
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് രാജ്യത്ത് ഉടനീളമുള്ള 20 സ്ഥാപനങ്ങളിൽ നിന്നും പിരിഞ്ഞുപോയത് 429 ഡോക്ടർമാരാണ്. ജോലിയിൽ ഉണ്ടാകുന്ന അമിതഭാരമാണ് ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായി പറയപ്പെടുന്നത്. എയിംസിൽ നിന്നും ജോലി വെക്കുന്ന മിക്ക ഡോക്ടർമാരും പിന്നീട് ജോലി തേടി സ്വകാര്യമേഖലയിലേക്ക് ചേക്കേറുന്നതാണ് സ്ഥിരം കാഴ്ച. കൂടാതെ ശമ്പളത്തേക്കാൾ എത്രയോ മടങ്ങാണ് സ്വകാര്യ ആശുപത്രികൾ ഇവർക്കായി നൽകുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്ക് സംബന്ധമായ വിവരം പുറത്തുവിട്ടത്. 52 ഡോക്ടർമാരാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ നിന്നും വിട്ടു പോയത്. ഋഷികേശ് എയിംസിൽ നിന്നും 38 ഡോക്ടർമാരും റായിപ്പൂരിലെ നിന്ന് 35 ഡോക്ടർമാരും ബിലാസ്പൂരിലെ 32 ഡോക്ടർമാരും മംഗളഗിരി എയിംസിൽ നിന്നും 30 ഡോക്ടർമാരും കഴിഞ്ഞ രണ്ടു വർഷത്തിനിടെ പിരിഞ്ഞു പോയി. കണക്കുപ്രകാരം ഏറ്റവും കൂടുതൽ ഡോക്ടർമാർ വിട്ടുപോയത് ഡൽഹിയിലെ എയിംസിൽ നിന്നാണ്.
ആവശ്യമുള്ള തസ്തികയിൽ ഒന്നും 20 എയിംസിലും ഡോക്ടർമാർ ഇല്ല. സർക്കാർ പുതിയ ഡോക്ടർമാരെ എടുക്കുമ്പോൾ തന്നെ മറുഭാഗത്തുനിന്നും വലിയൊരു കൊഴിഞ്ഞുപോക്കാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പല എമർജൻസി കേസുമായി ബന്ധപ്പെട്ടു അധികസമ്മർദം ഡോക്ടർമാർക്ക് ഉണ്ടാകുന്നു എന്നുള്ള ചില ആഭ്യന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകളും നിലവിലുണ്ട്. രോഗിയുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് ഡോക്ടർമാരുടെ ആരോഗ്യം എന്നും ഇത് പലപ്പോഴും ഇവിടെ കണക്കാക്കപ്പെടുന്നില്ല എന്നുമാണ് പല ആഭ്യന്തരം റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ശമ്പളത്തിലും വലിയ കുറവാണ് എയ്മ്സിൽ ഉള്ളത് എന്ന് പറയപ്പെടുന്നു.
A 41-year-old man with a complex medical history, including two failed kidney transplants, recently underwent a successful kidney transplant at a private hospital in the city.
ന്യൂ ഡൽഹി: കഴിഞ്ഞ വർഷത്തെ വാസ്ക്കുലാർ സർജൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഡോ. രാവുൽ ജിൻഡാൽ. ദി ഗ്ലോബൽ ഇന്ത്യൻസ് കോൺക്ലേവ് ആൻഡ് അവാർഡ്‌സ് (ജി.ഐ.സി.എ) ആണ് ഈ വിശിഷ്ട പുരസ്‌കാരം ഡോ. രാവുലിന് നൽകിയത്.
ന്യൂ ഡൽഹി: ചൈനയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണയായി കണ്ട് വരുന്ന വൈറസുകൾ മൂലമാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.
Doctors Advise Caution, Not Panic, Over New JN.1 COVID Variant
ബംഗളൂരു: അപൂർവ്വമായ ഒരു കേസ് വിജയകരമായി ചികിൽസിച്ചിരിക്കുകയാണ് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. നെഞ്ചിൽ വൃക്കയുള്ള രാഘവ് എന്ന 35-കാരനെയാണ് മികച്ച ചികിത്സയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. രോഗിക്ക് മുൻപ് കരളിന് പരിക്കേറ്റിരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.