കാൺപൂർ (ഉത്തർ പ്രദേശ്): കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ മൂന്ന് പേർ ചേർന്ന് മർദ്ധിച്ചു. ഡോ. പീയുഷ് ഗാങ്‌വരാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാത്രി നഗരത്തിലെ സ്വരൂപ് പ്രദേശത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ചതാണ് പ്രശ്നങ്ങൾ അരങ്ങേറാൻ കാരണമായത്. ഡോക്ടറുടെ കാറുമായി ഇടിച്ച കാർ ഉടമ ഡോക്ടറോട് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡോ. പീയൂഷ് കാർ നിർത്താതെ നേരെ മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു. തുടർന്ന്, കാറിലുള്ളവർ ഡോക്ടറെ പിന്തുടരുകയും ശേഷം ആക്രമിക്കുകയും ചെയ്തു. മൂന്ന് പേരാണ് ഡോക്ടറെ ആക്രമിച്ചത്. ശേഷം മെഡിക്കൽ സംഘം സ്ഥലത്തെത്തി അക്രമികളെ പിടികൂടുകയായിരുന്നു. ഫോറൻസിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടറെ ഹലാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിട്ടുണ്ട്, ഒപ്പം അന്വേഷണം പുരോഗമിക്കുകയാണ്. "ശനിയാഴ്ച രാത്രി സ്വരൂപ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മെഡിക്കൽ കോളേജ് ഗേറ്റിന് മുൻപിൽ വെച്ച് ഒരു ഡോക്ടറുടെ കാറിനെ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് ഈ കാറിലുണ്ടായിരുന്ന മൂന്ന് വ്യക്തികൾ ഡോക്ടറെ മർദിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്." സ്വരൂപ് നഗർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശിഖർ പറഞ്ഞു.
ജയ്‌പൂർ: കഴിഞ്ഞ ആഴ്ച്ച ജയ്‌പൂരിലെ സവായ് മാൻസിംഗ് (എസ്.എം.എസ്) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ ആത്മഹത്യ ചെയ്‌ത സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് ജയ്‌പൂർ നഗരത്തെ നടുക്കിക്കൊണ്ട് മറ്റൊരു ലേഡി ഡോക്ടർ (29) കൂടി ആത്മഹത്യക്ക് ശ്രമിച്ചു.
Bengaluru: A woman in her fifties experienced a cardiac arrest while at a polling booth located in the city's Jumbo Savari Dinne, JP Nagar, 8th Phase, on Friday.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന ഉത്തർ പ്രദേശിൽ ഉള്ള എല്ലാ ഡോക്ടർമാരും അവരുടെ ജോലി സ്ഥലങ്ങളിൽ രാത്രിയിലും തുടരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഡോക്ടർമാരുടെ രാത്രി ഷിഫ്റ്റ് അവരുടെ നിയുക്ത സ്ഥലങ്ങളിൽ നിരീക്ഷിക്കുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. "ജനങ്ങളുടെ ആരോഗ്യം സർക്കാരിൻറെ മുൻഗണനയാണ്.
According to information obtained through the RTI from the Medical Counselling Committee (MCC), it has been disclosed that 242 medical aspirants have been disqualified from participating in the upcoming NEET-PG 2024 examination scheduled for July 7, 2024.
ഡൽഹി: ഡൽഹിയിൽ ഡോക്ടറെ ആക്രമിച്ച് മോഷണം നടത്തിയതിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. തുഷാർ (21), മുഹമ്മദ് ഉമർ (24) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌തത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.