾ 10 പേരടങ്ങുന്ന ബാച്ചുകൾ ആയി ഡോക്ടറുടെ ക്ലിനിക്കിൽ എത്തുമെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ ഇയാൾ ഡോക്ടറോട് ആവശ്യപ്പെടുകയും ശേഷം പണം അയച്ചു തരാമെന്നും ഇയാൾ പറഞ്ഞു. കുറച്ചു കഴിഞ്ഞു പരിമൾ കുമാറിൻറെ സീനിയർ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരാൾ വീഡിയോ കോളിലൂടെ ഡോക്ടറെ ബന്ധപ്പെട്ടു. ഡോക്ടർക്ക് ഒരു ലിങ്ക് വഴി ഒരു ബിസിനസ് അപേക്ഷ താൻ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കാനും ഡോക്ടറോട് ഇയാൾ പറഞ്ഞു. ശേഷം ഡോക്ടറുടെ അക്കൗണ്ടിൽ പണം ലഭിക്കുന്നതിനായി ഡോക്ടറുടെ UPI പേയ്മെന്റ് പാസ്സ്‌കോഡ് നൽകാനും ഇയാൾ ആവശ്യപ്പെട്ടു. ഇയാൾ പറഞ്ഞത് പ്രകാരം ഡോ.മുസ്തഫ ചെയ്യുകയും മിനിട്ടുകൾക്കകം ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. പണം നഷ്ടമായപ്പോഴാണ് താൻ പറ്റിക്കപ്പെട്ടതാണെന്ന് ഡോക്ടർക്ക് മനസ്സിലായത്. ഉടൻ തന്നെ ഇദ്ദേഹം പോലീസിൽ പരാതി നൽകി. ഓൺലൈൻ ഇടപാട് നടത്തുമ്പോൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉപഭോക്താവിന്റെ UPI പാസ്സ്‌കോഡ്. ഒരു കാരണവശാലും അത് എവിടെയും പ്രദർശിപ്പിക്കാൻ പാടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ്.
ഭോപ്പാൽ (മധ്യ പ്രദേശ്): മികച്ച ഓറൽ അവതരണത്തിനുള്ള അവാർഡ് കരസ്ഥമാക്കി എയിംസ് ഭോപ്പാലിലെ പ്രഗത്ഭ അഡീഷണൽ പ്രൊഫസറായ ഡോ. അവിനാഷ് താക്കറെ.
ഭുബനേശ്വർ (ഒഡീഷ): എ.ഐ.ഐ.എം.എസ് ഭുവനേശ്വറിന് മൂന്ന് പുതിയ വകുപ്പുകൾ കൂടി ലഭിക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അശുതോഷ് ബിശ്വാസ് പറഞ്ഞു.
നാഗപൂർ: നാഗ്പൂരിൽ തൻ്റെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്‌ത് ട്രൈനീ ഡോക്ടർ. ഇക്കഴിഞ്ഞ സെപ്റ്റംബർ 3-ന് ആയിരുന്നു സംഭവം. ഡോ. ഭൂഷൺ വിലാസ് വധോങ്കർ (23) ആണ് ആത്മഹത്യ ചെയ്തത്. തൻ്റെ ഹോസ്റ്റൽ മുറിയിലെ സീലിങ്ങിൽ തൂങ്ങിയായിരുന്നു ഡോക്ടർ ജീവിതം അവസാനിപ്പിച്ചത്.
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൺജക്റ്റിവിറ്റിസ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി ആർ. രാജേഷ് കുമാർ അറിയിച്ചു. കൺജക്റ്റിവിറ്റിസ് തടയുന്നതിനും രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാനത്തെ ചീഫ് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ പോകുന്നതിനിടെ ഹൃദയാഘാതം മൂലം എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് (25) ദാരുണാന്ത്യം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.